Tuesday, November 24, 2009

0022. തോറ്റിട്ടില്ല.. തോറ്റിട്ടില്ല.. സൈബര്‍ പോലീസ് തോല്‍ക്കുകയില്ല

മനുഷ്യന്‌ സ്വസ്ഥമായിട്ട് ഒരു ഫോട്ടോ എടുത്ത് ഫോര്‍വേഡ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌ സൈബര്‍ പോലീസ് കേരളത്തില്‍ ഒപ്പിച്ച് വെച്ചിരിക്കുന്നത്. ഇപ്പോള്‍ വീടിന്റെയല്ല, വഴിയേ നടക്കുന്ന കില്ല പട്ടിയുടെ പോലും ഫോട്ടോ എടുത്ത് 'ഞെട്ടിപ്പിക്കുന്ന' ഫോര്‍വേഡ് ഇമെയിലുകള്‍ അയയ്ക്കുന്നതിന്‌ ആര്ക്കും ധൈര്യം ഇല്ല. 'ചേട്ടന്റെ വീടിന്റെ' പടം ഇമെയിലില്‍ കിട്ടിയവന്മാരെല്ലാം ആദ്യത്തെ പത്രവാര്ത്ത കണ്ടപ്പോഴേ സൈന്‍ ഔട്ട് ചെയ്ത് മെയില്‍ ബോക്സ് പൂട്ടി കുളത്തില്‍ മുങ്ങി. ഇനി ഒരുത്തനും കിണറ്റില്‍ പോലും പൊങ്ങും എന്നു തോന്നുന്നില്ല.

എന്തൊക്കെയായിരുന്നു ഇവിടെ!! ആ വീടിന്റെ പടവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലുള്ള സകല വിപരീത പദങ്ങളും ചേര്ത്താണ്‌ ഇമെയില്‍ അയച്ചുകൊണ്ടിരുന്നത്. ഒടുക്കം പവനായി ശവമായപ്പോള്‍ ശവപ്പെട്ടി എടുത്ത് കുഴിച്ചിടാന്‍ പോലും ഇവിടെ ആളില്ല.

സത്യം പറഞ്ഞാല്‍ ദേഷ്യം വന്നിട്ട് ഒരു രക്ഷയുമില്ല. എല്ലാ അവന്മാരേയും പിടിച്ച് തല്ലിക്കൊന്ന്, കടിച്ചു കീറി തുപ്പി, ചവുട്ടി അരച്ച് ആ തുപ്പലിന്റെ മോളില്‍ ചാണകം തളിക്കാനുള്ള ദേഷ്യമാണ്‌ ആ ഇമെയിലിന്റെ ഉസ്താദിനെ കണ്ടുപിടിച്ചു എന്നു കേട്ടപ്പോള്‍ തോന്നിയത്.

ബാക്കിയുള്ളവന്റെ മൊബൈല്‍ ഫോണ്‍ ആരെങ്കിലും അടിച്ചുമാറ്റികൊണ്ടു പോയതിന്‌ പരാതി കൊടുക്കാന്‍ ചെന്നാല്‍ പറയും, ഓ ഇതൊക്കെ ഞങ്ങളുടെ ആ വെബ് സൈറ്റില്‍ പരാതിയായിട്ട് പോസ്റ്റ് ചെയ്താ മതി എന്നു്‌. എന്നിട്ട് എന്തായി ? എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഒണ്ടെന്നു പറഞ്ഞിട്ടും പോയ മൊബൈല്‍ തിരിച്ചു കിട്ടാന്‍ ഒരു രക്ഷയും ഇല്ല. ആ അതു പോയി എന്ന് അങ്ങ് സമാധാനിക്കാന്‍ പറ്റുവോ? സൈബര്‍ പോലീസിന്‌ അങ്ങനെയൊക്ക പറയാം. കാശ് പോയത് നമ്മുടെ സന്തോഷേട്ടനാണല്ലോ.. !! അങ്ങേരുടെ കാര്യം പോട്ടെ, കഷ്ടപ്പെട്ട് കൂലിപ്പണി ചെയ്ത് ബ്ളാക്കില്‍ നോക്കിയ N75 വാങ്ങിച്ച മാത്തുക്കുട്ടിയുടെ കാര്യമോ? പത്താം ക്ളാസ് പാസാവാത്തത് കൊണ്ടാണ്‌ അവന്‍ കൂലിപ്പണിക്ക് പോയത്. ഇംഗ്ളീഷില്‍ അവന്‌ 50ല്‍ 10ന്‌ മുകളില്‍ ഒരിക്കലും മാര്ക്ക് കിട്ടിയിട്ടില്ല.. പിന്നെ അവനോടൊക്കെ വെബ് സൈറ്റില്‍ കൊണ്ടോയി പരാതി ഇടാന്‍ പറഞ്ഞാല്‍ എന്തു ചെയ്യുവെന്നു പറ. ലവന്‍ വെബ് സൈറ്റ് തപ്പി തപ്പി എല്ലാ കണ്സ്‌ട്രക്‌ഷന്‍ സൈറ്റിലും സിനിമ സൈറ്റിലും പോയി ഇതാണോ സാറേ വെപ്‌സൈറ്റ് എന്നു ചോദിച്ച് നടന്നെന്നാണ്‌ കേട്ടത്.

ഇതൊക്കെ നടക്കുന്ന ഈ കേരളത്തില്‍, ഒരു ഇമെയിലിന്റെ സോഴ്സ് കണ്ടുപിടിക്കാന്‍ സൈബര്‍ ഏമാന്മാര്‌ നടത്തിയ ശുഷ്കാന്തിയെ അഭിനന്ദിക്കാതെ വയ്യ. എന്നാലും പറയാതിരിക്കാന്‍ പറ്റില്ല, ഈ ശുഷ്കാന്തിയൊന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യത്തിലില്ലല്ലോ? കോടതിയില്‍ കേസ് കൊടുത്തിട്ടാണെന്നുള്ളത് വേറെ കാര്യം. എന്നാലും, പാര്ട്ടികളുടെ മോളിലിരിക്കുന്നവന്മാര്ക്ക് വെല്ലോം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ പൊറകേ എന്തോരം വേണേലും പോവുന്നതിന്‌ ആര്ക്കും ഒരു ബുദ്ധിമുട്ടും ഇല്ല.

അതിന്റെ ഇടയ്‌ക്കാണ്‌ ഈമെയിലില്‍ രണ്ട് എക്സ്ട്രാ വാചകങ്ങള്‍ എഴുതിയതിന്‌ രണ്ട് അവന്മാരെ പിടിച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആ വാചകങ്ങള്‍ എഴുതി എന്നും പറഞ്ഞ് ആരും ഒരു കേസും കൊടുത്തിട്ടുമില്ല. ഈമെയിലില്‍ രണ്ടക്‌ഷരം കൂട്ടിചേര്ത്ത് കുറച്ച് സുഹൃത്തുക്കള്ക്ക് അയച്ചാല്‍ ഉടനെ അപകീര്ത്തിപ്പെടുത്തലായി, അറസ്റ്റായി, ജീവിതം കൊളവുമായി. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഇങ്ങനെ പോയാല്‍ പോലീസാണോ, അതോ നാട്ടുകാരാണോ പുലിവാലു പിടുക്കുന്നതെന്ന് ഉടനെ തന്നെ അറിയാം.

ഇത്രയൊക്കെ ആയിട്ടും സഖാവിന്റെ ഒറിജിനല്‍ വീടിന്റെ പടം പത്രത്തിലിട്ട് ഇതാണെന്റെ കുടിലിലെ കൊട്ടാരം എന്നു പറയാനുള്ള ചങ്കൂറ്റം ഒരു ദേശാഭിമാനി പത്രവും കാണിച്ചില്ല. അതിന്‌ ആര്ക്കും താല്പര്യവും ഇല്ല. ലാവലിന്‍ എന്ന കരിക്കട്ട കൊണ്ട് ആരോ വരച്ച പടം റൂളറിന്റെ മൂട്ടിലെ റബ്ബര്‍ കൊണ്ട് മായിച്ച് കളയാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാന്‍ പാടില്ല അല്ലിയോ?!!. (അതു പിന്നെ അങ്ങനെ തന്നെ അല്ലിയോ?)

എന്തായാലും സൈബര്‍ കുറ്റവാളികള്‍ വളരെ ഡീസന്റാണെന്നതിന്‌ വേറെ ഉദാഹരണങ്ങളൊന്നും വേണ്ട. സാധാരണ കുറ്റവാളികളേ പോലീസ് ഇടിച്ച് ചമ്മന്തി ആക്കിയാലും അവന്മാര്‌ കുറ്റം സമ്മതിക്കാറില്ല. എന്നാല്‍, ഇവിടെ കേരളാ പോലീസ് ഒരു ഐ എസ് ഡി കോള്‍ ചെയ്തപ്പം തന്നെ നമ്മുടെ സസ്‌പെക്‌ട് കുറ്റം സമ്മതിച്ചെന്നും ഞാന്‍ കേരളത്തില്‍ വന്നു കീഴടങ്ങിക്കൊള്ളാമെന്നും പോലീസിനോട് പറഞ്ഞെന്നാണ്‌ പത്രക്കാര്‌ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. എത്ര ഡീസന്റ് കുറ്റവാളി അല്ലേ?!! ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.

ഇതു പാര്ട്ടിയെ കരിവാരിതേക്കാന്‍ എതിര്‍ പാര്ട്ടിക്കാര്‌ നടത്തുന്ന പരിപാടി ആണെന്നു പറഞ്ഞ് നേതാക്കന്മാര്‌ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ്‌ കേട്ടത്. ഇനി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം കൂടെ വന്നാല്‍ എല്ലാം പൂര്ത്തിയാകും. ഇനി ഇപ്പം പതിവ് പരിപാടികളില്‍ അതും കൂടെയേ ബാക്കിയുള്ളല്ലോ.

എന്നാലും ആ പാവം ഇമെയില്‍ ഉണ്ടാക്കിയവന്റെ ഒരു കഷ്ടകാലം. അവനു തോന്നിയ ഒരു തമാശ അടക്കിപ്പിടിക്കാന്‍ കഴിയാതെ വന്നപ്പം പാവം അതൊന്നു തുറന്നു വിട്ടതാണെന്നാണു തോന്നുന്നത്. എന്തായാലും ഈ ഇമെയില്‍ വായിച്ച 28 ലക്ഷം ആളുകളേ... ഇത് ഫോര്‍വേഡ് മെയിലുകളുടെ ചരിത്രത്തിലെ ആദ്യത്തെ മലയാളി കയ്യൊപ്പായിരിക്കും എന്നതിന്‌ സംശയം ഇല്ല.

എന്നാലും കേസുകൊടുത്ത ആശാന്‍ പണ്ടത്തെ ഒരു ഇലക്ഷന്റെ സമയത്ത് വന്ന മെട്രിക്സ് സ്റ്റൈലില്‍ ഉള്ള പുള്ളിക്കാരന്റെയും ബാക്കി നേതാക്കന്മാരുടേയും പടം ഒന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ അത് ഒണ്ടാക്കിയവന്മാര്ക്ക് എതിരേയും കേസ് കൊടുത്ത് വാര്ത്തയുണ്ടാക്കിയേനെ. ചെലപ്പം ആ സമയത്ത് പുള്ളി കമ്പ്യൂട്ടറിന്‌ എതിരേ സമരം ഉണ്ടാക്കാന്‍ പോയിക്കാണുമാരുന്നിരിക്കും. അല്ലെങ്കില്‍ ഇപ്പം ശരിയാക്കി തന്നേനെ എല്ലാം. ബൈജു പറഞ്ഞ പോലെ ഇപ്പം എല്ലാര്ക്കും മന്സിലായല്ലൊ ഞങ്ങടെ ഫാര്ട്ടി കംപൂട്ടര്‍ ഒന്നും ഇവിടെ വേണ്ടെന്നു പറഞ്ഞൊണ്ടിരുന്നേന്റെ കാര്യം!! എന്തായാലും ഒരു പാവം ഇമെയില്‍ ഫോര്‍വേഡിനെതിരേ പട നയിച്ച പര്‍സിരാശയുടെ ധൈര്യത്തെ സമ്മതിക്കണം. പയങ്കരമായ ഒരു കാര്യമാണ്‌ രാസ ചെയ്തത്. രാസ ഒരു പയങ്കരന്‍ തന്നെ. രാസ കീ ജേ!! (കൂ കൂ കൂ)

ആ മെയില്‍ കൊണ്ട് തന്റെ ഇമേജ് മൊത്തം പോകും എന്നാണ്‌ ആശാന്‍ വിചാരിച്ചത്. പക്ഷേ തനിക്ക് ഇവിടെ ഒരു പിക്‌സെല്ലിന്റെ ഇമേജ് പോലും ഇല്ല എന്നുള്ളത് പുള്ളിക്ക് ഒഴിച്ച് ബാക്കി എല്ലാര്ക്കും അറിയാം. (കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നാറിയ നാഴികക്കല്ലായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു)

ഇമെയില്‍ ഫോര്‍വേഡ് വന്നു രണ്ടാം ദിവസം ഇതിന്റെ ഉറവിടം അറേബ്യന്‍ രാജ്യമാണെന്നും, ചേട്ടായി കേസ് കൊടുത്തെന്നും ആദ്യം റിപ്പോര്ട്ട് ചെയ്ത് കണ്ടത് പീപീപീപ്പീപ്പീള്സ് ചാനലിലാണ്. അപ്പം പിന്നെ, ഇതു അന്വേഷിച്ചത് കേരളാ പോലീസിന്റെ സൈബര്സെല്ലിലെ പുലിക്കുട്ടികളോ അതോ, ആസ് യൂഷ്വല്‍, തലയിലും കമ്പ്യൂട്ടറിലും നല്ല വെട്ടവും വെളിച്ചവും ഉള്ള വെല്ല പ്രൈവറ്റ് ഏജന്സിയിലെ പുലിക്കുട്ടികളോ എന്ന ഒരു സംശയം മാത്രമാണ്‌ ബാക്കി നില്ക്കുന്നത്. (നമ്മുടെ കേരള പുലിക്കുട്ടികള്‍ തന്നെ ആരിക്കും എന്നു അഭിമാനിച്ച് മിണ്ടാതെ അങ്ങ് ഇരുന്നേക്കാം അല്ലേ. അതാരിക്കും തടി കേടാകാതിരിക്കാന്‍ നല്ലത്.)

