Friday, November 25, 2011

0028. മുല്ലപ്പെരിയാര്‍ തല്ലിത്തീര്‍ക്കുമോ?!

കൊറച്ച് നാളായി ഇവന്മാര് ഈ കുത്തിത്തിരുപ്പ് തൊടങ്ങിയിട്ട്.. കക്കാനും തല്ലുണ്ടാക്കാനും മാത്രം ശീലിച്ചിട്ടുള്ള തമിഴ്നാട്ടിലെ പാര്ട്ടി നേതാക്കന്‍മാര്‍ മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പം മുളളിക്കളയും എന്ന രീതിയിലാണ് പറഞ്ഞു നടക്കുന്നത്. ഇതുവരെ UDFനും LDFനും പുതിയ അണക്കെട്ട് ഉണ്ടാക്കണം എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ലാത്തത് കേരള ജനതയുടെ ഭാഗ്യം. ബ്ളോഗന്‍മാരും, ബ്ളോഗികളും ഫേസ്ബുക്കിലും ബ്ളോഗുകളിലും തക്‍ര്‍ത്തു വാരി എഴുതി അലമ്പാക്കിക്കൊണ്ടിരിക്കുകയാണ്.. ഇനി ഒരു അണക്കെട്ട് പണിതാല്‍ അത് നമ്മുടെ ഒക്കെ അശ്രാന്ത പരിശ്രമം കൊണ്ടാണെന്ന് പറയാമല്ലോ.. പഴയ സ്വാതന്ത്ര്യ സമരം പോലെ.. ഒരു ദിവസം ശരാശരി ഒരു 25 മുല്ലപ്പെരിയാര്‍ പോസ്റ്റ് എങ്കിലും ഇല്ലാത്ത wall ഒരു മലയാളി ഫേസ്ബുക്കനും കാണില്ല..

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ വിവരമില്ലായ്മ സഹിക്കേണ്ട ഗതികേടിന് പുറമേ തമിഴ്നാട്ടിലെ പരട്ട നേതാക്കന്മാരുടെ വിവരമില്ലായ്മയുടെ ബാക്കിയും കൂടെ മലയാളികള്‍ സഹിക്കേണ്ടി വരുന്നത് കലികാലവൈഭവം കൊണ്ടാണോ ആവോ?!..

പിന്നെ പറയുമ്പം എല്ലാം പറയണമല്ലോ.. അലവലാതി കക്ഷി നേതാക്കന്മാരെ, മലയാളിക്കിട്ട് പണിയാന്‍ നോക്കരുത്.. രണ്ട് പാര്‍ട്ടിക്കാരും കൂടി കൊടേ നാലായി ഒല‍ത്തി തൊടങ്ങിയിട്ട്.. പണി പാലുംവെള്ളത്തില്‍ കിട്ടും പറഞ്ഞേക്കാം.. ഈ ഡാം എങ്ങാനും പൊട്ടിയാല്‍ ഞങ്ങടെ 4 ജില്ലയില്‍ വെള്ളം കേറി ഇതെഴുതുന്ന ഞാനുള്‍പ്പെടെ മിനിമം 30 ലക്ഷം മലയാളികള്‍ ചാകും... അത് ശരിയാ... എന്നു കരുതി ഞങ്ങള്‍ അങ്ങനെ വെറുതെ ചാകുവൊന്നുമില്ല.. എടാ ഞങ്ങടെ 4 ജില്ലയേ പോകുവോള്ളൂ.. പക്ഷേ ആ കൂട്ടത്തിത്തില്‍ നിന്റെയൊക്കെ 5 ജില്ലയും കൂടെ ഇങ്ങ് പോരും.. നിന്റെയൊക്കെ വോട്ട് എത്ര പോകുമെന്ന് ആലോചിക്കെടാ വിവരമില്ലാത്ത ................. മക്കളേ.. (ഡാഷ് കൊറച്ച് കൊറഞ്ഞു പോയോ എന്നൊരു സംശയം..)

5 ജില്ല പോയാല്‍ നിനക്കൊക്കെ പുല്ലാണെന്നാരിക്കും.. എടാ പിള്ളാരെ അതാണ് പറഞ്ഞത് നിനക്കൊന്നും വെളിവില്ലെന്ന്.. തമിഴ്നാട്ടീന്ന് കേരളത്തിലോട്ട് ഹെലികോപ്റ്ററില്‍ പച്ചക്കറി കൊണ്ടുവന്നാലും ശരി ഇതൊക്കെ മേടിച്ചു തിന്നാന്‍ ഒരുത്തന്‍ പോലും ഇവിടെയെങ്ങും കാണില്ല.. അതൊക്കെ നീയൊക്കെ തന്നെ കുത്തിയിരുന്ന് തിന്നു തീര്‍ക്കെണ്ടി വരും. പറഞ്ഞേക്കാം..

എന്നാ പിന്നെ മൊത്തം ഞങ്ങള് അങ്ങ് തിന്ന് തീര്‍ത്തോളാം എന്നും പറഞ്ഞ് അത്രയ്ക്ക് അങ്ങ് ഞെളിയേണ്ട.. മുല്ലപ്പെരിയാറെങ്ങാനും പൊട്ടിയാല്‍ ലോകാവസാനം വരെ നിന്റെയൊന്നും നാട്ടില് ഒരുതുള്ളി പച്ചവെള്ളം കിട്ടില്ല.. പിന്നെയാണ് നീയൊക്കെ കൃഷി ചെയ്യുന്നത്.. ഈ മുല്ലപ്പെരിയാറിലേ വെള്ളമില്ലാതെ നീയൊക്കെ എന്നാ മൂത്രമൊഴിച്ച് കൃഷി ചെയ്യുമോ?..

പുതിയ അണക്കെട്ട് ഉണ്ടാക്കിയാല്‍ നീയൊന്നും ഇങ്ങോട്ട് പച്ചക്കറി കേറ്റിവിടില്ലെന്നും പറഞ്ഞാണല്ലോ പുതിയ നമ്പര്.. എന്നാ പിന്നെ അതൊന്ന് കണ്ടിട്ടേ ഒള്ള് ബാക്കി കാര്യം... കാണിക്കെടാ.. ഈ പച്ചക്കറിയൊക്കെ തിന്നേ... തിന്നു തീര്‍ക്ക്.. വിത്ത് മേടിച്ചതിന്റെ കാശുപോലും തിരിച്ച് കിട്ടില്ല.. ഡയലോഗ് അടിച്ചപ്പം വെല്ലോം ഓര്‍ത്താരുന്നോ?! .. നീയൊക്കെ ജന്മം മുഴുവന്‍ തിന്നാലും ഈ പച്ചക്കറി ഒന്നും തീരില്ല... പിന്നെ ഈ പച്ചക്കറി പഴുത്തകറി എന്നൊന്നും പറഞ്ഞ് കൂടുതല് ഞെളിയുവൊന്നും വേണ്ട.. ഞങ്ങടെ പഴയ കൃഷി മന്ത്രിയെ അറിയാല്ലോ.. ഓരോ വീട്ടിലും ഓരോ കോഴി.. ഒരു കോഴി 2 മുട്ട ഇടും.. അറിയാമോ?.. പിന്നെ പാല്.. പശു കേരളത്തിലും ഉണ്ടെടാ ഇഷ്ടം പോലെ.. പച്ചക്കറി ഇല്ലെങ്കില്‍ ഞങ്ങള് ആ കോഴിയെ കറിവെച്ച് തിന്നും.. കോഴി മൊത്തം വരുന്നത് തമിഴ്നാട്ടീന്നാ‍ണെന്നാരിക്കും അടുത്തത്.. നീയൊക്കെ ഈ നാടന്‍ കോഴി, നാടന്‍ കോഴി എന്നു കേട്ടിട്ടുണ്ടോ?.. എങ്ങനെ കേള്‍ക്കാന്‍.. പിള്ളാരെ പള്ളിക്കൂടത്തില്‍ വിടുന്നേന് പകരം കിളക്കാനും കക്കാനും കൊണ്ടുപോയപ്പം ഓര്‍ക്കണാരുന്നു.. ലോകം എന്നു വെച്ചാ തമിഴ്നാട് മാത്രമല്ല.. കേരളവും കൂടെയാ .. അല്ല പിന്നെ.. നമ്മടെ അടുത്താ തമിഴന്‍റെ കളി.. അല്ലേ തന്നെ ഇപ്പം പച്ചക്കറിയും ഇലയും കായും ഒക്കെ തിന്നുന്നവന്‍മാര്‍ ഓക്സിജന്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ എല്ലാം തിന്നുവാണെന്നും പറഞ്ഞ് വെല്യ ബഹളമാ.. അതുകൊണ്ട് മാത്രമാ ഇവിടെ ഞങ്ങള് പച്ചക്കറി കൃഷി ചെയ്യാത്തത്.. അന്നേരം അവന്റെയൊക്കെ ഒരു അഹങ്കാരം കണ്ടില്ലേ.. പച്ചക്കറി തരത്തില്ല പോലും.. കൊണ്ടുപോയി തിന്നെടാ.. എത്ര നാള് തിന്നും എന്ന് ഞങ്ങളൊന്നു കാണട്ടെ..

മലയാളികളെ വെള്ളം കുടിപ്പിച്ച് കൊള്ളാമെന്നും കരുതി ഇരിക്കുന്ന പരട്ട പാണ്ടി നേതാക്കന്മാരേ.. മലയാളി ഇല്ലേല്‍ നീയൊക്കെ നരകിച്ച് ചാകത്തെ ഒളള്.. വെള്ളം വെള്ളം എന്നു കേട്ടാ മലയാളിക്ക് പുല്ലാ.. സംശയം ഉണ്ടെങ്കില്‍ ഞങ്ങടെ ബെവെറേജ് ഷോപ്പുകളുടെ മുന്‍പി പോയി നോക്ക്..

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തമിഴന്‍മാര്‍ പട്ടിണി കെടന്ന് ചാകും. കേരളത്തിലോട്ട് പച്ചക്കറി വിടാതെ പുഴുങ്ങി തിന്നോണ്ടിരുന്നാലും തമിഴന്‍മാര്‍ പട്ടിണി കെടന്ന് ചാകും. (അധികമായാല്‍ അമൃതും വിഷം.. പച്ചക്കറി മാത്രം തിന്ന് ചാകെടാ.. ) എങ്ങനെ പോയാലും തമിഴ്നാട് ഊമ്പും.. പണികിട്ടാതിരിക്കണേല്‍ മര്യാദയ്ക്ക് പുതിയ ഡാം ഒണ്ടാക്കാന്‍ സമ്മതിച്ചോ.. വെള്ളത്തിന്റെ കാര്യത്തില്‍ മലയാളി പണ്ടേ വീക്കാ.. അറിയാല്ലോ?.. ഇഷ്ടം പോലെ വെള്ളം തരാടാ മക്കളെ.. വെറുതെ എന്തിനാ ഞങ്ങളെ വെള്ളത്തി മുക്കി കൊല്ലുന്നെ?!!

Wednesday, June 29, 2011

0027. ചില BSNL തെണ്ടിത്തരങ്ങള്‍

ഭാരത സര്‍ക്കാരിന്റെ ബി.എസ്.എന്.എല്‍ എന്ന സ്ഥാപനം വന്‍ 'പിച്ച' വിലക്കുറവില്‍ വിതരണം ചെയ്യുന്ന അതി ഭയങ്കര സംഭവം ആയ ഡേറ്റാവണ്‍ ബ്രോഡ്ബാന്ഡിന്റെ ഉപഭോക്താക്കള്‍ എല്ലാവരും ആദ്യ ആഴ്‌ച മുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ സാറമ്മാരോട് ചോദിക്കുന്ന ചോദ്യമാണ്‌ ഇത്. "ഈ ബ്രോഡ്ബാന്ഡ് എന്ന സാധനം നിന്റെ ഒക്കെ അമ്മേടെയോ അമ്മായിയമ്മയുടേയോ വീട്ടില്‍ നിന്നു കൊണ്ടുവന്നതാണോടാ അലവലാതി തെണ്ടികളേ?"

വളരെ നിസ്സാരമാണ്‌ കാര്യം.

കാര്യം. No 1. ബ്രോഡ്ബാന്ഡ് ഉണ്ട്, ഇന്റര്‍നെറ്റ് കിട്ടുന്നില്ല അഥവാ വെബ്സൈറ്റുകള്‍ ഒന്നും ലോഡ് ആവില്ല. യൂടൂബിന്റെ കാര്യം പറയുകയേ വേണ്ട. അതൊക്കെ കാണാന്‍ യോഗം വേണമെങ്കില്‍ വെല്ല അമേരിക്കയിലും പോണം. അന്നേരമാണ്‌ 24 മണിക്കൂറും ലൈവ് ആയിട്ട് വിടുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്.

കാര്യം. No 2. ബ്രോഡ്ബാന്ഡിനു കാശു മുടങ്ങാതെ കൊടുക്കുന്നുണ്ട്. പക്ഷേ ബ്രോഡ്ബാന്ഡ് പോയിട്ട് ബാന്ഡ് പോലും ഇല്ല. അഥവാ ഇന്റര്‍നെറ്റ് കിട്ടാറേയില്ല.

നമ്മുടെ മുന്പിലുള്ള ഏക വഴി എക്സ്ചേഞ്ചില്‍ കൊണ്ടുപോയി കംപ്ളയിന്റ് കൊടുക്കുക എന്നതാണ്. ഈ പറയുന്ന കംപ്ളയിന്റ് കൊടുക്കല്‍ എന്നത് കേള്ക്കുമ്പോള്‍ വളരെ സിമ്പിളാണെങ്കിലും അതു ചെയ്യുമ്പോള്‍ അത്രയ്ക്ക് സിമ്പിള്‍ ഒന്നും അല്ല.


എക്സ്ചേഞ്ചില്‍ ചെന്നാല്‍ ബി.എസ്.എന്‍ .എല്‍ . പോളിസി പ്രകാരം നമ്മളോട് അവിടെയുള്ള JTO/SDE എന്നീ പേരുകളിലുള്ള ചില സമ്ഭവങ്ങള്‍ വളരെ മാന്യമായി പെരുമാറും. ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് വീട്ടില്‍ പൊക്കോളാന്‍ പറയുവേം ചെയ്യും. മിടുക്കന്മാരായ ഉദ്യോഗസ്ഥര്‍ ഉള്ള എക്സ്ചേഞ്ചുകളില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ഇവിടെപറയുന്നത്‌ അത്തരം സമര്‍ഥന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചല്ല, ചില വേള്ഡ് ക്ളാസ് തെണ്ടികളേക്കുറിച്ചാണ്.

സത്യം പറയാമല്ലോ, കഴിഞ്ഞ 6 മാസമായി ഞാന്‍ ഇവന്മാരുടെ പോറകേ നടക്കുവാണ്. കപ്ളയിന്റ് തുടങ്ങിയാല്‍ ആദ്യമൊക്കെ എല്ലാ ദിവസവും ഇവന്മാരെ കാണാന്‍ പോകും. ഓഫീസില്‍ ചെല്ലുമ്പോള്‍ ഒരു രണ്ടായിരം വര്ക്ക് ചെയ്യാത്ത ലാന്ഡ് ഫോണുകളുടേയും ആയിരത്തിഅഞ്ഞൂറ്‌ വര്ക്ക് ചെയ്യാത്ത ബ്രോഡ്ബാന്ഡ് മോഡങ്ങളുടേയും ഇടയില്‍ ചുമ്മാ ഇരിപ്പാണെങ്കിലും ജാഡയ്ക്ക് യാതൊരു കുറവുമില്ല. ഇന്നു ശരിയാക്കാം നാളെ ശരിയാക്കാം എന്നൊക്കെയാണ്‌ സാധാരണ പറയുന്നതെങ്കിലും, കഴിഞ്ഞ ഒരു തവണ ഒരു 4 മാസം മുന്പ് അവന്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.

ആദ്യം കംപ്ളയിന്റ് കൊടുത്തപ്പോള്‍ മോഡം കേടാണെന്നു പറഞ്ഞു. ബട്ട് അവന്മാര്‍ വേറെ മോഡം തരണമെങ്കില്‍ 2 മാസം എങ്കിലും കഴിയണം പോലും. നെറ്റ് അല്ലേ ഇന്നു വരും നാളെ വരും എന്നു കരുതി ഒരു 2 ദിവസം ഇരുന്നിട്ടും അനക്കം ഒന്നും കാണാഞ്ഞതു കൊണ്ട് പണ്ടാരമടങ്ങാന്‍ എന്നു മനസില്‍ വിചാരിച്ചു ഞാന്‍ പോയി ഒരു പുതിയ മോഡം മേടിച്ചു വെച്ചു. അതു കഴിഞ്ഞപ്പോള്‍ ആ നാറി എന്നോടു പറയുവാണ്‌ നിന്റെ കംപ്യൂട്ടറിന്റെ കുഴപ്പം ആണ്‌ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു. ഈ മത്തങ്ങാ തലയന്‍ കഷണ്ടി ഇതു വരെ എന്റെ എന്റെ കമ്പൂട്ടര്‍ കണ്ടിട്ടുപോലുമില്ല, പക്ഷേ അവന്റെ പൂര്വികന്മാര്ക്ക് ജ്യോത്സ്യം നല്ല വശമാരുന്നത് കൊണ്ട് അവന്‍ സംഗതി ഗണിച്ചെടുത്തു. . എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ ഒക്കത്തില്ല എന്നു അവന്‍ എന്റെ മുഖത്തു നോക്കി ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു.