"എന്നാലും നമ്മുടെ സൈബര്‍ കുറ്റവാളിചേട്ടന്‍, എന്റെ അക്കൌണ്ട് ആരാണ്ട് ഹാക് ചെയ്ത്ത് അതിന്റെ ആത്തു കേറി മെയില്‍ അയച്ചതാ എന്നു പറഞ്ഞ് തടി ഊരാന്‍ പോലും ശ്രമിച്ചില്ലേ?? ചെലപ്പം പുള്ളീ ഒന്നു ട്രൈ ചെയ്ത് കാണും അല്ലേ!! "

എന്നാണേലും ഇപ്പം അഭയ കേസും ഇല്ല, ലാവലിനും ഇല്ല, തെരഞ്ഞെടുപ്പ് തോല്‍വി അനാലിസിസും ഇല്ല. എന്നാലും ചാനലുകാര്ക്കും, പത്രക്കാര്ക്കും വാര്ത്തയ്ക്ക് ഒരു കൊറവും ഇല്ല. (ലീഡര്‍-ജിയുടെ പൊന്നുമോന്, മോന്‍-ജി ഉള്ളപ്പോള്‍ പത്രക്കാര്ക്കാണോ വാര്ത്തയ്ക്ക് ക്ഷാമം അല്ലപിന്നെ!)

ഇത്രേം എഴുതിക്കഴിഞ്ഞപ്പോഴാണ്‌ സത്യം ​പറഞ്ഞാല്‍ ദേഷ്യം ഒന്നു അടങ്ങുന്നത്!! ഹോ!!

Sunday, September 27, 2009

0021. എഞ്ചിനീയറുടെ മരണം

അക്കിയ - (ആള്‍ കോട്ടയം എഞ്ചിനീയേഴ്സ് അസ്സോസ്സിയേഷന്‍. ) യുടെ ലബനീസ് പ്രതിനിധി ശ്രീ. ലോതര്‍ കോളിന്‍വുഡ് തോമസ് അഥവാ ലോനപ്പന്‍ പാലാ(എഞ്ചിനീയറിങ്ങ് - ഫെയില്ഡ്) വാര്ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.

ലോസ് ഏഞ്ചലസില്‍ നിന്നും ഞങ്ങളുടെ കറസ്‌പോണ്ടന്റ്, ഉണ്ണി തൊടുപുഴ റിപ്പോര്ട്ട് ചെയ്‌തത്.

Los Angeles - Saturday, 26/09/2009 :


പ്രിയ സുഹൃത്തുക്കളേ, ഈ പറയുന്ന കാര്യങ്ങള്ക്ക്, Sherlock Holmes ഇന്റെ The Adventure of the Engineer's Thumb(എഞ്ചിനീയറുടെ വിരല്‍) എന്ന കഥയുമായി ഒരു തരത്തിലും ബന്ധമില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പത്രവാര്ത്തകള്‍ കണ്ടപ്പോഴാണ്‌ ഈ ഗുരുതരമായ വിഷയത്തെക്കുറിച്ച് എനിക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. ഈ വാര്ത്തകളില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ്‌ ഒറ്റ നോട്ടത്തില്‍ തോന്നുക. 3 മരണവാര്ത്തകളാണ്‌ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ളത്.


1. പാലായ്ക്ക് സമീപം ബൈക്കില്‍ ബസ് ഇടിച്ച് പാലാ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകന്‍ മരിക്കുന്നു.

2. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ടിപ്പര്‍ ലോറി ഇടിച്ച് കാഞ്ഞിരപ്പള്ളി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

3. ചങ്ങനാശ്ശേരിയില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് പാത്താമുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

ഈ സംഭവങ്ങളില്‍ ഒരു അസ്വാഭാവികതയും നിങള്ക്ക് കാണാന്‍ സാധിക്കുന്നില്ലേ? .


"ഒന്നു ശ്രമിച്ചു നോക്കൂ.. ഇനിയും നിങ്ങള്ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലേ ?"

ഈ സംഭവങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത് മൂന്ന് എഞ്ചിനീയര്മാരാണ്. ഇതിനര്ഥം കോട്ടയം ജില്ലയിലെ എഞ്ചിനീയര്മാരുടെ സ്ഥിതി സുരക്ഷിതമല്ല എന്നല്ലേ? രഹസ്യപോലീസിന്റെ റിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നത് എഞ്ചിനീയര്മാരെ വകവരുത്തുവാന്‍ വേണ്ടി മാത്രം ഒരു ഗുണ്ടാ മാഫിയ ഈ ജില്ലയില്‍ പ്രവര്ത്തിക്കുന്നുണ്ട് എന്നാണ്. കാലന്‌ ഒത്താശ ചെയ്തുകൊണ്ട് ഇവിടെ പ്രവര്ത്തിക്കുന്ന ഈ സംഘത്തിനെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ അധികാരികള്‍ തയ്യാറാവണം.

ഈ സംഭവങ്ങളിലെല്ലാം കുറ്റവാളികള്‍ രക്ഷപെട്ടിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവൂ. രാഷ്ട്രീയ രംഗത്ത് പ്രവര്ത്തിക്കുന്ന ചില മന്ത്രിപുത്രന്മാരുടെ കറുത്ത കൈകളും ഇതില്‍ ഇടപെട്ടിട്ടുണ്ടേന്നുള്ളതിന്‌ ഒരു സംശയവുമില്ല. നമുക്ക് ഉണരാന്‍ സമയമായി സുഹൃത്തുക്കളേ.. (ദയവായി ആരും ഇപ്പോള്‍ ഉറങ്ങരുത്)

നമുക്കെതിരായി അപവാദ പ്രചരണങ്ങളുമായി ഒട്ടനേകം കരിങ്കാലികള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പറയുന്നത്, കോട്ടയത്ത് എഞ്ചിനീയര്മാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യെന്നും, അതുകൊണ്ട് ഇതു വെറും അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്‌ എന്നാണ്‌.

പ്രിയ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് അടിവരയിട്ടു പറയുകയാണ്. ഇത്തരം വിവരമില്ലാത്ത പ്രസ്ഥാവനകള്‍ നടത്തുന്നവന്മാര്‍ സ്‌കൂളിന്റെ പടി പോലും കാണാത്തവന്മാരാണ്. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്‌.. എഞ്ചിനീയറിങ്ങിനെപ്പറ്റി അവന്മാര്ക്കെന്തറിയാം ?.. സുഹൃത്തുക്കളേ.. അവര്ക്കൊരു ചുക്കും അറിയില്ല. സെഷണല്‍ മാര്ക്ക് എന്നാലെന്താണെന്ന് അവര്ക്കറിയാമോ? അണ്ടര്‍ സെഷണല്‍ എന്നലെന്താണെന്ന് അവര്ക്കറിയാമോ? സപ്പ്ളിമെന്ററി എന്നലെന്താണെന്ന് അവര്ക്കറിയാമോ? ഇത്തരം വിവരദോഷികളെ നമ്മള്‍ ഒറ്റപ്പെടുത്തണം സുഹൃത്തുക്കളേ.. ഒറ്റപ്പെടുത്തണം..

പത്രങ്ങളില്‍ മറ്റു വാര്ത്തകളെപ്പറ്റി ചറുപറാ എഴുതുന്ന മാധ്യമ സിന്ഡിക്കേറ്റിന്‌ ഇതെന്തു പറ്റി? എവിടെയാണു നിങ്ങള്‍? ഉണരൂ സിന്ഡിക്കേറ്റേ ഉണരൂ.. ഈ ദുരവസ്ഥയെപ്പറ്റി നിങ്ങള്ക്ക് ഒന്നും പറയുവാനില്ലേ ?

കഴിഞ്ഞ ഏഴ് വര്ഷമായി സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലെ പാവപ്പെട്ട വിദ്യാര്ഥികളോട് മാനേജ്മെന്റ്, വേറേ ഒരു ജോലിയും കിട്ടാതെ വന്നു സാറുമ്മാരായ ഭൂരിഭാഗം അധ്യാപകര്‍, പ്രിന്സിപ്പാളുമാര്‍ എന്നിവര്‍ നടത്തിവരുന്ന പീഢനങ്ങളേയും അവകാശ ലംഘനങ്ങളേപ്പറ്റിയും ഈ മാധ്യമങ്ങള്ക്ക് ഒന്നും പറയാനില്ലേ ?

ഇന്റേണല്‍ മാര്ക്കെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇവര്‍ ഈ യുവതീ യുവാക്കന്മാരുടെ ആത്മധൈര്യത്തേയും ആത്മവിശ്വാസത്തേയും വെട്ടിക്കൊല്ലുകയാണ്‌. ഈ നശീകരണപ്രവണതയ്ക്കെതിരായി സമൂഹ മനസാക്ഷിയെ ഉണര്ത്താനുള്ള കടപ്പാട് മാധ്യമങ്ങള്ക്കില്ലേ ?

പ്രിയ എഞ്ചിനീയര്മാരേ, കഴിഞ്ഞ കുറേ നാളുകളായി എന്നെ പാസ് ആകാന്‍ സമ്മതികാത്ത മൂരാച്ചി യൂണിവേഴ്സിറ്റിയോടും ഇന്റേണല്‍ മാര്ക്ക് തരാതെ അണ്ടര്‍ ആക്കിയ മൂരാച്ചി സാറുമ്മാരോടുള്ള എന്റെ പ്രതിഷേധം ഞാനിവിടെ അറിയിക്കുകയാണ്. കാശ് തരാമെന്നു പറഞ്ഞിട്ടും കോട്ടയത്തെ ഈ യൂണിവേഴ്‌സിറ്റി എന്നെ പാസ് ആക്കാന്‍ കൂട്ടാക്കിയില്ല. സുഹൃത്തുക്കളേ ഇത്തരം നിരാശാജനകമായ സംഭവങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുത്തുന്ന പാവം എഞ്ചിനീയര്മാരെപ്പറ്റി വിലപിക്കാന്‍ ഇവിടെ ഒരു മന്ത്രിയും ഇല്ലേ?

പ്രിയപ്പെട്ട സഖാക്കളേ, മന്ത്രിപുത്രന്മാര്ക്ക് ഇവിടെ എന്തു ആകാമെങ്കില്‍ നമുക്കും ഇവിടെ എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചു തരണമെന്ന് ഞാന്‍ ഈ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്..

ഈ മരണങ്ങളുടെയെല്ലാം അന്വേഷണം സീ ബി ഐ യെ ഏല്‍പ്പിക്കണമെന്ന് ഈ ഗവണ്‍മെന്റിനോട് ഞാന്‍ ശക്തിയുക്തം ആവശ്യപ്പെടുകയാണ്. ഈ ആവശ്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും ഞങ്ങള്‍ തയ്യാറല്ല എന്ന് ഞാനിവിടെ ഊന്നിപ്പറയുകയാണ്.

പിന്നെ സുഹൃത്തുക്കളേ, ഒരു പ്രധാന കാര്യം പറയുവാനുണ്ട്..

"വരുന്ന ഇലക്‌ഷനില്‍ ഞാന്‍ സ്‌ഥാനാര്ഥി ആകുന്ന വിവരം എല്ലാവരേയും അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി എന്നെ വിജയിപ്പിക്കണമെന്നു അഭ്യര്ത്ഥിക്കുന്നു."

നന്ദി. നമസ്‌കാരം.

Sunday, August 30, 2009

0020. 7'O Clock Part 2 - ഗുണ്ടാ നാമധേയങ്ങള്‍

ലോക്കല്‍ ഗുണ്ടകള്ക്ക് റൈഫിള്‍ ജോണീ, വടിവാള്‍ ഷിബു എന്നിങ്ങനെയുള്ള നാമങ്ങളാണ്‌ ചേരുക എന്ന് ബെര്ളിച്ചന്‍. അതു കണ്ടപ്പോഴാണ്‌ ഇതുമായിട്ട് സാമ്യമുള്ള ചില പേരുകള്‍ മനസില്‍ വന്നത്. എങ്ങനെ വരാതിരിക്കും?... പത്തിരുപത്തഞ്ച് കൊല്ലമായിട്ട് കേള്ക്കുന്നതല്ലേ. ഇതൊക്കെ ഒന്നു പരിഷ്‌കരിച്ച് ഷോര്ട്ട് ആന്റ് സ്റ്റൈലിഷ് പേരാക്കിയപ്പോള്‍ പറയാനും ഒരു സുഖം..

പോലീസ് ബാലു
പിണര്‍ വിജു
ചെന്നി രമേശന്‍
കടന്നല്‍ രാമന്‍
മാദനി അബ്ദു
കണ്ണൂര്‍ കണാരന്‍
കണ്ണൂര്‍ മുരളി (നാടകത്തിനു ബെസ്റ്റാ.. ഗുണ്ടാപേരിന്‌ പോര )
പാലാ മണിയന്‍
പുതുപ്പള്ളി ഉമ്മര്‍
തൊടുപുഴ ഔത
കൊടുങ്ങല്ലൂര്‍ തൊമ്മന്‍
ആലപ്പുഴ അച്ചു
ചേര്ത്തല രവി
കൊല്ലം പാക്കരന്‍

ഒരു ഗുണ്ടാപടയ്ക്ക് വേണ്ട എല്ലാ ചേരുവകളും ആയില്ല അല്ലേ.. ഒത്തിരി പേരുകള്‍ ഇനിയും വരാനുണ്ട്.. അതൊക്കെ സഹൃദയരുടെ സംഭാവനകള്ക്ക് വിട്ടിരിക്കുന്നു...