പറഞ്ഞു പറഞ്ഞ് അവസാനം ആ ഭയങ്കരന്‍ എന്നോടു പറഞ്ഞു : "ഇവിടെ ആള്ക്കാര്‍ ആരും ഇല്ല, പഴയ കംപ്ളയിന്റുകള്‍ ഒക്കെ ശരിയാക്കി കഴിഞ്ഞിട്ട് ഒരു 1 മാസം കഴിയുമ്പോള്‍ നോക്കാം." എന്ന്‌. ഈ അലവലാതിയെ ഒക്കെ എന്നാ ചെയ്യാനാ എന്റെ ദൈവമേ.. അവന്റെ കയ്യും കാലും തല്ലിയൊടിക്കണമെന്ന് എനിക്ക് അപ്പോള്‍ തോന്നിയെങ്കിലും എന്റെ ആരോഗ്യസ്ഥിതിയും, അവന്റെ വിവരമില്ലായ്മയും, പോലീസ് സ്റ്റേഷനും ടെലിഫോണ്‍ എക്സ്ചേഞ്ചുമായുള്ള 500 മീറ്റര്‍ ദൂരവും കണക്കിലെടുത്ത് ഒടുവില്‍ ഞാനവനെ നിരുപാധികം വെറുതെവിട്ടെങ്കിലും ആ പോയ വഴിക്ക് ജനറല്‍ മാനേജര്ക്ക് ഒരു കംപ്ളയിന്റ്‌ എഴുതി കൊടുത്തു. അവിടുന്നു വിളിച്ചിട്ടും കാര്യമുണ്ടായില്ല. അവസാനം ​ഞാന്‍ പോയി GMനെ നേരില്‍ കണ്ട് അങ്ങേരു വിളിച്ച് പറഞ്ഞപ്പോ കാര്യങ്ങള്‍ അനങ്ങി തൊടങ്ങി. GM ​ഇന്റെ ഓഫീസില്‍ നിന്നും ലൌഡ് സ്പീക്കറില്‍ ഇട്ട് എന്റെ മുന്പില്‍ വെച്ച് അയാളെ വിളിച്ച്പ്പോള്‍ അയാളു പറയുവാണ്‌ ഇവിടേ വണ്ടിയില്ലാത്തതുകൊണ്ട് പോകാന്‍ പറ്റില്ല എന്ന്. ആവശ്യത്തിനു വയറു നിറച്ച് അയാള്ക്ക് അവരു പറഞ്ഞു കൊടുത്തു. എന്തായാലും അന്നു ഉച്ചയായപ്പോള്‍ ആ ശുംഭന്‍ വാടകയ്ക്ക് ജീപ്പും വിളിച്ചോണ്ട് വീട്ടില്‍ വന്നു.

അതുകൊണ്ടും കാര്യം ഇല്ലല്ലോ. ഇവനു വെല്ല കുന്തവും അറിയെണ്ടേ? അദ്ദേഹം സ്വന്തം ലാപ്‌ടോപ്പും മോഡവും കൊണ്ടാണു വന്നത്. എന്നിട്ടുപോലും അയാള്ക്ക് നെറ്റ് കിട്ടിയില്ല. എന്നിട്ടാണ്‌ അവന്‍ എന്റെ കംപ്യൂട്ടറിനെ പഴിചാരിയത്. ബ്ളഡി ഫൂള്‍ . അവന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും, മോഡം കോണ്ഫിഗര്‍ ചെയ്യാന്‍ പറ്റിയില്ല. ഒടുവില്‍ ലൈന്‍ ക്ളിയര്‍ ആക്കി തന്നിട്ട് അവന്‍ പോയി. ഒരാഴ്ച്ചയായിട്ടും നടക്കാത്ത സംഭവം മുകളിന്‍ നിന്നു വിളിച്ച് പറഞ്ഞപ്പോള്‍ 2 മണിക്കൂര്‍ കൊണ്ട് ശരിയായി. പിന്നെ ഞാന്‍ ഇരുന്നു മോഡം ​കോണ്ഫിഗര്‍ ചെയ്ത് എടുത്തു.
അവിടെയിരുന്ന് എക്സ്ചേഞ്ചിലെ മുഴുവന്‍ അവന്മാരെയും വിളിച്ച് ലൈന്‍ ശരിയാകുന്നതുവരെ ഇരുന്നിട്ടാണ്‌ ആശാന്‍ തിരിച്ച് പോയത്. എല്ലാം ശുഭം. അതിനെടയ്ക്ക് മുകളില്‍ നിന്നു വിളി വരുമ്പോള്‍ അവന്റെ വര്‍ത്തമാനം കേട്ടാല്‍ ഞാന്‍ ഇവന്മാരുടെ എക്സ്ചേഞ്ചില്‍ കേറി എന്തോ വെല്യ കൊഴപ്പം ഉണ്ടാക്കി നശിപ്പിച്ച് എന്നും, അവന്‍ ഇവിടെ വന്നു എല്ലാം ശരിയാക്കി എന്നും ഉള്ള രീതിയിലാണ്‌ പറച്ചില്.

ഒടുവില്‍ ഞാനെന്റെ പഴയ മോഡം കണക്റ്റ് ചെയ്തപ്പോള്‍ അതു നല്ല സുന്ദരിയായി പഴയതുപോലെ വര്ക്ക് ചെയ്യുന്നു. ആ വകുപ്പില്‍ എനിക്ക് നഷ്ടം 2000 രൂപ മോഡത്തിനും, ഒരാഴ്ച്ചത്തെ എക്സ്ചേഞ്ച് കയറിയിറങ്ങലിന്റെ സമയവും പെട്രോളും.. കൊറച്ച് നാളത്തേയ്യ്ക്ക് എല്ലാം ഓടിയെങ്കിലും, ഇപ്പോള്‍ എന്നു നെറ്റ് ഉണ്ടാവും എന്നു നെറ്റ് കാണില്ല എന്നു പറയാന്‍ കവടി നിരത്തേണ്ട അവസ്ഥയാണ്.

ഈ മഹാന്‍ തന്നെയാണ്‌ ഇപ്പോഴും ഞങ്ങളുടെ എക്സ്ചേഞ്ച് ഭരിക്കുന്നത്. 4 Mbps ഇന്റെ ബ്രോഡ്ബാന്ഡ് ഉള്ള എനിക്ക് ഇന്നും വെബ്സൈറ്റ് ലോഡാകുന്നത് ലൈന്‍ ക്ളിയറാകുമ്പോള്‍ മാത്രമാണ്. ഡൌണ്‍ലോഡ് സ്പീഡ് ആകട്ടെ 1 KBps മുതല്‍ 400Kbps
(ഭാഗ്യമുള്ളപ്പോള്‍ ) വരെയും. ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്താ. എല്ലാ ദിവസവും ഇപ്പോള്‍ കോട്ടയത്തെ എക്സ്ചേഞ്ചില്‍ നിന്നും നിന്നും വിളിച്ച് ചോദിക്കാറുണ്ടാരുന്നു - സാറേ ബ്രോഡ്ബാന്ഡ് ശരിയായോ എന്ന്. ആവുമ്പോള്‍ പറയാം എന്നു ഞാന്‍ എന്നും പറയുന്നത് കൊണ്ട് ഇപ്പോള്‍ അവര്‍ 2 ആഴ്ചയില്‍ ഒരിക്കലേ വിളിക്കാറുള്ളൂ.

സംഭവം വളരെ സിംപിളാണ്. 1-ജോലി ചെയ്യാന്‍ അറിയില്ല. 2-ജോലി ചെയ്യാന്‍ കഴിയില്ല.

മര്യാദയ്ക്ക് പണിചെയ്യുന്ന ബാക്കിയിള്ളവരെയും നാണകെടുത്താനായി ഇതുപോലത്തെ ഒരുത്തന്‍ മാത്രം പോരേ? ഈ ചെറ്റയുടെ പേരു പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. അവന്റെ പേരു കേട്ടാല്‍ എനിക്കങ്ങോട്ട് ചൊറിഞ്ഞുകേറി വരും ....ടെ മോന്‍ .. ഇനി പറഞ്ഞാല്‍ ഡിക്‌ഷ്‌ണറി മാറ്റേണ്ടി വരും ..

Sunday, January 16, 2011

0026. 2010 ല്‍ സംഭവിച്ചതും 2011 ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും

വെറുതേ വിഷമിക്കെണ്ട. ഒരു ഉണ്ടയും കഴിഞ്ഞ കൊല്ലം സംഭവിച്ചില്ല, ഈ കൊല്ലം ഒരു ഉണ്ടയും സംഭവിക്കാന്‍ പോകുന്നുമില്ല.

എന്നാലും അങ്ങനെ അങ്ങു പറയാന്‍ പറ്റില്ല. കാരണം, കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മണ്ടന്മാരായ മന്ത്രിമാര്‍ അവരുടെ പെര്‍ഫോമന്സിന്റെ അങ്ങേ അറ്റം മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയ, ചരിത്ര താളുകളില്‍ ഇടം പിടിക്കുമെന്ന്‌ കേരളത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്ത എല്ലാ ജനങ്ങളും സമ്മതിക്കുന്ന ഒരു വിചിത്രമായ വര്‍ഷമായിരുന്നു 2010.

ലോക ചരിത്രത്തില്‍ ആദ്യമായി കുഴിയെണ്ണല്‍ എന്ന കലാപരിപാടി അവതരിപ്പിച്ചത് 2010 ല്‍ ആണ്. ഇതു കണ്ടുപിടിച്ച മന്ത്രിക്ക് പേരിനു മുന്പില്‍ ഡോക്ടര്‍ എന്ന സംഗതി ഉണ്ട്. പക്ഷേ ഇദ്ദേഹത്തിനു വൈദ്യ ശാസ്ത്രം അറിയില്ല. താന്‍ എണ്ണിച്ച മുഴുവന്‍ കുയികളും അടച്ചു എന്നാണ്‌ അങ്ങേരു പറയുന്നത്. (കേരളത്തിലെ സാധാരണ ജനങ്ങള്ക്ക് ഡോക്ടറേറ്റ് ഇല്ലാത്തതു കൊണ്ടായിരിക്കും ഇതൊന്നും മനസിലാകാത്തത്. അല്ലേ സാറേ! )

കുഴി അടച്ച്, കുഴി അടച്ച് അവസാനം ​നടു ഒടിഞ്ഞ് ആശുപത്രിയില്‍ ആയവരും, വണ്ടിക്ക് ഒരുകാലത്തും വന്നിട്ടില്ലാത്ത അത്രേം മെയിന്റനന്സ് നടത്തി കാശു പോയവരും, ഇതിനെല്ലാം പൊറമേ ഈ നശിച്ച റോഡുകള്‍ കാരണം അകാലത്തില്‍ പൊലിഞ്ഞ ജീവനുകളുമ്.. ഇവരൊന്നുമം കേരളത്തില്‍ ഉള്ളവരേ അല്ല എന്നാണ്‌ ഗവണ്‍മെന്റിന്റെ ഭാവം. അല്ലേല്‍ ഇപ്പം എന്നാ കോപ്പാ.. എല്ലാ മന്ത്രിമാര്‍ക്കും നല്ല ഒന്നാന്തരം ആഡംബര കാറുകള്‍ ഉണ്ടല്ലോ. അവര്‍ക്ക് പാഞ്ഞു പോകാന്‍ നാഷണല്‍ ഹൈവേയും തലസ്ഥാനത്ത് വെല്യ കൊഴപ്പം ഇല്ലാത്ത കൊറച്ച് റോഡുകളും ഉണ്ട്. പിന്നെ ഇപ്പം എന്നാ വേണം.

സമയാ സമയങ്ങളില്‍ ഉത്ഘാടനങ്ങള്‍ നടത്തിയും എല്ലാം കേന്ദ്ര ഗവണ്മെന്റിന്റെ കൊഴപ്പം ആണെന്നു രായ്‌ക്ക് രാമാനം വിളിച്ചു പറഞ്ഞും നടക്കുന്നതില്‍ ഒരു മന്ത്രിയും പൊറകിലല്ല. അതിനു മാത്രം എത്ര ഉത്സാഹം ആഹഹ. അതൊക്കെ കേള്ക്കുമ്പം ശരിക്കും രോമാഞ്ചം വരും.

പിന്നെ ഉള്ള ഒരു പ്രധാനപ്പെട്ട സംഗതി ആണു പരസ്യങ്ങള്. മിക്കവാറും എല്ലാ ദിവസവും മിനിമം ഒരു ഉത്ഘാടനം എങ്കിലും കാണും കേരളത്തില്‍. ഒരാളായിട്ട് പോയാല്‍ മോശമല്ലേ എന്നു കരുതി ഒരു അഞ്ചാറെണ്ണം പോവും. 9 മന്ത്രിമാരുടെ തല ഉള്ള പരസ്യങ്ങള്‍ വരെ കഴിഞ്ഞ കൊല്ലം പത്രങ്ങളില്‍ വന്നിട്ടുണ്ട്. അതു മാത്രമല്ല, കേരളത്തിലെ എല്ലാ ജനങ്ങളേയും ഇതൊക്കെ അറിയിക്കാന്‍ കൃത്യമായിട്ട് എല്ലാ പത്രത്തിലും എല്ലാത്തിന്റെയും പടവും കൊടുത്ത് ഒരു കാല്‍ പേജ് നിറച്ച് പരസ്യം. ഇങ്ങനെ ഒക്കെ കൊറേ മന്ത്രിമാര്‍ ഇവിടെ ഉണ്ട് എന്നും ഇവരൊക്കെ പയങ്കര ഉത്ഘാടന പരിപാടികള്‍ നടത്തി കേരളം അങ്ങു ശരിക്ക് ഭരിക്കുവാണെന്നും ജനങ്ങള്‍ അഥവാ കഴുതകള്‍ മനസിലാക്കട്ടെ എന്നാണു പരസ്യത്തിന്റെ ഉള്ളിലിരുപ്പ്. ഓ ശരി നടക്കട്ടെ.

മിനിമം ഒരു 5 മന്ത്രി എങ്കിലും ഇല്ലെങ്കില്‍ ഒരു ഉത്ഘാടനം നടത്താന്‍ പറ്റില്ല എന്നാണ്‌ ഇപ്പഴത്തെ അവസ്ഥ. മന്ത്രിമാര്‍ വന്നാല്‍ മാത്രം പോര, ഒരു രണ്ട് മണ്ടത്തരം എങ്കിലും മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിരിക്കണം. എന്നാലേ പരിപാടിക്ക് ഒരു ഉഷാര്‍ ഉണ്ടാകൂ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഒള്ളതു പറയാമല്ലൊ.. ഇതിനു മാത്രം ഇപ്പോഴത്തെ മന്ത്രിസഭ ഒരു കൊറവും ഉണ്ടാക്കിയിട്ടില്ല.

പിന്നെ ഒരു ശ്രദ്ധേയമായ സംഗതി ഒള്ളത് ഐസക്ക് മന്ത്രിയുടെ ചിരി ആണ്. ഭരണം തൊടങ്ങിയ സമയത്ത് അങ്ങേര്‌ എന്ന് ടി.വി. യില്‍ വന്നാലും മോന്തയില്‍ ഒരു വളിച്ച പുഛചിരി ഉണ്ടാരുന്നു. ഭരിച്ച് ഭരിച്ച് എന്തായാലും അതങ്ങു പോയിക്കിട്ടി. (കേന്ദ്രത്തില്‍ ചിദംബര മന്ത്രിക്കും പോയിക്കിട്ടി ആ വളിച്ച ചിരി) ഓ ഒരു ചിരി അല്ലേ.. അതങ്ങു പോട്ടെ അല്ലേ.. പോകാന്‍ പറ... അല്ലാതെ പിന്നെ.

43 രൂഭായ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചു കൊണ്ടിരുന്നതാ.. ഇപ്പം ദേണ്ടേ 62 രൂപ. കേന്ദ്രോം കൊള്ളാം സംസ്ഥാനോം കൊള്ളാം. വന്നു വന്നു ഒരു ഉള്ളി വട തിന്നണേല്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കണം എന്ന അവസ്ഥയാണ്‌ ഇവിടെ ഇപ്പം.

വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയും, വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആരോഗ്യ മന്ത്രിയും, കേരളാ പീപ്പിള്‍ ഇനി മൊതല്‍ കോഴിയും മൊട്ടയും പാലും തിന്നാ മതി എന്നു തീരുമാനിച്ച ഒണക്ക മന്ത്രിയും എന്നു വേണ്ട ഇതിനെ ഒക്കെ വെച്ചോണ്ടിരിരിക്കുന്ന, സ്വയം ഞാന്‍ ഒരു പയങ്കരന്‍ ആണെന്നു വിചാരിച്ചു നടക്കുന്ന അപ്പൂപ്പന്‍ മുഖ്യമന്ത്രിയും ഇനി മിച്ചം ഒള്ള ബാക്കി എല്ലാ അലവലാതി മന്ത്രിമാരും കൂടെ കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു ബലൂണ്‍ പോലെ പൊട്ടിച്ചുകൊണ്ടിരിക്കുന്നതാണ്‌ കേരളം 2010ല്‍ കണ്ടത്. മണ്ടത്തരത്തിനു കയ്യും കാലും വെച്ചു മന്ത്രിമാര്‍ എന്ന പേരും ഇട്ട് ഇരുത്തിയിരിക്കുന്ന, അതി മനോഹരമായ കോമഡി ഷോ ആണ്‌ ഇവിടെ നടക്കുന്നത്. പതിവു കോമഡി ഷോകള്‍ പോലെ കാണുന്നവനു ചിരിക്കാനും കരയാനും മേലാത്ത അവസ്ഥ.

കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ മന്ത്രിയുടെ ഇംഗ്ളീഷില്‍ ഉള്ള പ്രസംഗം കേട്ട് ആളുകള്ക്ക് ഒന്നും ഇതു വരെ വെളിവ് തിരിച്ച് കിട്ടിയിട്ടില്ല എന്നാണ്‌ കേള്ക്കുന്നത്. പാവങ്ങള്.. ഇപ്പം ഇംഗ്ളീഷും മലയാളവും കേട്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നു തോന്നുന്നു. മന്ത്രിയാണേല്‍ നിയമസഭയില്‍ കംപ്ളീറ്റ് അടിച്ച് ഫിറ്റായി വരുന്നവരാണെന്നും പറഞ്ഞാണ്‌ നടപ്പ്. അറിയാമ്പാടില്ലാത്ത പണിക്ക് പോകുന്നതു മാത്രമല്ല, ഒരു വെളിവും ബോധവും ഇല്ലാതെ അലവലാതിത്തരം വിളിച്ചു പറയാനും ഇവര്‍ക്കൊന്നും ഒരു നാണവും ഇല്ലല്ലോ ദൈവമേ..

ഞങ്ങടെ കോട്ടയത്തെ റോഡുകള്‍ ഒരെണ്ണം പോലും ഇല്ലാതെ പൊളിച്ച് അടുക്കിയില്ലേഡാ മിടുക്കന്മാരേ.. ബ്ളഡി അലവലാതികള്.. വന്നിരിക്കുന്നു.. ഒരൊറ്റ വഴി ശരിക്ക് ടാറു ചെയ്തിട്ടില്ല ഇതു വരെ.

കോട്ടയത്ത് നിന്നു തിരുവനന്തപുരം പോയാലും കൊച്ചിക്ക് പോയാലും നടു ഒടിയാതെ റോഡിലൂടെ പോവാന്‍ പറ്റില്ല. റയില്‍വേ ആണെങ്കില്‍ 20 വര്‍ഷമായി എറണാകുളം തൊട്ടുള്ള പാത ഇരട്ടിപ്പിക്കുവാ.. ഓരോ ദിവസം കഴിയുമ്പോഴും ട്രെയിനുകള്‍ ലേറ്റാവുന്നതല്ലാതെ പുതിയതായിട്ട് ഒന്നും സംഭവിക്കുന്നില്ല. വേണാടും വഞ്ചിനാടും തരുന്ന പണികള്ക്ക് ആണേല്‍ കയ്യും കണക്കുമില്ല. പിന്നെയാണു പാസഞ്ചറുകള്.

കൊറേ രാഷ്‌ട്രീയക്കാര്‍ ഉണ്ട് ഇവിടെ. ജനിച്ചിട്ട് ഇതു വരെ മേലനങ്ങി ഒരു പണി ചെയ്തിട്ടുണ്ടാകത്തില്ല. എന്നാലും അടിച്ചു വിടുന്ന ഡയലോഗുകള്ക്ക് ഒരു കൊറവും ഉണ്ടാകത്തില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരുത്തന്‍ പറഞ്ഞത് കണ്ടു... നോക്കുകൂലി എന്ന പ്രയോഗം തെറ്റാണ്. അത് തൊഴില്‍ നിഷേധിക്കപ്പെടുന്നവനുള്ള നഷ്ട പരിഹാരം ആണെന്ന്. ഇവന്റെയൊക്കെ തലയ്‌ക്ക് അകത്ത് എന്നതാണോ?! ഇയാളു പറയുന്നത് കേട്ടാല്‍ തോന്നും നോക്കുകൂലി എന്ന സാധനം മേടിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്‌ അതിയാന്‍ എന്ന്‌. പണി ചെയ്ത് ജീവിക്കാന്‍ വെല്യ ബുദ്ധിമുട്ടാ അല്ലേ ചേട്ടാ? ഒരു സിനിമയില്‍ സലിം കുമാര്‍ പറയുന്നപോലെ പണി ചെയ്യാതെ എങ്ങനെ തിന്നാം എന്നതാരിക്കും ജീവിതാഭിലാഷം അല്ലെ? കൊള്ളാമല്ലോ!. ഐഡിയ ഒട്ടും മോശമല്ല സര്‍ജീ.

നമ്മുടെ അപ്പൂപ്പന്‍ മന്ത്രിയുടെ വിചാരം കോറേ കെട്ടിടങ്ങള്‍ പണുത് ഇട്ടാല്‍ ഒടനെ തൊഴില്‍ അവസരം ആയി എന്നാണ്. ഇയാള്‍ എന്നെങ്കിലും ഒരു ഇഷ്ടിക ചൊമക്കുന്ന ജോലി എങ്കിലും ചെയ്തിട്ടുണ്ടാവുവോ ആവോ? കൊറേ കെട്ടിടങ്ങള്‍ പണിതിട്ട് ഐ.ടി. പാര്‍ക്ക് എന്നു ഒരു പേരും ഇടും. ഒടനെ തൊഴില്‍ അവസരം കൊറേ സൃഷ്ടിച്ചു എന്നാണ്‌ പറച്ചില്‍. 5000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന കെട്ടിടം ഉണ്ടാക്കിയിട്ടാല്‍ ഒടനെ 5000 പേര്‍ക്ക് തൊഴില്‍ ആകുവോ? കേരളത്തിലെ അവസ്ഥാ വിശേഷങ്ങള്‍ നന്നായി അറിയാവുന്ന ഏതെങ്കിലും ബിസ്സിനസ്സുകാര്‍ ഇങ്ങോട്ട് വരുമോ. നല്ല ബെസ്റ്റ് തൊഴില്‍ സംസ്‌കാരം ആണ്‌ ഇവിടെ ഒണ്ടാക്കി വെച്ചേക്കുന്നത്.

വേറെ ആര്‍ക്കും പണിയൊന്നും ഇല്ലേലും തൊഴിലാളി നേതാക്കന്‍മാര്‌ക്ക് നക്കാന്‍ ഉള്ള വകുപ്പ് ഇവിടെ എന്നും ഉണ്ടാവും. അതു മാത്രം മതിയല്ലോ! പിന്നെ ഇതിന്റെ ഒക്കെ പൊറകേ നടക്കാന്‍ ആളെ കിട്ടാന്‍ വേണ്ടി സ്കൂള്‍ വിദ്യാഭ്യാസം എന്നത് വെറും അലമ്പാക്കി മാറ്റുന്നതിന്‌ ആവശ്യമായ എല്ലാ വൃത്തികെട്ട ഇടപാടുകളും വിദ്യാഭ്യാസ വകുപ്പ് ഒണ്ടാക്കി വെച്ചിട്ടും ഉണ്ട്. വിദ്യാഭ്യാസവും ചിന്തിക്കാനുള്ള ശേഷിയും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍ മണ്ടന്‍ നേതാക്കന്‍മാരുടെ മണ്ടന്‍ ആശയങ്ങള്ക്ക് ജയ് വിളിക്കാനും ഹര്‍ത്താലു നടത്താനും ആവശ്യത്തിന്‌ ആളെ കിട്ടുമല്ലോ.. എത്ര മഹത്തായ വൃത്തികെട്ട ആശയങ്ങള്‍.

മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിന്‌ സിനിമക്കാര്‍ക്ക് ഒരു ഉളുപ്പും ഇല്ല എന്നതിന്റെ എല്ലാ തെളിവും സിനിമക്കാരും തന്നിട്ടു പോയി, സമരം, അടി, ഇടി, തെറിവിളി.. അവസാനം എല്ലാം കഴിഞ്ഞപ്പം ഊമ്പിയ കൊറേ സിനിമകളും. ആര്‍ക്കോ വേണ്ട് തിളയ്‌ക്കുന്ന സാമ്പാര്‍ അല്ലാതെ പിന്നെ.