0019. 7'O clock- ദി ഗുണ്ടാ റിവ്യൂ

ബ്ലഫ് മാസ്റ്റര്‍ സിനിമയിലെ സംവിധായകന്‍ റിതേഷ് ദേശ്‌മുഖ് പറയുന്നതുപോലെ വെല്ല ക്രൈമും ചെയ്യണമെങ്കില്‍, സിനിമകള്‍ കാണണം. ഇഷ്ടം പോലെ ഐഡിയാസ് കിട്ടും. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഏത് സിനിമയില്‍ നിന്നും പ്രേരണ ഉള്ക്കൊണ്ടിട്ടാണെന്ന് കേരളാ പോലീസിന്‌ ഇതുവരെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഇതാണ്‌ പറയുന്നത്, ഇവിടെ വെല്ല കേസും തെളിയിക്കണമെങ്കില്‍ പ്രൈവറ്റ് ഡിറ്റക്ടീവ്സ് വരണമെന്ന്.

കുടവയറും, എല്ലില്ലാത്ത നാക്കും, മലയാളം തെറി ഡിക്‌ഷ്‌ണറിയില്‍ ബിരുദാനന്തര ബിരുദവും, ഗുണ്ടകളെ വെല്ലുന്ന കയ്യൂക്കും പാവങ്ങളെ വിരട്ടലും, പിന്നെ അല്പ സ്വല്പം വെള്ളമടിയും മന്ത്രിമാര്ക്കും വീ വീ വീ വീ ഐപീമാര്ക്കും എസ്കോര്ട്ടു പോക്കും.. ഇതൊക്കെ മാത്രം ശീലിച്ചിട്ടുള്ള ഏമാന്മാര്‍ വിശാരിച്ചാല്‍ വെല്ലോം നടക്കുമോ?.. കേരളത്തിലെ പോലീസില്‍ 9/10 കുടവയറുകാരാണേന്നാണ്‌ വെപ്പ്. അതുകൊണ്ടാണല്ലോ ലയണ്‍ സിനിമയില്‍ മന്ത്രി ദിലീപ്, പോലീസുകാരെല്ലാം എല്ലാ ദിവസവും ഓടണം എന്ന് ഉത്തരവിറക്കിയത്.

"കൊടവയറ്‌ കൊണ്ട് കേസ് തെളിയിക്കാന്‍ പറ്റുമോ?!! ആര്ക്കറിയാം!!"

സ്വന്തമായി സിനിമാ സീഡി ഉണ്ടാക്കുന്ന കച്ചവടമുള്ള ഒരു പോലീസ് ഏമാന്‍ ഉണ്ടായിട്ടും ഈ കൊലപാതകം ഏത് സിനിമയില്‍ നിന്നാണെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തത് കഷ്ടം തന്നെ. കഴിഞ്ഞ ദിവസം ഒരു വെല്യ ഏമാന്‍ ടിവ്വിയില്‍ പറഞ്ഞു:- കേരളത്തിലെ മുഴുവന്‍ പോലീസും ഈ കേസില്‍ ആത്മാര്ഥമായിട്ട് ശ്രമിക്കണം എന്നു. എന്നാല്‍ പിന്നെ ചുമ്മാ കോറേ പോലീസുകാരെ ആ സ്റ്റുഡിയോയിലോട്ട് വിടത്തില്ലായിരുന്നോ? കോറെ കൊലപാതക സിനിമകള്‍ കണ്ട് കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കായിട്ട് മനസിലാകത്തില്ലേ ഏതൊക്കെ സിനിമയില്‍ നിന്നാണ്‌ ഇതൊക്കെ പ്ളാന്‍ ചെയ്തതെന്ന്?. (ബുദ്ധി ഉണ്ടാകാന്‍ ജ്യോതിഷ് ബ്രഹ്മി എല്ലാ പോലീസ് ഡിറ്റക്ടീവ്സിനും കൊടുക്കണം) അല്ലെങ്കില്‍ ഇതുപോലെ നമുക്ക് പണി ആകും.. ചുമ്മാ ഫ്രീ ആയിട്ട് എല്ലാ കേസും അന്വേഷിക്കാന്‍ ഉള്ള ഹിന്റ് എല്ലാം നമുക്ക് അങ്ങനെ കൊടുക്കാന്‍ പറ്റുമോ?

പിന്നെ കോട്ടയവും പോള്‍ മുത്തൂറ്റ് കേസും തമ്മിലെന്തു ബന്ധമെന്നാരിക്കും?.. പിന്നെ ചങ്ങനാശ്ശേരി നിന്റെയൊക്കെ അമ്മായി അപ്പന്റെ നാടായ ബഹറിനില്‍ ആണോടാ.. അതോ അമ്മായി അമ്മേടെ അമേരിക്കേലോ?.. ഇടിച്ച് കൂമ്പ് വാട്ടിക്കളയും.. മിണ്ടാതെ ഇതു വായിച്ചിട്ട് അങ്ങോട്ട് പൊക്കോണം. കഴിഞ്ഞ ദിവസോം കാരീം പള്ളത്തീം പിടിക്കാന്‍ ചൂണ്ട ഇടാന്‍ പോണം എന്നു വിചാരിച്ചതാണ്. അപ്പഴാണ്‌ ഏമാന്മാര്‌ അവനെ കൊണ്ടുപോയി പള്ളയ്ക്ക് ഇടിച്ചെന്ന് അറിഞ്ഞത്. പിന്നെ അന്നു മീന്‍ പിടിക്കാന്‍ പോയില്ല. അവന്‌ അതു തന്നെ വേണം.. കഴിഞ്ഞ ഇലക്‌ഷന്‌ ബ്ലോഗ് എഴുതിയതിന്‌ എന്നെ ഇടിച്ച് പഞ്ചറാക്കിയത് ഇവനും ആ മറ്റേ അവനും ഒക്കെക്കൂടെ ആണെന്നാണ്‌ തോന്നുന്നത്.. പൊന്ന് മോനേ പോലീസേ.. ഇവനെ ഒന്നും നേരേ നില്‍ക്കാന്‍ പരുവത്തില്‍ പൊറത്ത് വിട്ടേക്കല്ല്. ക്വട്ടേഷന്‍ കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ടാണ്‌ പോലീസിനോട് പറയുന്നത്.. ഒന്ന് അഡ്ജസ്റ്റ് ചെയ്ത് അവന്മാരെ ഇടിച്ച് പരത്തിയേക്കണം.. ഇപ്പഴും എന്റെ നടുവിന്റെ വേദന മാറിയിട്ടില്ല..

പിന്നെ ഗള്ഫില്‍ പോയി ഒളിച്ചിരിക്കുന്ന അവന്മാരെക്കുറിച്ച് പേടിക്കണ്ട!! അവന്മാര്ക്ക് കൊടൂക്കാനുള്ളത് ഞാന്‍ എന്റെ ഇനര്നാഷണല്‍ ക്വട്ടേഷന്‍ ടീമിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. മലപ്പുറം പവനായി ഗള്ഫിലേയ്ക്ക് ഉടന്‍ തന്നെ പറക്കും.. അവന്‍ നിന്നെയൊക്കെ തട്ടുന്നതു വരെ ആയുസ് നീട്ടിത്തരാന്‍ അറബിയോട് പ്രാര്ഥിക്ക്.. പവന്സ് ആരാണെന്ന് നിന്നെയൊന്നും പറഞ്ഞ് മനസിലാക്കെണ്ട കാര്യമില്ലല്ലോ!..

ലോക്കല്‍ ആയി മാത്രമാണ്‌ നമുക്ക് ഹോള്ഡ് ഇല്ലാത്തത്. ഇന്റര്നാഷണലില്‍ നമ്മള്‍ പുലി തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട.. ഫ്റെഡ് ഡര്സ്റ്റ്, ജെയിംസ് ഹെറ്റ്ഫീല്ഡ്, ടില്‍ ലിന്ഡെമാന്‍ എന്നിങ്ങനെ വന്‍കിട ടീമുകളും ഹാനിബാള്‍ ലെക്‌ടര്‍ പോലെയുള്ള ലോകോത്തര കൊലപാതകികളുമായും നമുക്ക് വളരെ നല്ല ബന്ധമാണുള്ളത്..

അതുകൊണ്ട് ചുമ്മാ വടിവാള്‍ ഷിബു, ആസിഡ് ബിനീഷ്, ബാറ്ററി ബിനു എന്നൊക്കെ പറഞ്ഞ് വെല്യ വെരട്ടൊന്നും വേണ്ട കെട്ടോ.. മിഷ്യന്‍ ഗണ്ണിന്റെ മുമ്പില്‍ ഉമ്മാക്കിയും കൊണ്ട് പേടിപ്പിക്കാന്‍ വന്നാല്‍ പിന്നെ കാണിക്കാന്‍ അതൊരിക്കലും കാണില്ല എന്ന സത്യം മനസിലാക്കിക്കുന്നതാണ്‌ നല്ലത്!!

(അടുത്ത ലക്കം സെവന്‍ ഒ ക്ലോക്കില്‍ - ഗുണ്ടാ നാമധേയങ്ങള്‍ )

Friday, July 3, 2009

0018. ലോട്ടറി ദൈവങ്ങള്‍ - വീണ്ടും ഒരു ഇമോഷണല്‍ മനോരമ പരമ്പര

എന്തു ടെക്നോളജി ഇറങ്ങിയാലും അതിന്റെയെല്ലാം ദൂഷ്യവശങ്ങള്‍ കണ്ടെത്തി, മനുഷ്യരെ പേടിപ്പിക്കുന്ന വിധത്തില്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നതില്‍ മലയാള മനോരമ ദിനപത്രത്തിന്റെ കഴിവ് അപാരമാണ്.

മനോരമ ടെക്നോളജികളേക്കുറിച്ച് അറിയുന്നത് വളരെ താമസിച്ചാണ്. മനോരമ ഓണ്‍ലൈന്‍ പോലും ഇല്ലാത്ത കാലം. 1994. സാങ്കേതികവിദ്യ ഇറങ്ങി 14 വര്ഷത്തിനു ശേഷമാണ്‌ ബ്ളൂ ടൂത്തിനെ ഒന്നു ശരിയാക്കണമെന്നു കോട്ടയം അച്ചായന്സിനു തോന്നിയത്.(ഓഗസ്റ്റ് 2008)

കുറേ നാള്‍ മുന്പ് 'ബ്ളൂ ട്രൂത്ത്' എന്ന പേരില്‍ ബ്ളൂ ടൂത്തിനെകുറിച്ച് പരമ്പര വായിച്ച് ആളുകള്‍ സ്തബ്ദരായിപ്പോയി. ബ്ളൂ ടൂത്ത് ഉള്ള മോബൈല്‍ ഇറക്കിയ കമ്പനികള്‍ മനോരമയ്ക്കെതിരേ കേസ് കൊടുക്കാഞ്ഞത് ഭാഗ്യം. എന്തൊക്കെ അസംബന്ധങ്ങളായിരുന്നോ അതില്‍. അന്ന് ഈയുള്ളവനു ഒരു ബ്ളോഗ് ഇല്ലാതെ പോയി. ശ്രീമാന്‍ കെന്നി ജേക്കബ് അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ ഈ പരമ്പരയിലെ പൊട്ടത്തരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

manorama-strikes-again-with-kinky-bluetooth-stories

Older Posts.

+ vanitha-internet-and-the-mobile-phone
+ malayala-manoramas-stinking-journalism


ബ്ളൂ ടൂത്ത് മൊബൈലുള്ള എത്ര മലയാളികള്‍ മനോരമ ഫീച്ചര്‍ വായിച്ച് മൊബൈല്‍ തല്ലിപ്പൊട്ടിച്ചോ എന്തോ?

അല്ലെങ്കിലും സ്ത്രീ മാസികയായ 'വനിത' യില്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ എങ്ങനെ കാണുന്നു എന്നു എഴുതിയിട്ട് പുരുഷ മാസികയായ 'ശ്രീമാന്‍' ഇല്‍ കൊറേ ബിക്കിനി ഇട്ട പെണ്ണുങ്ങളുടെ പടം മുഖചിത്രമായിട്ട് ഇടും. ഇത്തരം മള്ട്ടി പരിപാടി കാണിക്കുന്നവരില്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍?.

"അല്പ ജ്ഞാനം ആപത്ത് എന്നത് വിവരമുള്ളവര്ക്കേ മനസിലാകത്തൊള്ളല്ലോ.." ആരൊക്കെയോ ബ്ളൂടൂത്തിനെക്കുറിച്ച് പറഞ്ഞ് അറിഞ്ഞതും കൊറേ വിവരദോഷികളായ മുതിര്ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും പിന്നെ അല്പ സ്വല്പം ഗൂഗിളും ചേര്ത്ത് സാധാരണക്കാരെ വിറപ്പിക്കാന്‍ എഴുതിയ ഒരു പരമ്പരയായിരുന്നു അത്.

അതു പോട്ടെ, ഇപ്പോളിതാ ഓണ്‍ലൈന്‍ ലോട്ടറി എത്തിയിരിക്കുന്നു. ഇതു പിന്നെ ഓണ്‍ലൈന്‍ ആയിട്ട് വെറും 7-8 വര്ഷമേ ആയിട്ടുള്ളൂ. അതായത് താരതമ്യേന പുതിയ ഐറ്റം ആണിത്. എഴുത്തുകളുടെ രൂപത്തില്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍ ആയിട്ട് വര്ഷം ഇത്രയും ആയെങ്കിലും കഴിഞ്ഞ 2-3 വര്ഷമായിട്ട് ഇത്തരം സ്‌പാം മെയിലുകളുടെ എണ്ണം വളരെ കൂടുതലാണ്.

സത്യസന്ധമായ വസ്തുത ഇതാണ്. സാമാന്യബോധം ഇല്ലാത്തവനെ ആര്ക്കും പറ്റിക്കാം. അല്ലാതെ ചുമ്മാ വീട്ടില്‍ ഇരിക്കുന്നവന്‌ കയ്യില്‍ കോണ്ടുപോയി കാശ് കൊടുക്കാന്‍ ഇതെന്നാ വെല്ലോര്ക്കും ഭ്രാന്തുണ്ടോ? ചുമ്മാ പറ്റീരുകാരുടെ വലയില്‍ വീണിട്ട് കരഞ്ഞോണ്ടിരുന്നാല്‍ കാര്യം വെല്ലതും നടക്കുമോ?