ഡോക്ടര്‍ കുമാരേട്ടന്‍ ഫ്രം കോഴിക്കോടും ഒട്ടും മോശമല്ലാരുന്നു. അപ്പൂപ്പന്‍ മന്ത്രിയേയും മോഹന്‍ലാലിനേയും തെറി വിളിച്ച് ആളുകളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ കേരളത്തിന്റെ അഭിമാന താരങ്ങളായ മിമിക്രി കുട്ടികള്‍ വിളിച്ചു നന്നായി ഒന്നു ഊതി വിട്ടു. മാന്യദേഹത്തിന്റെ സൂക്കേട് അതോടെ തീര്‍ന്നു എന്നു തോന്നുന്നു. എന്തായാലും മേക്കപ്പ് ഇട്ടാല്‍ മോഹന്‍ലാല്‍ അല്ല അതിലും വെല്യ ലാല്‍ വന്നാലും എന്റെ ഒപ്പം അഭിനയിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും ഓസ്‌കാര്‍ എന്നൊരൈറ്റം ഉണ്ടെങ്കില്‍ അതു എനിക്കു തന്നെ കിട്ടൂം എന്നു പറഞ്ഞ് സുന്ദരകോമളനായ ഈ അഭിനേതാവ് തത്‌കാലം സ്വയം നിറുത്തി. ഇനി ഇങ്ങേരുടെ അഭിനയം കൂടി കാണേണ്ടി വന്നിരുന്നെങ്കില്‍ പാവം കേരളത്തിന്റെയും 2010 ന്റെയും അവസ്ഥ എന്തായേനെ! എന്തായാലും ദൈവം രക്ഷിച്ചു.

സമരവും ഹര്‍ത്താലും വഴിയരികിലെ അലമ്പ് പൊതുയോഗങ്ങളും ഒന്നും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് വേറെ ഒരു പണിയും അറിയത്തില്ലാത്ത ചില നേതാക്കന്‍മാരുക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല. അതുകൊണ്ട് അവര്‌ ജഡ്ജിമാരെ തെറി വിളിച്ചും ഡയലോഗുകള്‍ ഇറക്കിയും സായൂജ്യമടയുന്നു. ശുഭേട്ടനില്‍ നിന്നും ഇനിയും മലയാള ഭാഷ വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. നിരാശപ്പെടുത്തില്ലാരിക്കും അല്ലെ?!!

കഴിഞ്ഞ ദിവസം വേറൊരുത്തന്‍ എസ്. കെ. പൊറ്റെക്കാടിനെ തെറിവിളിക്കുന്നതു കണ്ട്. ഇവന്റെ ഒക്കെ കൊഴപ്പം എന്തുവാണോ! കഞ്ചാവാണോ അതോ ഈ തലതിരിവൊക്കെ ജന്മനാ ഓള്ളതാണോ?! ആര്‍ക്കറിയാം.

കേരളം അല്ലേലും ഒടനെ ഒന്നും നേരെ ആകാന്‍ പോകുന്നില്ല. അഥവാ രക്ഷപെടണം എന്നു വിചാരിച്ചാല്‍ പോലും ഞങ്ങ അതിനു സമ്മതിക്കാന്‍ പോകുന്നില്ല.

2011 അല്ല, 2111 വന്നാലും ശരി, ഇവിടെ ഇങ്ങനെ ഒക്കെ മതി. അല്ല ഇനി വേറെ എങ്ങനെ എങ്കിലും വേണമെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും. (ഒരുത്തനും രക്ഷപെടാന്‍ പാടില്ല. അത്ര തന്നെ.)


Thursday, September 16, 2010

0025. പഠിപ്പിക്കാനാണെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്ക്, നിന്നെയൊക്കെ ഇപ്പം ശരിയാക്കിത്തരാം.

രണ്ടായിരം വര്ഷം മുന്പ് മനുഷ്യന്മാരെ നേരെയാക്കാനാണ്‌ ദൈവം അങ്ങേരടെ ചെറുക്കനെ ഭൂമിയിലോട്ട് വിട്ടത്. പക്ഷേ ഇവിടെയുള്ളവന്മാരൊക്കെ കൊറച്ച് മുറ്റായിരുന്ന്‌. കര്ത്താവു ഒന്നു പരഞ്ഞ് രണ്ട് പറഞ്ഞ്, മൂന്നാം കൊല്ലം ആയപ്പത്തേക്കും അന്ന് ഇവിടെ ഒണ്ടാരുന്ന എല്ലാ കത്തനാരുമാരും കൂടി അങ്ങേരെ പിടിച്ച് ഒരു കുരിശും ഒണ്ടാക്കി കയ്യെലും കാലേലും ആണീം ആടിച്ച് കെട്ടിത്തൂക്കി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, അന്നത്തെ പുരോഹിതന്മാര്‍ ഒരു മുന്നറിയിപ്പും കൂടെ തന്നു - മേലാല്‍ ഞങ്ങളോട് കളിക്കാന്‍ വന്നാലൊണ്ടല്ലോ... ദേ ഇങ്ങനെ ഇരിക്കും - കെട്ടിത്തൂക്കി കുരിശേകേറ്റിക്കളയും, മനസിലായോ മോനേ ദിനേശാ.

ഇനിയിപ്പം രണ്ടായിരം അല്ല, ഇരുപതിനായിരം വര്ഷം കഴിഞ്ഞാലും പള്ളീലച്ചന്മാരുടെ ഈ സ്റ്റൈല്‍ മാറും എന്നു തോന്നുന്നില്ല. അല്ല മാറിയിട്ടെന്തിനാ?!!!

പാവം ജോസഫ് സാറ്.. അങ്ങേര്‌ വെറും ഒരൊറ്റ തെറ്റേ ചെയ്തൊള്ളൂ. ആ തൊടുപുഴ കോളേജില്‍ പഠിപ്പിക്കാന്‍ പോയി എന്നത് മാത്രം. എന്നിട്ട് അങ്ങേര്ക്ക് കിട്ടിയതോ? ആദ്യം അങ്ങേരെ കോളേജീന്ന് സസ്‌പെന്ഡ് ചെയ്തു.. പിന്നെ, അങ്ങേരടേ പയ്യനെ കൊണ്ടുപോയി ഇടിച്ചു പിഴിഞ്ഞു.. കോളേജില്‍ പഠിച്ചോണ്ടിരുന്ന ചെറുക്കനെ പോലീസുകാര്‌ വീട്ടില്‍ വന്ന് പിടിച്ചോണ്ട്പോയി എഴുന്നേറ്റ് നടക്കാന്‍ മേലാത്ത പരുവത്തിലാക്കി.. സത്യത്തില്‍ ഈ വാര്ത്ത ടി.വി.യില്‍ കണ്ടപ്പം ഞാന്‍ ശരിക്കും കിടുങ്ങിപ്പോയി.. വെറുതെയിരിക്കുന്ന നമ്മടെ വീട്ടില്‍ വന്ന് കയ്യും കാലും ഇടിച്ചൊടിച്ച്, നമ്മളെ എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത് അവസ്ഥയിലാക്കുക. കേള്‍ക്കാനും ഒന്ന് ഊഹിക്കാനും നല്ല സുഖമുള്ള കാര്യം ഒന്നും അല്ല ഇത്‌. ആ ചെറുക്കന്‌ ഇങ്ങനെ പറ്റാമെങ്കില്‍ കേരളത്തിലെ എല്ലാ സാധാരണക്കാരനും ഇതു തന്നെ സംഭവിക്കാം.

അപ്പനും അമ്മയ്ക്കും 50 വയസു കഴിഞ്ഞ മക്കളെപ്പോലും 50 കൊല്ലം മുന്പ് പിച്ച് വെച്ചു നടന്ന കുഞ്ഞ് കൊച്ചായിട്ടേ കാണാന്‍ പറ്റൂ. കോളേജില്‍ പഠിക്കുന്ന കൊച്ച് ചെറുക്കനെ ഇടിച്ച് ചതച്ചെന്ന് കേട്ടതും സാറ്‌ വേഗം പോലീസില്‍ കീഴടങ്ങി. കൊറച്ച് ദിവസം കഴിഞ്ഞപ്പം അങ്ങേരെ കൊല്ലാന്‍ റെഡിയായി ഗുണ്ടകള്‍ സ്ഥലത്തെതുവേം ചെയ്ത്. കൊല്ലുന്നേന്‌ പകരം അങ്ങേരടെ കൈപ്പത്തി വെട്ടി പള്ളേലോട്ട് എറിഞ്ഞിട്ട് അവന്മാര്‌ പുല്ലുപോലെ സ്ഥലം വിടുവേം ചെയ്ത്.

ആ മനുഷ്യന്‍ നരകിച്ച് അനുഭവിച്ച കഷ്ടതകള്ക്ക് ഒരതിരുമില്ല. എന്നാലും സാരമില്ല എന്നു പറഞ്ഞ് അവസാനം ​അങ്ങേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള സഹാനുഭൂതി കൂടെ കത്തനാര്‍ മാനേജ്മെന്റ് കാണിച്ചു. എന്തൊരു നല്ല ക്രൈസ്‌തവ മാതൃക. നമിക്കാതെ വയ്യ. നട്ടെല്ലില്ലാത്ത, രണ്ടു വള്ളത്തിലും കൂടെ കാലു ചവിട്ടുന്ന ഇവരെ ഒക്കെ പറഞ്ഞിട്ടെന്തിനാ?!! വെറുതേ സമയം വേസ്റ്റ് ചെയ്യാം എന്ന് മാത്രം.

എല്ലാം പോട്ടെ, ഈ കോലാഹലം എല്ലാം എന്നാത്തിന്റെ പേരിലാണെന്നതാണ്‌ ശരിക്കും ദേഷ്യം വരുന്ന സംഗതി. ഈ സാധനം ഇ-മെയിലിലൂടെയും, ഇന്റര്നെറ്റിലൂടെയും കൊറേയധികം ഓടിയ സംഗതിയാണ്. പക്ഷേ ഒരു പത്രത്തിലും ഇതിനെക്കുറിച്ച് ഒന്നും കണ്ടില്ല. ചെലപ്പം ഇതു പബ്ളീഷ് ചെയ്താല്‍ ഈ വിവാദം തീര്ന്നുപോയാലോ എന്നു വിചാരിച്ച് മാധ്യമ സിന്ഡിക്കേറ്റ് മനപൂര്‍വ്വം ഇതു മുക്കിയതാണോ എന്നാണ്‌ സംശയം. ഇതു വരെ ഈ ചോദ്യപേപ്പറും ഇതിന്‌ ആധാരമായ പുസ്തകത്റ്റിന്റെ ഭാഗവും കണ്ടിട്ടില്ലാത്തവര്ക്ക് വേണ്ടി മാത്രം, ഇത് ഒന്നൂടെ പബ്ളീഷ് ചെയ്യുന്നു. ദേണ്ടെ കെടെക്കുന്നു സോ കോള്ഡ്, മത നിഷേധം. ആവശ്യത്തിന്‌ കണ്ട് തൃപ്തിയടയുക. ഇടതു വശത്ത് കാണുന്നത് നിങ്ങള്‍ മനസിലാക്കുന്നതുപോലെ കുഞ്ഞുമുഹമ്മദിന്റെ ലേഖനം. വലതുവശത്ത് കാണുന്നത് ഒരു കോളേജിലെ വെറും 40 പിള്ളാര്ക്കുവേണ്ടി അവരുടെ സാറ്‌ ഇട്ട മഹാ വിവാദപരമായ ചോദ്യപേപ്പറിലെ ചോദ്യവും.

controversial_question_paper_and_its_source

പത്രങ്ങളായ പത്രങ്ങളിലെല്ലാം ആദ്യം വന്നത് ചോദ്യപേപ്പര്‍ മാത്രം. അതു വായിച്ചപ്പഴേ എനിക്കും തോന്നി, ഇയ്യാള്‍ ഒരു പരിശുദ്ധനായ മാര്ക്സിസ്റ്റ്കാരന്‍ ആയിരിക്കും എന്നും, ഈ പോക്രിത്തരം കാണിച്ച ഇയ്യാളെ സര്‍വീസില്‍ നിന്നും പിരിചു വിടേണ്ടതാണെന്നും. കൊറച്ച് ദിവസങ്ങള്ക്കു ശേഷമാണ്‌ മറ്റേ ഒറിജിനല്‍ ലേഖനം കണ്ടത്. അന്നേരമാണ്‌ സംഗതികളുടെ കിടപ്പ് പിടികിട്ടിയത്.

സാറ്‌ ക്ഷമ ചോദിക്കണം എന്നാണ്‌ പരട്ട മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ എന്തിനു വേണ്ടി അങ്ങേര്‌ ആരോട് ക്ഷമ ചോദിക്കണം എന്നു ഒരുത്തനും അറിയില്ല താനും. പാവം സാറിന്‌ ഇതുവരെ മനസിലായിട്ടില്ല അങ്ങേര്‌ എന്ന കുറ്റമാണ്‌ ചെയ്തേക്കുന്നതെന്ന്. ഈ പുസ്തകം ഒരിക്കലെങ്കിലും കണ്ട ആളുകള്ക്കും ഇനിയും മനസിലാവാത്തത് അതു തന്നെയാണ്.

എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് മറ്റു ചില കാര്യങ്ങളാണ്. അതായത് സാധാരണ ഗതിയില്‍ ഒരു കോളേജില്‍ ഒരു ക്‌ളാസിനു വേണ്ടി നടത്തുന്ന പരീക്ഷയുടെ ചേദ്യപേപ്പര്‍, ആ ക്‌ളാസിലെ അദ്ധ്യാപകനും വിദ്യാര്ഥികളും മാത്രമേ കാണാന്‍ സാധ്യതയുള്ളൂ. ഇത്രയും നാള്‍ കോളേജില്‍ പഠിച്ചിട്ടും, ചോദ്യപേപ്പറിലുള്ളത് ഒരു റഫറന്സ് ഗ്രന്‍ഥത്തില്‍ ഉള്ള ഭാഗമാണെന്നു മനസിലാക്കാന്‍ പറ്റാതെ പോയ ഈ 40 വിദ്യാര്ഥികളില്‍ ചിലര്‍ തുടങ്ങിവെച്ച വിവരക്കേടിന്റെ ഫലമാണ്‌ ഇതു വരെ സംഭവിച്ചതെല്ലാം. കോളേജില്‍ പോകുന്നത് പഠിക്കാനാണെന്ന് പറയാറുണ്ടെങ്കിലും, അതു സംഭവിക്കാത്തതിന്റെ ഫലമല്ലേ സ്വന്തം ഗുരുവിനെതിരേ ഏതാനും വൃത്തികെട്ട, വിദ്യാര്ഥി സമൂഹത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കിയ വിദ്യാര്ഥികള്‍ തുടങ്ങി വെച്ച ഈ പൈശാചിക പ്രവൃത്തനങ്ങളെല്ലാം?!

ഉത്തര കടലാസില്‍ ചോദ്യങ്ങള്ക്ക് ഉത്തരമെഴുതേണ്ടതിനു പകരം ഒരു വിദ്യാര്ഥി പ്രതിഷേധം രേഖപ്പെടുത്തി എന്നു പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്ത്ത വന്നിട്ടും ആരും എന്തേ ഇതിനേക്കുറിച്ച് ഒന്നും മിണ്ടിയില്ല. പരീക്ഷാ പേപ്പറില്‍ ഉത്തരത്തിനു പകരം വേറെ വെല്ലോം എഴുതിയാല്, എഴുതിയവനു പണി കിട്ടും എന്നതു വര്ഷങ്ങളായി എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്‌. പക്ഷേ ഇവിടെ പണി കിട്ടിയത് ചോദ്യം ഇട്ടവനും!! ക്‌ളാസില്‍ പഠിപ്പിക്കുന്നത് എന്നതാണെന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത വിദ്യാര്ഥികള്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ്‌ പിന്നെ നടന്നത്.

മത തീവ്രവാദം, താലിബാനിസം, വിഘടന വാദികളുടെയും പ്രതിക്രിയാവാദികളുടേയും മാങ്ങാത്തൊലി, ഏതും പോരാഞ്ഞിട്ട് വിവരം കെട്ട മണ്ടന്‍ മന്ത്രിമാരുടെ വക കൊറേ തെങ്ങാക്കൊല അഭിപ്രായങ്ങളും. എന്നതൊക്കെ ആയിരുന്നു ഇവിടെ!! ഹോ!.

ഈ കൊടുത്തിരിക്കുന്ന ചോദ്യം കണ്ട് അതൊണ്ടാക്കിയവനെ കൊല്ലാന്‍ പോകുന്ന സ്റ്റൈല്‍ എല്ലാ മതതീവ്രവാദികളും പിന്തുടര്ന്നിരുന്നെങ്കില്‍, ഇവിടെ ഒരുത്തനും മിച്ചം കാണത്തില്ലാരുന്നേനെ. അല്ലായിരുന്നെങ്കില്‍, കന്യാമറിയത്തിന്റെ പടം വെച്ച് റിയാലിറ്റി ഷോയ്‌ക്ക് കന്യകമാരെ വേണം എന്നു പരസ്യം കൊടുത്തവനേയും തട്ടി, സിഡ്നിയിലെ ഓപ്പറ ഹൌസിനെ പൊറകില്‍ കൊണ്ടുപോയി രണ്ട് വിമാനവും ഇടിച്ച് കേറ്റി, എല്ലാ അവനേയും തട്ടേണ്ടതല്ലാരുന്നോ?. (ഇതിനെക്കുറിച്ച് കേട്ടുകേള്വിപോലും ഇല്ലാത്തവര്‍, ഇവിടെ ഞെക്കിയാല്‍ സംഗതി മൊത്തം വിശദമായി വായിക്കാം.)