ഒരു ലോട്ടറി പോലും എടുക്കാത്തവനാണ്‌ കോടിക്കണക്കിനു രൂപയുടേ ലോട്ടറി അടിച്ചെന്നു ഒരു അനോണിമസ് മെയില്‍ കണ്ടിട്ട് ഫ്രീ ആയി കിട്ടാന്‍ പോകുന്ന കോടികളെ ഓര്ത്ത് ഒരു ഇ-മെയിലിന്റെ പൊറകേ പോകുന്നത്. ഇവനെയൊക്കെ പറ്റിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരിക്കലും കാശ് എന്നു കേള്ക്കുമ്പോള്‍ ആക്ക്രാന്തം കാണിക്കരുതെന്ന് സാരം.

ഏറ്റവും അടിസ്ഥാനപരമായ കാര്യം ഇതാണ്. "ലോട്ടറി എടുക്കാത്ത ആര്ക്കും ലോട്ടറി അടിക്കില്ല." ഇത് പുതിയ അറിവൊന്നും അല്ലല്ലോ അല്ലേ? കോടികളുടെ ഇ-മെയില്‍ കാണുമ്പോള്‍ ഇതു മറക്കുമെന്നു മാത്രം.

എന്തായാലും ഈ ഫീച്ചര്‍ കള്ള ലോട്ടറിമെയിലുകാരുടെ കഞികുടി മുട്ടിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. വിദ്യാഭ്യാസം കൂടിപ്പോയതിന്റെ കുഴപ്പം കൊണ്ടാകാം പലരും ഇതിനു പിറകേ കാശ് മുടക്കി ലോട്ടറി കാശ് വാങ്ങിക്കാന്‍ പോകുന്നത്.

എന്തായാലും ഒരു സ്വന്തം അനുഭവം പറയാം. ഏതാനും വര്ഷങ്ങള്ക്ക് മുന്പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ എന്നെ വളരെ സന്തോഷത്തോടെയാണ്‌ സ്കൂളില്‍ പഠിക്കുന്ന അനിയന്‍ വരവേറ്റത്. വന്നപാടേ ആശാന്‍ എന്നെ ഒരു പ്രിന്റ് ഔട്ട് കാണിച്ചു. അവന്‌ 2 മില്യണ്‍ പൌണ്ട് ലോട്ടറി അടിച്ചുവത്രേ. അതു കണ്ട പാടേ ഞാന്‍ അതു കീറി അടുപ്പിലിട്ട്, നിനക്ക് വിവരം ഇല്ലേടാ മണ്ടാ എന്നു ചോദിച്ച് രണ്ട് തെറിയും അവനിട്ട് അങ്ങോട്ട് വെച്ച് കൊടുത്തു.

പിന്നെയാണ്‌ ആശാന്‍ വിവരങ്ങള്‍ മുഴുവനും പറയുന്നത്. 2 മില്യണ്‍ കാശു ട്രാന്സ്‌ഫര്‍ ചെയ്യാന്‍ ആശാന്‍ പോയി ഒരു SBI അക്കവ്ണ്ടും തുടങ്ങിയാരുന്നു. കാശ് ട്രാന്സ്‌ഫര്‍ ചെയ്യാന്‍ അവര്‍ 2500 ഡോളര്‍ ചോദിച്ചപ്പോള്‍ ആശാന്‍ പറഞ്ഞു അതു കുറച്ചിട്ട് ബാക്കി തന്നാല്‍ മതി എന്ന്. പുലിക്കുട്ടികളുണ്ടോ സമ്മതിക്കുന്നു. അവര്‍ പറഞ്ഞു പറ്റില്ല. ആശാന്‍ അവര്‍ തന്ന നമ്പരില്‍ ISD വിളിചു നോക്കി. പുള്ളിക്ക് എന്തായാലും ഒന്നും മനസിലായില്ല. എല്ലാം ചൈനീസ് ഭാഷയിലായിരുന്നെന്നാണ്‌ അവന്‍ അവകാശപ്പെട്ടത്. നമുക്ക് ചൈനീസ് അറിയില്ലല്ലോ!!..

അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ്‌ ഇയുള്ളവന്റെ വീട് സന്ദര്ശനം. അതുകൊണ്ട് അപ്പന്റെ കാശും അനിയന്റെ ജീവനും പോകാതെ രക്ഷപെട്ടു.

ആശാനെ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ വളരെ എളുപ്പം ആയിരുന്നു. നേരേ ആ ഇ-മെയിലിന്റെ ടൈറ്റില്‍ എടുത്ത് Fake എന്നു കൂട്ടി ചേര്ത്ത് ഒരു സേര്ച്ച് അങ്ങു വെച്ചു കൊടുത്തു. ആദ്യതെ റിസല്റ്റ് കണ്ടതും ആശാന്റെ മുഖം ഒക്കെ അങ്ങു വല്ലാതെയായി. അതേ മെയില്‍ വന്നു പറ്റിക്കപ്പെട്ടവരുടെ കമന്ററികള്‍. അതോടെ ആശാന്‍ അനോണിമസ് മെയിലുകള്‍ വായിക്കുന്ന പണിയും നിര്ത്തി.

പിന്നെ മനോരമയില്‍ ഇതു പ്രസിദ്ധീകരിച്ചാല്‍ എനിക്ക് റോയല്റ്റി തരേണ്ടി വരും. അതുകൊണ്ട് മനോരമ ലേഖകര്‍ ഈ വഴിയില്‍ നിന്നും മാറി നടന്നേക്കണം. ഇതെന്റെ സ്വന്തം അനുഭവമാണ്‌.

മണ്ടന്മാരെ ബുദ്ധിമാന്മാര്‍ പറ്റിക്കുന്നത് ഇതാദ്യമായിട്ടൊന്നും അല്ലല്ലോ. അപ്പോ പിന്നെ, മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ സിനിമയില്‍ പറയുന്നതുപോലെ ചെയ്യുന്നതിനു മുന്പ് രണ്ടു വട്ടം ആലോചിക്കണം. അല്ലാതെ നൈജീരിയക്കാരനു ഡോളര്‍ അയച്ചു കൊടുത്തിട്ട് അയ്യോ എന്റെ കാശ് പോയേ എന്നു പോലീസില്‍ കംപ്പ്ലയിന്റ് കൊടുത്താല്, വിന്ഡോസിലെ മൈ കമ്പ്യൂട്ടറിന്റെ അഡ്വാന്സ്ഡ് പ്രോപ്പര്ട്ടീസ് പോലും എടുക്കാന്‍ അറിയത്തില്ലാത്ത സൈബര്‍ പോലീസ് എന്തു ചെയ്യാനാണ്?!!

"ഇതു കലികാല വൈഭവമോ? കള്ളന്മാരുടെ സൈബര്‍ ബുദ്ധിയോ?
കണ്ഫ്യൂഷന്‍ ആകണ്ട.. ഇതു നമ്മുടെ സ്വന്തം മണ്ടത്തരങ്ങള്‍ തന്നെ..
കൊറച്ചുകൂടി മനസിലാകുന്ന ഭാഷയില്‍ വിവരക്കേട്!!"

Thursday, July 2, 2009

0017. പന്നിപ്പനിയും, പെട്രോളും ഒരു ഡോക്‌ടറേറ്റും

ഈയിടെ കേരളത്തില്‍ കണ്ടുതുടങ്ങിയ പന്നിപ്പനിക്ക് പിന്നില്‍ അമേരിക്കയുടെ കറുത്ത കൈകളാണെന്ന് ഇടതുപക്‌ഷവും, അതല്ല ലാവലിന്റെ കറുത്ത കൈകളാണെന്ന് വലതുപക്‌ഷവും ആരോപിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരുടെ കൈയ്യാണു കറുത്തതെന്ന്‌ നമുക്ക് കാത്തിരുന്നു കാണാം..

രാത്രിയില്‍ വണ്ടി പോര്ച്ചില്‍ കയറിയപ്പൊഴാണ്‌ പെട്രോളിന്‌ വില കൂട്ടിയത്. രാത്രി 12 മുതലാണത്രേ വിലകൂടുന്നത്. കഷ്ടകാലം. അല്ലെങ്കില്‍ കൊറച്ച് പെട്രോള്‍ അടിച്ചിട്ട് വരാമായിരുന്നു. പിന്നെ പോയാല്‍ പെട്രോള്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് പോകാന്‍ തോന്നിയില്ല. ആണ്ടെ ഉടനേ വരുന്നു ബസ് മുതലാളിമാര്. 'ചാര്ജ് കൂട്ടണം സിന്ദാബാദ്'. നാശങ്ങള്. കഴിഞ്ഞ തവണ വിലകുറച്ചപ്പോള്‍ ചാര്ജ്ജ് കൊറച്ചില്ലല്ലോ! പിന്നെ ഇപ്പോ എന്തിനാ.. ആര്ത്തിപണ്ടാരങ്ങള്‍. ഇവന്മാരെക്കൊണ്ട് ഒരു രക്ഷയും ഇല്ല. ഈ ബസ് സര്‍വീസ് മുഴുവന്‍ ഇനി ആന വണ്ടിക്കാരെ കൊണ്ട് നടത്തിക്കണം. പിന്നെ മുഴുവന്‍ സ്കൂള്‍ പിള്ളാര്ക്കും യാത്ര സൌജന്യമാക്കണം. ഇതൊക്കെ എന്നു ഇനി നടക്കുമോ എന്തോ.. മാവേലി നാട് വാണ കാലം...ഹാ.. അതൊരുകാലം.. ഇതു വേറൊരു കാലം.

പെരു മഴയത്തു പുറത്തിറങ്ങാന്‍ പറ്റാതെ രാവിലെ വീട്ടിലിരുന്നപ്പൊഴാണ്‌ പത്രത്തില്‍ ഒരു ഡോക്‌ടറേറ്റ് വാര്ത്ത കണ്ടത്. ആള്‍ മറ്റാരുമല്ല, പഴയ വിദ്യാര്ഥി പ്രസ്ഥാന നേതാവും എറണാകുളം സ്ഥാനാര്ഥിയുമായിരുന്ന സിന്ധു ജോയി. ആദ്യം ആശ്വാസം തോന്നി. ഉന്നത വിദ്യാഭ്യാസമുള്ള ഒരു രാഷ്‌ട്രീയക്കാരി നമുക്ക് ഉണ്ടല്ലോ എന്ന്. ബാക്കി വായിച്ചപ്പോഴല്ലേ തമാശ മനസിലായത്. പ്രബന്ധ വിഷയം ബഹു വിചിത്രം. ഇടതുപക്ഷവും മാധ്യമങ്ങളും. നല്ല ബെസ്റ്റ് വിഷയം.

പിന്നെ, സ്വന്തമായി ഒരു പത്രവും മൂന്ന് ടെലിവിഷന്‍ ചാനലുകളും ഉള്ള ഒരു പാര്ട്ടിയിലെ മെമ്പര്ക്ക് ഇതിനേക്കാള്‍ നല്ല ഏത് വിഷയമുണ്ട് പഠിക്കാന്‍ അല്ലേ?.. അല്ലെങ്കിലും നിങ്ങളൊക്കെ ഇങ്ങനെയേ പറയൂ എന്നാരിക്കും പരിഭവം. കേരളത്തില്‍ ഇടതു പക്ഷം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ മണ്ടത്തരങ്ങളും ഗുണ്ടായിസവും കണ്ട് മടുത്ത നിസഹായരായ ജനങ്ങളെ ഈ വാര്ത്തകള്‍ എല്ലാം ഇടതുപക്ഷ ശത്രുക്കളുടെ സൃഷ്ടിയാണെന്ന് വിശ്വസിപ്പിക്കാന്‍ മൂന്നു ടി വി ചാനല്സ് പോരേ? പോരെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കിക്കോ എന്നാരിക്കും പറയാന്‍ പോകുന്നത്. ഒന്നും പോരാഞ്ഞിട്ട് എല്ലാ വാര്ത്തകളും മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്ടി ആണെന്നു പറയുന്ന നേതാക്കന്മാരും ഉണ്ടല്ലോ സപ്പോര്ട്ടിന്. പിന്നെ ഈ നേട്ടം അവാര്ഡ് ചെയ്തത് ഇടതു പക്ഷത്തിന്റെ സ്വന്തം കേരള സര്‍വകലാശാലയും.

കണ്ണുണ്ടായാല്‍ പോര കാണണം എന്നു പറഞ്ഞു നടന്ന ഒറ്റക്കണ്ണന്‍ സാക്ഷിയുടെ ശവം പോലും എവിടെപ്പോയി എന്ന് ആര്ക്കും അറിയില്ല.

ഇതൊക്കെ കണ്ടിട്ട് അല്പത്തരം എന്നു പറയണോ അതോ വേണ്ടേ എന്ന് ശങ്ക മാത്രം ഉള്ളൂ.. എന്തായാലും സഖാവിന്റെ നേട്ടത്തിന്‌ അഭിനന്ദനങ്ങള്‍!!

ഇതു വായിച്ചിട്ട് എനിക്ക് ഡോക്ടറേറ്റ് കിട്ടാത്തതിലുള്ള അസൂയ കൊണ്ട് എഴുതിയതാണെന്ന് വിചാരിക്കരുത്. അല്പന്‌ കംപ്യൂട്ടര്‍ കിട്ടിയാല്‍ ഇതിലപ്പുറവും പ്രകടിപ്പിക്കും.

"അല്ലേലും നസ്രത്തില്‍ നിന്ന് നന്മ വരുമോ.. :) "

0016. സൈബര്‍ പൈറേറ്റ്സ് (വ്യാജ വാര്ത്ത)


വാര്ത്തകളുടെ ക്ഷാമം കാരണം ഒരു വ്യാജ വാര്ത്ത ഉണ്ടാക്കാതെ വേറെ വഴി ഇല്ല എന്നു തോന്നുന്നു.

ഈ ചിത്രം ഒരു കുപ്രസിദ്ധ സൈബര്‍ പൈറേറ്റിന്റേതാണ്. ഇന്റര്നെറ്റില്‍ വിലസി നടക്കുന്ന ടിയാന്റെ ഒരിജിനല്‍ പേരു്‌ എന്താണെന്ന് ആര്ക്കും അറിയില്ല. സൈബര്‍ പ്രാന്തന്‍, ഇരുട്ടിന്റെ ആത്മാവ്, പ്രേതങ്ങളുടെ ഹോള്സെയില്‍ ഡീലര്‍, എന്നിങ്ങനെ പല പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്ന ഇയാളെ നൈജീരിയയില്‍ നിന്നാണു്‌ പോലീസ് പിടികൂടിയത്. ഇയാളോടൊപ്പം നൈജീരിയന്‍ സ്വദേശികളായ ഐക്കേ, കൂലേ എന്നീ സഹായികളേയും പോലീസ് പിടികൂടി. നൈജീരിയന്‍ ബന്ധം ആരോപിക്കപ്പെട്ടിട്ടുള്ള ഗ്ഗ്ലാ-ഗ്ഗ്ലൂ എന്ന മലയാളിയും നൈജീരിയന്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.

ഇതിനിടെ വൈറസുകള്‍ നിര്മ്മിച്ച് അതിന്റെ ഹോള്സെയില്‍ വിതരണം നടത്തി ജീവിക്കുന്ന ഒരു തൊടുപുഴ സ്വദേശിയെയും നൈജീരിയന്‍ സേന സാറ്റലൈറ്റ് വഴി നിരീക്ഷിച്ചു പോരുകയാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി, ഹാര്ഡ് ഡിസ്ക്, സീഡി, ഡീവീഡി തുടങ്ങിയവയില്‍ വൈറസ് കച്ചവടം നടത്തി പോന്നിരുന്ന ഇയാള്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ്ബി പെന്‍ ഡ്രൈവുകളിലാണു്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഈയിടെ ഇയാള്‍ റിലയന്സിന്റെ പെന്‍ ഡ്രൈവ് വാങ്ങാന്‍ ശ്രമിച്ചതാണു്‌ സംശയം ബലപ്പെടാന്‍ കാരണം.

ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവ്രുത്തിക്കുന്ന ഒരു യുവാവും നീരിക്‌ഷണത്തിലാണ്. രാത്രികാലങ്ങളില്‍ ഒരു ജിംനേഷ്യത്തിന്റെ പരിസരങ്ങളില്‍ ഇയാളെ പലരും സ്ഥിരമായി കാണാറുണ്ടെന്ന് മൊഴി കൊടുത്തിട്ടുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കംപ്യൂട്ടറുകളില്‍ കാണപ്പെടുന്ന ഒരുമാതിരിപ്പെട്ട വൈറസുകള്‍ എല്ലാം തന്നെ ഈ സംഘം നൈജീരിയ, അമേരിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കരുതുന്നു.

ഈ സംഘത്തിലെ ആരെയങ്കിലും തൊട്ടാല്‍, കേരളത്തിലെ വൈറസ് വ്യാപാരി അസ്സോസ്സിയേഷന്‍ രാജ്യവ്യാപകമായി വൈറസ് ആക്രമണം നടത്തും എന്ന ഭയമുള്ളതിനാലാണ്‌ നൈജീരിയന്‍ പോലീസ് അനങ്ങാത്തത് എന്നാണ്‌ പിന്നാമ്പുറ സംസാരം..

Courtesy : റോയിട്ടേര്സ് ന്യൂസ് വെടി ചാനല്‍

0015. നേരോടെ | നിര്ഭയം | വെല്ലപ്പോഴും

ഇലക്‌ഷന്‍ ചൂടില്‍ നിന്നും കേരളം മഴയിലേക്ക് നീങ്ങിയെങ്കിലും ഈയുള്ളവന്‍ ഇപ്പോഴും തിരുനക്കരെ തന്നെ. കോറേ നാളായി പത്രം വായിച്ചിട്ട്. ഇന്ററസ്റ്റിങ്ങ് വാര്ത്തകള്‍ ഒന്നും തന്നെ പത്രക്കാര്ക്ക് ഇല്ല.
എല്ലാരും പിണറായിയേയും അച്ചുമാമയേയും വെച്ച് കുട്ടിയും കോലും കളിക്കാന്‍ പോയിരിക്കുന്നു. പോലീസുകാര്‌ സംഘടന കൂടാന്‍ പോയിരിക്കുന്നു. ഇവിടെ പ്രത്യേകിച്ച് വാര്ത്തകള്‍ ഒനും കിട്ടാതെ എനിക്കും ബോറടിക്കുന്നു. എന്നാല്‍ പിന്നെ നീണ്ട ഈ ഇടവേളയ്ക്ക് ശേഷം ഒരു വ്യാജ വാര്ത്ത തന്നെ ആയിക്കളയാം. ഇന്ന പിടിച്ചോ അടുത്ത് പോസ്റ്റ്.

Thursday, March 26, 2009

0014. ദരിദ്രനാരായണ സ്ഥാനാര്ഥികളുടെ കോട്ടയം

ഇത്രയും കാലം കേന്ദ്രത്തില്‍ കിടന്ന് ചെരച്ചിട്ട് സുരേഷ് കുറുപ്പിന്റെ മൊത്തം സമ്പാദ്യം വെറും 5000/- ഉലുവ. എന്നാല്‍ കൊച്ചുമാണി അത്ര മോശമല്ല. മൊത്തം സമ്പാദ്യം 6500/- നേതാക്കന്മാരുടെ സമ്പാദ്യം മുഴുവന്‍ഭാര്യമാരുടേയും മക്കളുടേയും പേരില്‍. അതും വെറും ലക്ഷങ്ങള്‍ മാത്രം.

എടോ ദരിദ്രവാസി സ്ഥാനാര്ഥികളേ, കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പിച്ചക്കാരനുണ്ടാകുമല്ലോഇതിനേക്കാളും കൂടുതല്‍ സമ്പാദ്യം. ഇതൊക്കെ ആരേ ബോധ്യപ്പെടുത്താനണോ ആവോ?

പിന്നെയെങ്ങനെ കേരളം നന്നാവാനാ?. അയ്യായിരവും ആറായിരവും രൂഭാകള്‍ മൊത്തം കയ്യിലുള്ള എം പി മാര്‍ആദ്യം സ്വന്തം പോക്കറ്റ് വീര്പ്പിക്കണോ അതോ ജനങ്ങളുടെ വിശപ്പ് മാറ്റണോ? അല്ല, നിങ്ങള്‌ തന്നെ പറ. ഇത്രയുംകാശ്കൊണ്ട് ഇവിടെ ഒരു കുടുമ്പം എങ്ങനെ കഴിയുമെന്ന്.

നേതാക്കന്മാര്ക്ക് കയ്യില്‍ കാശുണ്ടെങ്കില്‍ ഇവിടെ ആര്ക്കും ഒരു പരാതിയുമില്ല. അവര്ക്ക് അവരുടെ പാട്. പക്ഷേ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ വിഷമം കൂടി ഒന്നു മനസിലാക്കിയാല്‍ കൊള്ളാം. ഇങ്ങനെ കണക്കുകള്‍കാണിച്ച് ഞങ്ങളെ പറ്റിക്കുമ്പോള്‍, ഞങ്ങള്ക്ക് ഒന്നും മനസിലാവില്ല എന്നാണോ? സ്കൂളില്‍ പഠിക്കുന്നകൊച്ചുമാണിയുടെ മക്കള്ക്കാണ്‌ തന്തയേക്കാള്‍ വരുമാനം. ഇതെല്ലാം ഞങ്ങള്‍ വിശ്വസിക്കണം എന്ന്.. അല്ലേ?

കയ്യില്‍ കാശില്ല എന്ന് ഒരു ഒറ്റ കുറവു മാത്രം ഉള്ളൂ സാറുമ്മാരേ.. ഞങ്ങളും പത്താം ക്ലാസുവരെ ഉസ്കൂളില്‍ പോയിട്ടുണ്ട്. ഇത്തരം കണക്കുകള്‍ ഞങ്ങള്‍ പാവങ്ങള്‍ കൂട്ടിയാല്‍ കൂടില്ല സാറേ.. വെറുതേ ആളേ ഊളനാക്കല്ലേ..

("നേരാ തിരുമേനീ ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല."

അതൊക്കെ പണ്ട്. ഇപ്പോ ഈപ്പച്ചന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാ തിരുമേനീ, കളി ഒന്നും ഈപ്പന്റടുത്തുവേണ്ട. കൂടുതല്‌ കളിച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഫോര്മാറ്റ് ചെയ്യാനൊക്കെ ഈപ്പന്‍ മതി കേട്ടോ.. ഈപ്പന്‍ വിചാരിച്ചാലും ഒരു്‌ഇടയലേഖനം ഒക്കെ ഇറങ്ങും)

0013. മൊത്തമെത്ര പി ഡി പി ?

കേരള വിദ്യാഭ്യാസ വകുപ്പിന്റെ "ഡി പീ ഈ പീ" പദ്ധതിയ്ക്ക് ശേഷം ആദ്യമായാണ്‌ ഇത്തരം ഒരു കണ്ഫ്യൂഷന്‍. ഇപ്പോള്‍ കേരളത്തിലെന്ന് മാത്രമല്ല, രാജ്യത്തു മൊത്തം പി ഡി പി യും അബ്ദുള്‍ നാസര്‍ മദനിയുമാണ്‌ താരങ്ങള്‍.

കേരളത്തിലേയും കേന്ദ്രത്തിലേയും കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ചിലര്‍ പറയുന്നു, പി ഡി പി ഞങ്ങളോടൊപ്പം - ഞങ്ങള്‍ പി ഡി പി യോടൊപ്പം. ഓരോ ദിവസവും, ടീവിയും പത്രവും കാണുന്ന കേരളീയര്‍ മൊത്തം കണ്ഫ്യൂഷനിലാണ്‌. ആര്‍ ആര്ക്കൊപ്പം എന്ന്?

കമ്യൂണിസ്റ്റ് പാര്ട്ടി നേതാക്കന്മാര്ക്കിടയില്‍ തന്നെ നൂറിലധികം അഭിപ്രായങ്ങളാണ്‌. മദനിയെ പോലീസില്‍ ചേര്ക്കുമെന്ന് അച്ചുമാമ. നടക്കാത്ത കേസെന്ന് ആഭ്യന്തരമാമ.

മദനി ഗോ ബാക്ക് എന്ന് കാരാട്ട്. മദനി ഇപ്പൊ പോവെണ്ട എന്ന് പിണറായി. അല്ലിക്ക് ആഭരണമെടുക്കാന്‍ ഞാന്‍ കൂടെ പോയാലെന്താ എന്നു മദനി. ഇതു വരെ എന്നെ വിടമാട്ടേ എന്ന് ആരും ചോദിച്ചില്ല. ഭാഗ്യം.

കോണ്ഗ്രസ് നേതാക്കള്ക്കുള്പ്പെടെ എല്ലാവര്ക്കും സന്തോഷം. ബിഷപ്പുമാര്ക്കും നാരായണപ്പണിക്കര്ക്കും പെരുത്ത് സന്തോഷം.

ഇതാണ്‌ മക്കളേ മാവേലി നാട് വാണീടും കാലം. (കള്ളന്മാര്ക്കെല്ലാര്ക്കും കഷ്ടകാലം)"

0012. ഒരു ഭാരതീയ ഗാന്ധിപ്പോര്

പേരിന്‌ അവസാനം ഗാന്ധിയെന്ന് നാമധേയം ഉള്ള, രണ്ട് ഇളമുറക്കാര്‍ തമ്മിലാണ്‌ ഡലോഗുകള്‍. 'ഹിന്ദുക്കള്ക്കെതിരെ ഉയരുന്ന കൈകള്‍ താന്‍ വെട്ടിമാറ്റുമെന്ന് ഗീതയില്‍ തൊട്ട് പ്രതിജ്ഞ ചെയ്യുന്നു' എന്ന് വരുണ്‍ഗാന്ധി. നീ ആദ്യം പോയി ഗീത വായിക്കടേ എന്ന് പ്രിയങ്കാ ഗാന്ധി. പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലുംഉപദേശത്തില്‍ സജീവമാണെന്നാണ്‌ ചുരുക്കം.

പാവം വരുണ്‍ ഗാന്ധി. ഒരുപിടി ഉപ്പ് വാരി വായിലിട്ടപോലെയാണ്‌ ഇപ്പോള്‍ ആശാന്റെ അവസ്ഥ. പറയാന്‍പാടില്ലാത്തത് പറഞ്ഞും പോയി, എന്നാല്‍ അതു തിരുത്താന്‍ പാര്ട്ടിയൊട്ട് സമ്മതിക്കുന്നുമില്ല. വരുണിനെപഠിപ്പിക്കാന്‍ ആരും വരേണ്ട എന്നാണ്‌ ബി ജെ പി പറയുന്നത്ത്.

കോടിക്കണക്കിന്‌ ജനങ്ങള്‍ ഉള്ള ഇന്ഡ്യാ മഹാരാജ്യത്ത് വര്ഗ്ഗീയവിദ്വേഷം എന്ന വിഷം കുത്തിവച്ച്സ്വാര്ഥലാഭം കൊയ്യാനുള്ള ഇത്തരം സംസ്കാരമില്ലാത്ത ശ്രമങ്ങള്ക്കെതിരേ വോട്ടുകളിലൂടെത്തന്നെ നമ്മുടെ വിദ്യാസമ്പന്നരായ ജനങ്ങള്‍ പ്രതികരിക്കുമോ എന്ന് കണ്ടറിയാം.

[മാര്ക്‌സിസ്റ്റ് പാര്ട്ടിയുടെ മത വിരോധത്തിന്റെ കാരണം ഇതൊന്നുമല്ലെങ്കിലും, വിഷയത്തില്‍ പ്രതികരിക്കാന്‍പറ്റാത്ത അവസ്ഥയിലാണല്ലോ അവര്‍ ഇപ്പോള്‍. ആദ്യം സ്വന്തം പാര്ട്ടിയെ നന്നാക്കിയിട്ട് മറ്റുള്ളവരുടെ കാര്യംഎന്നാണ്‌ ഇത്തവണ ചരിത്രത്തിലാദ്യമായി..]

Sunday, March 22, 2009

0011. നികൃഷ്‌ട തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ?

കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കെതിരെ കത്തോലിക്കാ സഭ വീണ്ടും പണി തുടങ്ങി. പണ്ട് കുറേക്കാലം മെത്രാന്മാരെ പറ്റിച്ച്വോട്ടു മേടിച്ച അതേ പരിപാടി വീണ്ടും പരീക്ഷിക്കാനാണ്‌ പാര്ട്ടിയുടെ ശ്രമം. എന്നാല്‍ ഇനി നിന്നെയൊക്കെകാണിച്ച് തരാമെടാ എന്ന് മെത്രാന്മാരും.

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്ട്ടി അധികാരത്തില്‍ വന്നതു മുതല്‍ പശ്ചാത്തപിക്കുന്നത് കത്തോലിക്കാ സഭയുടെമെത്രാന്മാരാണ്‌. ഇതു ചുമ്മാ ഒരു ഫ്രീ സര്‍വീസ് ആണെന്നൊന്നും ആരും കരുതണ്ട. ഭരണം തുടങ്ങിയതു മുതല്‍ പലവേഷത്തിലും ഭാവത്തിലും സഭയ്ക്ക് ഒരു കണ്‍ട്രോള്‍ ഇടാന്‍ പാര്ട്ടി പരിപാടി തുടങ്ങിയതാണ്‌. പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും സഭ കുലുങ്ങിയില്ല.

സഖാക്കളും വിട്ടില്ല. പല ദിശകളില്‍ നിന്നും ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. നിനക്കൊന്നും പള്ളീലച്ചന്മാരെശരിക്ക് അറിയത്തില്ലെടാ എന്ന് കത്തനാര്മാര്‍. പിണറായി ഒന്നു കുത്തിനോക്കി. ഒരു കമ്യൂണിസ്റ്റ് നേതാവ്കുഴീലോട്ട് എടുക്കുന്നതിന്‌ മുന്പ് കുമ്പസാരിച്ചെന്ന് ഒരു കത്തനാര്‍ വിളിച്ചു പറഞ്ഞു. കത്തനാര്‍ കള്ളനും നികൃഷ്‌ടജീവിയാണെന്ന് പിണറായി. എന്തായാലും സംഭവം രണ്ടുകൂട്ടരേയും നാറ്റിച്ചു.

പിന്നെ നോക്കിയത് സഭയുടെ സ്വത്ത് വകകള്‍ ഒന്നു തൊട്ട് നക്കാനാണ്‌. വെല്ലതും നടക്കുമോ? കയ്യിട്ടുവാരാന്‍ ചെന്നസഖാക്കള്ക്കെല്ലാം കണക്കിന്‌ കിട്ടി. ഒന്നാന്തരം കുറേ സമരങ്ങളും നടത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ അഭയ കേസ് ദേ വരുന്നത്. കുറേനാള്‍ അതുവച്ചിട്ട് ഒന്ന് പയറ്റി നൊക്കി. നോ രക്ഷ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തത് വന്നു സ്വാശ്രയ കോളേജ് പ്രശ്നം. അതിലും പാര്ട്ടിയുടെ സര്ക്കാര്‍ തോറ്റു. അതുംപോരാഞ്ഞിട്ട് രണ്ടാം മുണ്ടശ്ശേരി വക തുഗ്ളക്കിന്റെ കുറേ തൊലിഞ്ഞ വിദ്യാഭ്യാസ പരിഷ്കരണങ്ങള്. വെറുതെവിടാന്‍പറ്റുമോ? നാട്ടുകാരെല്ലാവരും ചേര്ന്ന് സര്ക്കാര്‍ അച്ചടിച്ച കുറേ സ്കൂള്‍ പുസ്തകങ്ങള്‍ പബ്ളിക്ക് റോഡില്‍ വച്ച് വത്തിച്ച്ചാരമാക്കി.

ഇങ്ങനെ എല്ലാ വിധത്തിലും പത്തിമടക്കിയിരിക്കുമ്പോഴാണ്‌ വെള്ളിടി വന്നത്. ലോകസഭാ ഇലക്‌ഷന്‍. ഏതവനും ഒരു ദിവസം ഉണ്ടെന്നാണല്ലോ.. വന്നതാണ്‌ കത്തനാര്മാരുടെ സമയം. ഒരു വൈദികന്‍ പോലും ചുമ്മാഇരുന്നില്ല. എല്ലാവരും പള്ളികളില്‍ പൊയി പറഞ്ഞു. "കമ്മ്യൂണിസ്റ്റുകള്‍ വേണ്ടേ വേണ്ട. വേഗം എല്ലാരും തിരിച്ച്ചൈനേലോട്ടും റഷ്യേലോട്ടും വിട്ടോളൂ" പിണര്ര്റായി ഞെട്ടി - അച്ചുമാമയും ഞെട്ടി - മാര്‍ക്സിസ്റ്റ് പാര്ട്ടി മുഴുവന്‍ഞെട്ടി. മെത്രാനച്ചന്മാര്‍ ഗിന്നസ്ബുക്കില്‍ കയറാനെന്ന മട്ടില്‍ തുരുതുരാ ഇടയലേഖനം ഇറക്കിത്തുടങ്ങി. ഇക്കഴിഞ്ഞവര്ഷം ആണെന്നു തോന്നുന്നു കേരള കത്തോലിക്കാ സഭ ഏറ്റവും കൂടുതല്‍ ഇട യലേഖനങ്ങള്‍ ഇറക്കിയത്. പാര്ട്ടിയും വെറുതേ ഇരുന്നില്ല. സംഗതി എന്താണെന്ന് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും പാര്ട്ടിയും ഇറക്കി രണ്ട്ഇടയലേഖനങ്ങള്. ഇരിക്കട്ടെ നമ്മുടെവകയും രണ്ടെണ്ണം..

വല്ലവിധേനയും കത്തനാര്മാരെ പറഞ്ഞ് പറ്റിച്ച് കുറേ വോട്ട് തട്ടാം എന്നുകരുതി എല്ലാ മന്ത്രിമാരുംപരസ്യപ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തിവരുമ്പോഴാണ്‌ ഒരു കാലമാടന്‍ പണി ഒപ്പിച്ചത്. ദേകൊണ്ടുവന്നിരിക്കുന്നു മുറിവ് എന്ന പേരില്‍ ഒരു സീഡി. ഒരു പയ്യന്റെ ആടിനെ ഒരു മെത്രാന്‍ തല്ലിക്കൊന്ന്തിന്നുന്നതാണ്‌ ഉള്ളടക്കം. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി.. ഇതുണ്ടാക്കിയവനെ പാര്ട്ടിതല്ലിക്കൊന്നില്ല എന്നേ ഉള്ളൂ. സടകുടഞ്ഞെഴുന്നേറ്റ ക്രൈസ്തവ സമൂഹം വീണ്ടും പാര്ട്ടിക്കെതിരേ തലയുയര്ത്തിപ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസമിലാത്ത കുറേ പഴയ വിദ്യാര്ഥികളും കൂടെക്കൂടി .

ഇനിയാണ്‌ സാമാന്യ ബുദ്ധിപോലുമില്ലാത്ത പാര്ട്ടിയുടെ ഒരു വനിതാ സ്ഥാനാര്ത്തിയുടെ ഇലക്‌ഷന്‍ സ്പെഷ്യല്‍ഐറ്റം നമ്പര്‍. കോട്ടയത്തായിരുന്നപ്പോള്‍ എല്ലാ പള്ളികളേയും പള്ളിക്കാരേയും പെറ്റി ബൂര്ഷ്വാകള്‍ എന്ന് വിളിച്ച്നടന്നിരുന്ന കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാന നേതാവ് സിന്ധു ജോയി, എറണാകുളത്തെത്തിയപ്പോള്‍ തന്റെസ്പെ്‌ഷ്യല്‍ പ്രചാരണ തന്ത്രങ്ങള്‍ ഒന്നു പയറ്റി നോക്കി. ആദ്യം പരിശുദ്ധ കന്യകാമറിയത്തിന്റെ കുറച്ചു ഭക്തിഗാനങ്ങള്‍ പാടി ഒന്നു പ്രാര്ഥിച്ചു നോക്കി. പാര്ട്ടിക്കാരിയാണെങ്കിലും കാര്യം കാണാന്‍ വേളാങ്കണ്ണി മുത്തിയമ്മതന്നെ കനിയണമല്ലോ.. മുത്തിയമ്മ കനിഞ്ഞില്ല. എങ്ങനെ കനിയാനാണ്? ഇതു കൊടുങ്ങല്ലൂര്‍ ഭരണി ഒന്നുംഅല്ലല്ലോ. ഇത്രയും നാള്‍ തെറിയും പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ ഇലക്‌ഷന്‍ ജയിക്കാന്‍ അനുഗ്രഹം വേണമത്രേഅനുഗ്രഹം !!.

എന്താലും പബ്ളിസിറ്റിക്ക് ഒരു കുറവും സംഭവിച്ചില്ല. എല്ലാ ടെലിവിഷന്‍ ചാനലുകാരും സിന്ധുവിന്റെ ചട്ടയും മുണ്ടുംഇട്ടുകൊണ്ട് ഭക്തിഗാനം പാടുന്ന രംഗങ്ങള്‍ കാണിച്ചു. നാണമില്ലാത്തവര്ക്ക് ഒന്നും ഒരു പ്രശ്നമല്ലല്ലോ.. ഇതുകൊണ്ടൊന്നും നേതാവ് നിര്ത്തിയില്ല. നേരേ അരമനയില്‍ ചെന്ന് മെത്രാനോട് അതിവിനയത്തില്‍ ചോദിച്ചു, തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ? പട്ടിയെ ആട്ടും പോലെ കത്തനാര്‍ പ്രതിനിധി സിന്ധുവിനെആട്ടിയിറക്കി. മേലാല്‍ പടി ചവിട്ടിയാല്‍ മുട്ടുകാല്‌ തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവള്ക്കൊക്കെ ഇതിന്റെ വെല്ല കാര്യവും ഉണ്ടായിരുന്നോ? അതുമാത്രമല്ല, രംഗങ്ങള്‍ എല്ലാ ചാനലിലുംലൈവായിട്ട് കാണിക്കുകയും ചെയ്തു. ലോകം മുഴുവന്‍ അറിഞ്ഞു നാറ്റക്കേസ്. പാവം ഗോര്ബച്ചോവ് പോലുംനാണിച്ചു പോയി.

പക്ഷേ സിന്ധു മാത്രം കുലുങ്ങിയില്ല. അവര്‌ പറയുന്നത്, സഭ വഴിതെറ്റിപ്പോയ കുഞ്ഞാടിന്‌ വോട്ട് തരുംഎന്നാണ്‌. എന്തായാലും ഒരു സിനിമയില്‍ പറയുന്നതുപോലെ തോല്ക്കാന്‍ പോകുന്നതിനു മുന്പുള്ള ആത്മവിശ്വാസം വളരേ നല്ലതാണ്‌.

"ഇനിയിപ്പോള്‍ പിണറായി സഖാവ് പറയുന്നതു പോലെ എല്ലാം മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്‌ടിയാണെന്നങ്ങ്പറയാം. അല്ലേ സഖാക്കളേ? "

Saturday, March 21, 2009

0010. പടമെടുത്താല്‍ അടിതരാം

നട്ടാശ്ശേരി School of Legal Thought ഇലാണു സംഭവം. പെണ്പിള്ളാരുടെ ഫോട്ടോ മൊബൈല്‍ഫോണിലെടുത്ത ഇതേ കോളേജിലേ തന്നെ കുറച്ചു പതിവ് വായിനോക്കി ആശാന്മാരാണു താരങ്ങള്‍ . ഫോട്ടോഎടുത്തതിനു്‌ പെണ്കുട്ടികള്‍ അദ്ധ്യാപകര്ക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ താരങ്ങള്‍ ഒട്ടുംമോശമാക്കന്‍ പോയില്ല. നേരേപോയി പെണ്പിള്ളാരെ എടുത്തങ്ങു പെരുമാറി. ചുമ്മാ ഒന്നു പേടിപ്പിക്കാന്‍നോക്കിയതേ ഉള്ളെങ്കിലും ഒരു പാവം പെണ്കുട്ടിക്ക് ഒരു ചവിട്ടു കിട്ടി. പോരേ പൂരം. സംഗതി പുലിവാലാകുകയുംചെയ്തു. തൊഴി കിട്ടിയ വിദ്ധ്യാര്ഥിനി തളര്ന്നു വീണെന്നു പത്രങ്ങളും പ്രസിദ്ധീകരിച്ചു. പാവം നമ്മുടെവായില്നോക്കി പയ്യന്മാര്, കൂടുതല്‍ കളിച്ചാല്‍ നിന്റെയൊക്കെ പടം മോര്ഫ് ചെയ്ത് തുണിയില്ലാതെ ഇന്റര്നെറ്റിലിടും എന്ന് ഒന്ന് വിരട്ടിയും പോയി. തൊഴി കിട്ടിയ കുട്ടിക്കൊഴിച്ച് എല്ലാവര്ക്കും സന്തോഷം. എന്തായാലുംകോളേജ് കുറച്ചു ദിവസത്തേയ്ക്ക് പൂട്ടിക്കിട്ടിയല്ലോ.

ഇതു വരെ പരാതിയൊന്നും കിട്ടിയില്ലെന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍ . എന്തിനാ ഡയറക്‌ടറേ പരാതി. ഇനി ബാക്കിയൊക്കെ നമ്മുടെ പത്രക്കാരു നോക്കിക്കോളത്തില്ലേ?. പഴയ SME കേസു മറക്കാറായിട്ടില്ലല്ലോ.. ബാക്കിയോക്കെ പുറകേ വന്നോളും.

ഞാന്‍ പറഞ്ഞില്ലേ ബാക്കിയൊക്കെ പുറകെ വരുമെന്ന്. ദേ വന്നൂ. വെറും 24 മണിക്കൂറിനകം എത്തിക്കഴിഞ്ഞു അടുത്ത് വാര്ത്ത. നമ്മുടെ തൊഴികിട്ടിയ നാലാംവര്ഷ വിദ്യാര്ഥിനി, തൊഴിച്ച മുഴുവന്‍ നാലാംവര്ഷ (ആണ്‍)വിദ്യാര്ഥികള്ക്കും എതിരെ പൊലീസില്‍ കേസ് കൊടുത്തു. പക്ഷേ ഫോട്ടോ ഏടുത്തതില്‍ അവര്ക്ക് പ്രശ്നം ഒന്നും ഇല്ലത്രേ. പെണ്കുട്ടികളും ഒട്ടും മോശമല്ലല്ലോ ഇവിടെ. അവര്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്സലര്ക്കും കൊടുത്തു ഒരു പരാതി. ഇരിക്കട്ടെ ഒരെണ്ണം അയാള്ക്കും.

എടാ മണ്ടന്മാര്‍ സീനിയേഴ്സേ.. പിള്ളാരെ വെരട്ടുമ്പം ഇങ്ങനെയൊക്ക പറഞ്ഞ് വെരട്ടാവോ? മോര്ഫിങ്ങ് എന്ന് പരസ്യമായി പറഞ്ഞാല്‍ തന്നെ അടി കിട്ടുന്ന കാലമാ ഇത്. നിനക്കൊക്കെ വേറേ വല്ലതും പറഞ്ഞ് വിരട്ടാന്‍ പാടില്ലായിരുന്നോ? ചോക്കളേറ്റ് സിനിമയിലേ പ്രഥ്വീരാജിന്റെ ഡയലോഗ് എല്ലാം തീര്ന്നുപോയാരുന്നോ? ഇനിയിപ്പോ അനുഭവിച്ചോ. തന്നേ ഉണ്ടാക്കിവച്ചതല്ലേ നന്നായി അനുഭവിക്ക്. എല്ലാ വിധ ആശംസകളും നേരുന്നു..

0009. എന്റെ തിരിച്ചറിയല്‍ കാര്ഡ് താടീ ഭാര്യേ!!

പാവം മീനടംകാരന്‍ വോട്ടറ്. എന്നാലും അവളെന്നോടിതു ചെയ്തല്ലോ എന്നാണ്‌ ആശാന്റെ വിഷമം. താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഒരു കാമുകനേയും ഒപ്പിച്ച് ഭാര്യ സ്ഥലം കാലിയാക്കി.

ചുമ്മാ അങ്ങ് ഇറങ്ങിപ്പോകുവല്ലായിരുന്നു. നല്ല അന്തസായിത്തന്നെ ഇറങ്ങി. പോയപ്പോള്‍ നൊന്തു പെറ്റ കുഞ്ഞിനേയും അവരു കൊണ്ടുപോയി. എന്നാപ്പിന്നെ ഒരു സേഫ്റ്റിയ്ക്ക് ഇതും കൂടെ ഇരിക്കട്ടെ എന്നു കരുതി ഭര്ത്താവിന്റെ തിരിച്ചറിയല്‍ കാര്ഡും പെമ്പ്രന്നോത്തി കൊണ്ടുപോയി.

നമ്മുടെ വോട്ടറിനു പ്രശ്നം ഇതൊന്നുമല്ല. തന്റെ വിലയേറിയ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ഇത്തവണ എന്തുചെയ്യും എന്നതാണ്‌ അദ്ദേഹത്തെ അലട്ടുന്ന പ്രശ്നം. ഇതു വെറുതെ അങ്ങനെ വിടാനോന്നും ആശാന്‍ തീരുമാനിച്ചിട്ടില്ല.

തന്റെ തിരിച്ചറിയല്‍ കാര്ഡും കൊണ്ട് ഒളിച്ചോടിയ പൂതനയെ വെറുതെ വിടരുതെന്നും പറഞ്ഞ് മണര്കാട് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരിക്കുകയാണ്‌ ഇദ്ദേഹം. ഭാര്യയും കുഞ്ഞും പോകുന്നെങ്കില്‍ പോട്ടെ.. ജനാധിപത്യമാണ്‌ പ്രധാനമെന്ന്‌ അദ്ദേഹത്തിന്റെ ഭാഷ്യം.

"സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി "

0008. വോട്ടും ചോദിച്ച് ഇങ്ങോട്ട് വാടാ സ്ഥാനാര്ഥികളേ.. നിന്നെയൊക്കെ കാണിച്ച് തരാം

നാട്ടകം പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്ഡുകാരുടെ സംയുക്ത ഡയലോഗാണ്‌ ഇത്. എല്ലാവീടുകളുടെ മുമ്പിലും അവര്‍ വലിയ ഫ്ലെക്സ് ബോര്ഡുകളും വെച്ചുകഴിഞ്ഞു. വണ്ടിപോകാന്‍ വഴിയുമില്ല. വണ്ടിയുമില്ല. ഇതും കോട്ടയത്താണേ.. ഒരു ബസ് പോലും ഓടാത്ത നാട്ടില്‍ വോട്ടും ചോദിച്ച് വരുന്നസ്ഥാനാര്ഥികളുടെ കാര്യം ഏകദേശം കട്ടപ്പൊകയാണെന്ന് ഉറപ്പ്. സ്ഥാനാര്ഥികളേ ജാഗ്രത.

0007. കുട്ടനാട്ടില്‍ നിന്നൊരു പ്രസവം

ആശുപത്രിയില്‍ പോകാന്‍ വണ്ടി വിളിക്കാന്‍ ഭര്ത്താവ് പോയ സമയത്താണ്‌ ഭാര്യ പണി പറ്റിച്ചത്. ആശുപത്രിയില്‍ എത്താനൊന്നും അവര്‌ മെനക്കെടാന്‍ പോയില്ല. വീടിന്റെ തിണ്ണയില്‍ തന്നെ ഒറ്റ പ്രസവം അങ്ങ്‌ വച്ചുകൊടുത്തു. എന്തായാലും സുഖപ്രസവം. ഭാഗ്യത്തിന്‌ പൊലീസിന്റെ നൈറ്റ് പെട്രോളിങ്ങ് ആ സമയത്ത് അതുവഴി വന്നു. പൊലീസ് ചോരകുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിച്ചു. അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

0006. ഈ പീഢന കഥകള്‍ [യഥാര്ഥ സംഭവങ്ങള്‍]

ഇങ്ങനെയും നരാധമന്മാരോ? ഓസ്‌ട്രിയയിലാണ്‌ സംഭവം. ഒരുത്തന്‍ തന്റെ മകളെ 24 വര്ഷം പൂട്ടിയിട്ട് പീഡിപ്പിച്ചു. അതു മാത്രമല്ല. മകള്‍ ജന്മം നല്കിയത് 7 കുട്ടികളെ. ഈ കുറ്റവാളിയുടെ പേര്‌ ജോസഫ് ഫ്രീറ്റ്‌സല്‍. എന്തായാലും സംഗതി ലോകം അറിഞ്ഞതോടെ ഓസ്‌ട്രിയ മൊത്തം നാറി. ജോസഫ് ഫ്രീറ്റ്‌സലിനു ജീവപര്യന്തവും കിട്ടി.

ഇതു വിദേശത്താണെന്ന് ആശ്വസിക്കാന്‍ വരട്ടെ. നമ്മുടെ നാടും ഒട്ടും മോശമല്ല. ബോംബെയില്‍ നിന്നും ഒരു സാമ്യമുള്ള കേസ്. സ്വന്തം മകളെ ഒരു കള്ള സിദ്ധന്റെ ഉപദേശമനുസരിച്ച് ലൈംഗികമായി പീഢിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മീരാ റോഡിലാണ്‌ സംഭവം. മൂത്ത മകള്ക്ക് 12 വയസ് ആയപ്പോള്‍ മുതല്‍ പിതാവ് കുട്ടിയെ പീഢിപ്പിച്ചിരുന്നു. 17 വയസുള്ള ഇളയ മകളെയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് കണ്ടപ്പോള്‍ മൂത്ത മകള്‍ പോലീസിനേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു.

ഇവിടെ റേഡിയോ പ്ളേറ്റിങ്ങ് ജോലി ചെയ്യുന്ന കിഷോര്‍ ചവ്ഹാനും ഭാര്യയുമാണ്‌ അകത്തായത്. ഇവര്ക്ക് ഉപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്ന സിദ്ധനേയും പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധനും രണ്ട് കുട്ടികളേയും പീഢിപ്പിച്ചിരുന്നു. ബിസിനസ്സിലെ നഷ്ടങ്ങള്‍ ഒഴിവാക്കാനാണ്‌ സിദ്ധന്‍ ഈ പരിഹാരം നിര്ദ്ദേശിച്ചതത്രേ.

എന്റെ പ്രിയപ്പെട്ട കേരളീയരേ ഇതൊക്കെയാണ്‌ ഈ കള്ള സിദ്ധന്മാര്. അല്ലാതെ ഈ നാറികള്ക്കൊന്നും ദൈവവുമായി ഒരു ബന്ധവും ഇല്ല. നിങ്ങള്ക്ക് ജീവിത്തില്‍ വല്ല പ്രശ്നങ്ങളും നേരിടുമ്പോള്‍ അവയെ സ്വയം പരിഹരിക്കാന്‍ ശ്രമിക്കൂ. അല്ലാതെ ഏലസും രക്ഷയും മന്ത്രവാദവും കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.

ഒരു ചരട് കെട്ടിയാല്‍ എല്ലാം നേരെയാകുമെന്നാണോ? ഒന്നാലോചിച്ച് നോക്കൂ.. നിങ്ങള്‍ ഇപ്പോള്‍ തന്നെ ദൈവപ്രീതിക്കായി എന്തെല്ലാം ചെയ്തുകഴിഞ്ഞു എന്ന്. എത്ര എത്ര പള്ളികളും അമ്പലങ്ങളും തീര്ഥാടനങ്ങളും നടത്തികഴിഞ്ഞു? എന്നിട്ട് എല്ലാം ശരിയായോ? നിങ്ങള്‍ കരുതുന്നത് ദൈവാനുഗ്രഹം ഈ ചരടുകളിലും പുണ്യസ്ഥലങ്ങളിലും ആണെന്നാണോ?

ദൈവീക ഗ്രന്‍ഥങ്ങള്‍ പറയുനത് നിങ്ങളില്‍ തന്നെയുള്ള ദൈവത്തെ കണ്ടെത്താനല്ലേ? ഇനിയെങ്കിലും ഈ കള്ള സന്യാസികളുടേയും സന്യാസിനികളുടേയും പുറകേ പോവാതെ സ്വയം യഥാര്ഥ പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് ശരിയായ പരിഹാരം കാണാന്‍ ശ്രമിക്കൂ.

0005. തിരുത്ത്

ഇതിനു തൊട്ടുമുന്പ് വന്ന യുവ സ്ഥാനാര്ഥി പട്ടികയില്‍ ഒരു തിരുത്ത്. കോണ്ഗ്രസ് തങ്ങളുടെ വനിതാ സ്ഥാനാര്ത്ഥിയെ മാറ്റിയിരിക്കുന്നു. ഷാനിമോള്‍ ഉസ്മാനു പകരം ഷാഹിദാ കമാല്‍ മല്സരിക്കുമെന്ന്.

എന്നാല്‍ തിരുത്ത് ഇതല്ല. കോണ്ഗ്രസിലെ ഏറ്റവും യുവ സ്ഥാനാര്ഥി പാലക്കാട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സതീശന്‍ പാച്ചേരിയാണ്‌. വയസ്- 40 മാത്രമ്.

കോണ്ഗ്രസില്‍ ഇപ്പോഴും 40കള്‍ യുവത്വം തന്നെ!! കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍..

Friday, March 20, 2009

0004. നമ്മുടെ സ്വന്തം യുവ കോണ്ഗ്രസ്


ലോകസഭാ തിരഞ്ഞെടുപ്പിനു കേരളത്തില്നിന്നുള്ള കോണ്ഗ്രസ് സ്ഥാനാര്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു. ഇന്നത്തെ പത്രത്തില്‍ അവരുടെ ഓരോ പടങ്ങളും വന്നു. കൊള്ളാം. വളരെ നന്നായിരിക്കുന്നു. ആകെക്കൂടിയുണ്ടായിരുന്ന യുവ സ്ഥാനാര്ഥി, ഹൈബി ഈഡന്‍ പുറത്ത്. അദ്ദേഹത്തേക്കാളും പ്രായം കുറഞ്ഞ യുവനേതാക്കള്‍ ഇവിടെ മത്സരിക്കുന്നുണ്ട്. സ്ഥാനാര്ഥി ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഷാനിമോള്‍ ഉസ്മാന്‍ ആണ്‌. പ്രായം 42 വയസ്. :)

രസം ഇതൊന്നുമല്ല.. നമ്മുടെ കോണ്ഗ്രസ് സ്ഥാനാര്ഥികളില്‍ മിക്കവാറും എല്ലാവരും പഴയ പുരാണങ്ങളിലെ അമ്രുത് തിന്നവരാണെന്നു തോന്നുന്നു. ഒരാളുടേയും മുടിയിലോ മീശയിലോ ഒരു നര പോലുമില്ല. നേതാവ് ചെന്നിത്തലയും മോശമല്ല. അദ്ദേഹമാണല്ലോ എല്ലാവരുടേയും ഗുരു. പ്രായം പത്തറുപതായെങ്കിലും ഇതു വരെ ഒരു മുടിനാരു പോലും നരച്ചിട്ടില്ല.

ഇതൊക്കെ ആരേ കാണിക്കാനാണോ ആവോ? ഇവരെല്ലാം വിചാരിക്കുന്നത് കേരളം മുഴുവന്‍ മാര്ക്സിസ്റ്റ് പാര്ട്ടികള്‍ ഉദ്ദ്യേശിക്കുന്നതു പോലെ ബോധവും വിവരവും ഇല്ലാത്ത ആളുകള്‍ മാത്രമാണെന്നാണോ?

കേരളം മുഴുവന്‍ അലയടിച്ചുയരുന്ന ഇടതുപക്ഷ വിരുദ്ധ വികാരം കൊണ്ട് മാത്രം ജയിക്കമെന്നാണോ ആവോ കോണ്ഗ്രസ് കണക്കുകൂട്ടല്‍? മുന്പ് ഒരിക്കല്‍ ഏതു കുറ്റിച്ചൂലിനെ നിര്ത്തിയാലും ഞങ്ങള്‍ ജയിക്കും എന്ന് പ്രഖ്യാപിച്ച കോണ്ഗ്രസിന്റെ ഇത്തവണത്തെ കുറ്റിച്ചൂലുകള്‍ ആരൊക്കെയാണാവോ ?.


എന്ത് കുന്തമായാലും ശരി, മനോരമ ന്യൂസിന്റെ ഒരു സംവാദത്തില്‍ ജോസ് കെ. മാണിയുടെ സംഭാഷണ പാടവം നമ്മള്‍ കണ്ടതാണ്‌. ഇതൊക്കെ വെച്ച് അയാള്‍ എങ്ങനെ ജയിക്കുമോ? മാണിസാറിന്റെ കെട്ടിവച്ച കാശ് കളയുവോ ജോമോനേ ?.

ജോസ് കെ മാണിയെന്നൊക്കെ കേട്ടപ്പോള്‍ ഒരു മുപ്പത് വയസുള്ള യുവാവാണെന്നാണ്‌ ഞാന്‍ കരുതിയത്. പക്ഷേ ഇപ്പോഴല്ലേ മനസിലായത് ഈ നാല്പ്പതിനുമേല്‍ പ്രായമുള്ള യുവാവ് ഹെയര്‍ ഡൈയുടെ ആശാനാണെന്ന്.

എന്തൊക്കെയായാലും വോട്ട് തരാം കേട്ടോ.. പക്ഷേ നമ്മുടെ കോട്ടയത്തെ ഒരു ന്യൂയോര്ക്ക് ആക്കിയേക്കണം.

ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിന്‌ വണ്ടി കത്തിച്ച് ബന്ത് നടത്തിയ മാര്ക്സിസ്റ്റ് പാര്ട്ടിയെ ഞങ്ങള്‍ ബ്ലോഗേഴ്സ് തുണയ്ക്കും എന്ന് ഒരു പിണറായിയും വിചാരിക്കേണ്ട കേട്ടോ.

"ഒരു വെബ് സൈറ്റ് ഒക്കെ മാര്ക്സിസ്റ്റ് പാര്ട്ടിയ്ക്ക് മാത്രമല്ല ഏത് അണ്ടനും അടകോടനും തുടങ്ങാം "

0003. ഈ പോലീസിനെ എങ്ങനെ വിശ്വസിക്കും?

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനാണ്‌ പോലീസ് എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അതിരമ്പുഴയില്‍ ഉണ്ടായതോ? കയ്യില്‍ ആവശ്യത്തിലധികം കാശുള്ളവരെ മാത്രമേ ഞങ്ങള്‍ സംരക്ഷിക്കൂഎന്നാണ്‌ ഏറ്റുമാനൂര്‍ പോലീസിന്റെ ഭാവം.

നമ്മുടെ നാട്ടില്‍ "നെല്‍ വയല്‍ - തണ്ണീര്‍ നീര്ത്തട സംരക്ഷണ നിയമം" എന്ന് ഒരു നിയമം ഉണ്ട്. ഇതനുസരിച്ച്നെല്‍വയലുകള്‍ നികത്താന്‍ പാടില്ല എന്നോ മറ്റോ ആണ്‌.

ഇന്നാട്ടിലെ ഒരു പ്രമാണി അയാളുടെ സൌകര്യത്തിന്‌ കുറേ വയല്‍ അങ്ങോട്ട് മണ്ണിട്ട് ഉയര്ത്തി. [അഞ്ചേക്കര്‍മണ്ണിട്ട് പൊക്കിയപ്പോള്‍, അമ്പതേക്കര്‍ വയലിന്റെ കാര്യം പോക്കായി]. മണ്ണിനെ സ്നേഹിക്കുന്ന കര്ഷകര്‍ ഇത്സഹിക്കുമോ? അവര്‌ നേരേ പോയി ഒരു കേസ് അങ്ങു കൊടുത്തു. [വെല്ല കാര്യവും ഉണ്ടായിരുന്നോ എന്ന്നോക്കണേ?] എന്നാല്‍ പോലീസ് അനങ്ങിയില്ല. വയലുടമ വെറുതേയിരിക്കുമോ? അയാളും പോയി ഒരു കേസ്അങ്ങോട്ട് കൊടുത്തു. ഇവന്മാര്‍ തന്റെ വാഴത്തോട്ടം മുഴുവന്‍ വെട്ടി നശിപ്പിച്ചെന്ന്. വാഴത്തോട്ടം ഉണ്ടായാലും ശരിഇല്ലെങ്കിലും ശരി, കേസ് പോലീസിന്‌ ഇഷ്ട്ടപ്പെട്ടു. അവര്‌ നേരേപോയി കര്ഷക സഹോദരങ്ങളെ വളരെനന്നായി പെരുമാറി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കര്ഷക സഹോദരങ്ങള്‍ നടുവൊടിഞ്ഞുകിടപ്പായതോടെ പോലീസിന്റെ കഷ്ടകാലവും തുടങ്ങി. സംഗതി പത്രങ്ങളില്‍ വലിയ വാര്ത്തയായതോടെ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി കൊടുത്ത കര്ഷകരെ ആദ്യം ഇടിച്ച പോലീസ് പറയുന്നത് ആദ്യം കേസുകൊടുക്കുന്നവന്‌ ആദ്യ ഇടിഎന്നാണോ ആവോ?

ചിലപ്പോള്‍ ഇതു തന്നെയായിരിക്കും ജനസംരക്ഷണം അല്ലേ? നമ്മള്‍ പാവങ്ങള്. നമുക്ക് വല്ലതും അറിയാമോ?..

"എന്തായാലും ഒബാമ വന്നത് നന്നായി. ബുഷ് എങ്ങാനും ആയിരുന്നെങ്കില്‍ അടുത്ത യുദ്ധം ഇവിടെ നടത്തിയേനെ.."

Thursday, March 19, 2009

0002. Masters of Martial Arts (തല്ലുകൊള്ളാന്‍ ആളുണ്ടേ..)

അല്ല എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടില്‍ തല്ലുകൊള്ളികള്ക്ക്‌ ഒട്ടും കുറവില്ലല്ലോ

ഇത്‌ ഒരു പഴയ സംഭവമാണ്‌ എന്നാല്‍ അത്രയ്ക്ക്‌ പഴയതൊന്നുമല്ല ഏറ്റുമാനൂരിനടുത്ത്‌ ഒരു നാട്ടിന്‍പുത്ത്‌ നടന്നതാണിത്‌ അന്നാട്ടിലെ ഒരു അറിയപ്പെടുന്ന കഞ്ചാവ്‌ വലികാരനും വെള്ളമടികാരനുമായ ഉണ്ണിയാണ്‌ നമ്മുടെ കഥാപാത്രം.

കയ്യിലിരിപ്പ്‌ കാരണം ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ പള്ളിക്കൂടത്തില്‍ പോക്ക്‌ അവസാനിപ്പിച്ചിരുന്നു

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്‌ ഇയാള്ക്ക്‌ കാശിന്‌ ആവശ്യം വന്നു. വിഷമിച്ചിരിക്കുമ്പോഴാണ്‌ ദൈവം ഒരു വഴി കാണിച്ച്‌ കൊടുത്തത്‌. ഒരു ക്വട്ടേ ഷന്.

ദൈവദൂതനേപ്പോലെ അവതരിച്ച ആള്‍ ആവശ്യപ്പെട്ടത്‌ ഒരുത്തനെ തല്ലി ശരിയാക്കാനാണ്‌. കേട്ടപാതി കേള്‍ക്കാത്ത പാതി ഉണ്ണി സംഗതി ഏറ്റു. രണ്ടായിരം രൂപ അഡ്വാന്‍സും വാങ്ങിച്ചു. അതോടെ ഉണ്ണി ഉഷാറായി തന്റെ ആദ്യത്തെ ക്വട്ടേഷന്‍ ഗംഭീരമായിത്തന്നെ ഉദ്ഘാടനം ചെയ്യാന്‍ ഉണ്ണി തീരുമാനിച്ചു. തന്റെ ഉറ്റ മിത്രങ്ങളായ സ്ഥിരം പാര്‍ട്ടികളുമൊന്നിച്ച്‌ ഉണ്ണി ആളെ തല്ലാനിറങ്ങി. സംഗതി ആദ്യമായതിനാല്‍ ഒരു പായ്ക്കറ്റ്‌ മുളകുപൊടിയും കൂടി ആശാന്‍ കരുതിയിരുന്നു

എന്നാല്‍ ജഗജില്ലിയായ എതിരാളിയെ ചാര്‍ന്മാര്‍ വിവരം നേരത്തേതന്നേ അറിയിച്ചിരുന്നതിനാല്‍ ഉണ്ണി വിചാരിച്ചതുപോലെ സംഭവം ഒന്നും നടന്നില്ല

തല്ലാന്‍ ചെന്ന ഉണ്ണിയും സംഘവും അടി തുടങ്ങാന്‍ ആലോചിക്കുന്നതിനു മുമ്പ്‌ തന്നെ എതിരാളിയുടെ പ്രൊഫഷണല്‍ ഗുണ്ടകള്‍ ഉണ്ണിയേയും കൂട്ടരേയും അടിച്ചു പരത്തി. ഉണ്ണി കരുതിയിരുന്ന മുളക്‌ പൊടി ഒരു ദയയുമില്ലാതെ തന്നെ ഗുണ്ടകള്‍ ഫ്രെഷ്‌ ജൂനിയേഴ്സിന്റെ മേല്‍ പ്രയോഗിച്ചു.

ആദ്യത്തെ ശ്രമം പരാജയപ്പെട്ടെന്ന്‌ മാത്രമല്ല ഉണ്ണിയ്ക്ക്‌ ഒരു ഉയര്‍ന്നുവരുന്ന തല്ലുകൊള്ളി എന്ന ഇമേജ്‌ ഫ്രീയായി ലഭിക്കുകയും ചെയ്തു. ചില്ലറ വല്ലതുമാണോ നേട്ടം? പക്ഷേ ഇതുകൊണ്ടൊന്നും ഉണ്ണി അടങ്ങിയില്ല.

ഒരവസരത്തിനു വേണ്ടി നോക്കിയിര്‍ക്കുമ്പോഴാണ്‌ ആ ഗോള്‍ഡന്‍ ചാന്സ്‌ വന്നത്‌. അടുത്തുള്ള ഒരു സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ ഒരു ചെറിയ കശപിശ. പത്താം ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിയുടെ അന്ന്‌ ഒരുത്തന്‍ അവന്റെ ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത്‌ ഗില്റ്റ്‌ വാരിപ്പൂശി. ഇത്‌ പെണ്‍കുട്ടി കരഞ്ഞുകൊണ്ട്‌ ഒന്‍പതാം ക്ലാസുകാരനായ തന്റെ സഹോദരനെ വിവരം അറിയിച്ചു

സഹോദരന്റെ ആരോഗ്യസ്ഥിതി സ്വല്‍പ്പം മോശമായതിനാല്‍ അദ്ദേഹം മിസ്ട്ടര്‍ ഉണ്ണിയെ വിവരം അറിയിച്ചു. ഈ സുവര്‍ണ്ണാവസരം പാഴാക്കാന്‍ ഉണ്ണിക്ക്‌ മനസുവന്നില്ല. ആശാന്‍ വേഗം ഒരു പതിവ് കൂട്ടാളിയുടെ കൂടെ സ്കൂളിലേയ്ക്ക്‌ വച്ചു പിടിപ്പിച്ചു.

അവിടെയെത്തിയ ഉണ്ണി തന്റെ ഇമേജിന്‌ ഒട്ടും കുറവു വരാത്ത ഒരു പെര്‍ഫോമന്സ്‌ അങ്ങു നടത്തി. പാവം സ്കൂള്‍ പയ്യന്‍ അവനും ഒട്ടും കുറച്ചില്ല ഒരു ബോധം കെടല്‍ അങ്ങു വച്ചുകൊടുത്തു. അതോടെ ഉണ്ണിയുടെ കണ്ട്രോള്‍ മുഴുവന്‍ പോയി പേടിച്ചുപോയ ഉണ്ണി വേഗം സ്ഥലം കാലിയാക്കി.

എന്നാല്‍ പയ്യന്റെ വീട്ടുകാര്‍ വെറുതെയിരിക്കുമോ? അവര്‍ നേരെ പോയി ഒരു പൊലീസ്‌ കേസ്‌ അങ്ങു കൊടുത്തു. പാവം ഉണ്ണി. ഉണ്ടായിരുന്ന മാനവും കൂടി പോയി. ഇപ്പോള്‍ ഉണ്ണി ഈ കേസിന്‌ പുറകെയാണ്‌. ഇനി എന്നാണാവോ ഉണ്ണി ഒരു യഥാര്‍ഥ ഗുണ്ടയാണ്‌ താന്‍ എന്ന്‌ തെളിയിക്കുക?

നമുക്ക്‌ കാത്തിരുന്നു കാണാം..

0001. Welcome to the Land of Letters

Hello readers,


Here i am (James Howlett) on the road again... starting this blog to write about kottayam, the one and only place i know in this world for a long time. Here I can openly write whatever i see in kottayam, without any fears about having missing legs or hands or even life.

I am not here to harass people. I am not here to write gossips. This is the place where i share my views with the world. After visiting many places inside and outside kerala(not like you think), i found this place as the most attractive and peaceful place for living. (Home sickness ?)

People of Kottayam.. they are different.. We are everywhere.. wherever you go, you fill find a fraud from kottayam.. :D

According to a new (or an obsolete) research, people from kottayam are more interested in online activities. I don't know who did this research. but sounds cool..

I will be posting my views on day to day events at kottayam. What i see and how i see.. Expect more from tomorrow..

Thank you