അങ്ങേരടേ കൈ വെട്ടിയന്മാരെ തെരഞ്ഞ് പിടിച്ച് പ്രതികാരം ​ചോദിക്കുന്നതിനു പകരം, ആ പാവം സാറ്‌ എല്ലാം ക്ഷമിച്ച് കളഞ്ഞു. അങ്ങേര്ക്ക് വേറെ വഴിയൊന്നും ഇല്ലല്ലോ. ഇനിയും ഈ നാട്ടില്‍ ജീവിക്കെണ്ടേ?! പോലീസ് വെറുതേ ഇരുന്നില്ല, മൊത്തം അവന്മാരേയും ഓടിച്ചിട്ട് പിടിച്ചെന്നാണു പറഞ്ഞേക്കുന്നത്. ഇപ്പം എന്തായാലും ഒന്നും കേള്‍ക്കുന്നില്ല. മാനേജ്മെന്റും ഒട്ടും മോശമല്ല, സാറ്‌ മാപ്പ് ചോദിച്ചില്ലെന്നു പറഞ്ഞ് അങ്ങേരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകളഞ്ഞു. ഒരു പാവപ്പെട്ടവനെ വഴിയാധാരമാക്കിയപ്പം എല്ലാ കള്ള കത്തനാര്മാര്ക്കും സമാധാനമായല്ലോ!! പള്ളീലച്ചന്മാര്ക്കുണ്ടോ കുടുംബവും പിള്ളാരും?, അവര്ക്കിങ്ങനെ പാലായിലെ കാശുകാരായ അച്ചന്മാരേപ്പോലെ ഷോയും കാണിച്ച്, വെല്യ വെല്യ ആര്ക്കും മനസിലാകാത്തതും കേട്ടാല്‍ രണ്ടേണ്ണം വെച്ചുകൊടുക്കാന്‍ തോന്നുന്നതുമായ കാര്യങ്ങളും പറഞ്ഞ്, കുഞ്ഞാടുകളെ മൊത്തം കൊക്കയില്‍ നിന്നു തള്ളിയിടാന്‍ കൊണ്ടു നടന്നാ മതിയല്ലോ.

അയാള്‍ അങ്ങനെ പറഞ്ഞോ, എന്നാല്‍ ഇപ്പം തന്നെ അയ്യാളുടെ കൈ വെട്ടിയേക്കാം എന്നും പറഞ്ഞ് ഇറങ്ങിയവന്മാര്ക്ക് വിവരം ഇല്ലെന്ന കാര്യം എല്ലാവര്ക്കും അറിയാം. പലപ്പോഴും വിവരക്കേടിനു പകരമായി ലഭിക്കുക ഏതാനും വര്ഷങ്ങളിലെ ജയില്‍ വാസം ആയേക്കാം. അതുകൊണ്ടൊന്നും ഇത് ഒതുക്കല്ലേ എന്നു ദൈവത്തോട് അപേക്ഷിക്കുന്നു.

മുസ്ളീം സമുദായത്തിനു മുഴുവന്‍ തീരാകളങ്കമായിത്തീര്ന്ന ഈ നികൃഷ്ടവും പൈശാചികവുമായ കാര്യങ്ങള്‍ ചെയ്ത ആളുകളേയും അതിനെ പിന്തുണയ്ക്കുന്ന ആളുകളേയും, സാത്താന്‍ സമൃദ്ധമായി നരകത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.

എന്തൊക്കെയായാലും ഇതു ചെയ്തവന്മാര്ക്കെല്ലാം സ്പെഷ്യലായി ഓരോ തെറി കൊടുക്കാം എന്നു വിചാരിക്കുന്നു. ഈ കേസിന്‌ ഉത്തരവാദികളായ ആരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നെങ്കില്, ഈ താഴെ പറയുന്ന കുപ്രസിദ്ധ ഡയലോഗ് നിങ്ങള്ക്കുവേണ്ടി മാത്രമാണ്. അല്ലാത്തവര്‍ ദയവായി ഇതു വായിക്കാതിരിക്കുക.

You dirty little fucking scumbag, take your disease riddled followers and fuck them in hell. For all eternity, May the devil burn you, with hot jagged metal, and suffocate you with mountain fury.

തീവ്രവാദം ജീവിതമാര്ഗ്ഗമായി സ്വീകരിച്ചിട്ടുള്ള ആരും, പ്രായം തികഞ്ഞ് മരിച്ചതായി ഇതു വരെ കേട്ടിട്ടില്ല. എന്റെ അറിവില്‍ ബിന്‍ ലാദന്‍ ഉള്പ്പെടെ ഉള്ള തീവ്രവാദികളെ എല്ലാം പട്ടാളം വെടിവെച്ചു കൊന്നു എന്നാണ്‌ കേട്ടിട്ടുള്ളത്. മനുഷ്യരാശിയുടെ നാശത്തിനും, ഒരു പിടി അബദ്ധ ധാരണകള്ക്കുവേണ്ടിയും ചാവേറുകളായി ഇറങ്ങുന്ന വിദ്യാസമ്പന്നരും അല്ലാത്തവരുമായ എല്ലാ വിവരംകെട്ട ദേശദ്രോഹികളായ തീവ്രവാദികള്ക്കും അവരുടെ ഉന്മൂല നാശവും, രണ്ടു വള്ളത്തിലും കൂടെ കാലു ചവുട്ടി മുന്നേറുന്ന ഇരട്ടത്താപ്പുകാരായ നട്ടെല്ലില്ലാത്ത, പരട്ട കത്തനാര്മാര്ക്ക് കൊറച്ചുംകൂടെ മോശമായ അവസ്ഥയും ഹൃദയംഗമമായി ആശംസിക്കുന്നു. പോയി നരകിക്കെഡേ ബ്ളഡി ഫൂള്സ്!

Sunday, July 18, 2010

0024. വാടക ഗര്ഭപാത്ര നിയമമോ? അത്രയ്കായോ? ഇന്നാ പിടിച്ചോ ചങ്ങനാശ്ശേരീന്നൊരു ഇടയലേഖനം

ഈ അച്ചന്മാരുടേയും ബിഷപ്പുമാരുടേയും ഒരു കാര്യമേ! അല്ല എങ്ങനെ പറയാതിരിക്കും?! ഇവര്ക്ക് ഇത് എന്തിന്റെകേടാ? ഞായറാഴ്‌ച വൈകുന്നേരം ഒന്നു പള്ളീപ്പോയി നോക്കിയതാ.. പതിവില്ലാതെ ഇന്നു പള്ളീ ചെന്നപ്പം പ്രസംഗം കഴിഞ്ഞിട്ടില്ല. എന്താ കാര്യം? കേന്ദ്ര സര്ക്കാര്‍ ഒരു പുതിയ നിയമം ലോകസഭയില്‍ പാസാക്കുന്നു, ക്രൈസ്തവര്‍ ഒന്നടങ്കം ഈ ബില്ലിനെ നഖശിഖാന്തം എതിര്ത്ത് ഇതു പാസാക്കാന്‍ സമ്മതിക്കരുത് - ഇതാണ്‌ പുതിയ വിഷയം.

ഈ പള്ളീലച്ചന്‍മാരുടെ രാഷ്‌ട്രീയത്തിലില്‍ ഇറങ്ങല്‍ പണ്ടേ എനിക്ക് കേള്ക്കുമ്പോള്‍ ചൊറിഞ്ഞ് വരുന്ന ഒരു സംഗതിയാണ്. (അച്ചന്മാരോടുള്ള കലിപ്പ് ഇന്നും ഇന്നലേം തൊടങ്ങിയതല്ല, പാലായിലെ കൊറേ വെളുത്ത ഉടുപ്പിട്ട് നടക്കുന്നവരുടെ കോളേജ് ഭരണത്തിലെ ഏടപെടലുകള്‍ കണ്ട് തൊടങ്ങിയ കാലം ​മൊതല്‍ കൂടെയുള്ളതാണത്. ഓഡിറ്റോറിയത്തിന്റെ പൊറകിലിരിക്കുന്നവര്ക്ക് സ്റ്റേജില്‍ പറയുന്നതും പാടുന്നതും ഒന്നും കേള്ക്കാന്‍ മേല അച്ചോ അതുകൊണ്ട് ഇവിടെ സൌണ്ട് എന്‍ജിനീയറെ കൊണ്ടുവന്നു ശരിയാക്കണം എന്നു പറഞ്ഞ എന്‍ജിനീയര്‍ കുഞ്ഞാടിനോട് ഓ അതൊന്നും വേണ്ടഡോ അതൊക്കെ പാടി പാടി ശരിയായിക്കോളും എന്നു പറഞ്ഞ കത്തനാരുടെ വര്ഗ്ഗത്തോട് എന്നാ പറയാനാ..)

ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്നാണ്‌ പുതിയ ഇടയലേഖനം വന്നത്. ഇടയലേഖനത്തില്‍ പറയുന്നത് കേട്ടാല്‍ ഈ ബില്ല്‌ പാസായാല്‍ ഇവിടെ മൊത്തം പ്രളയവും അനര്ഥങ്ങളും വരും. പണ്ട് ഭൂമി ഉരുണ്ട് ബോണ്ടാ പോലെ ഇരിക്കും അച്ചോ എന്ന്‍ പറഞ്ഞ ഗലീലിയോയെ ഇടിച്ച് ഉരുട്ടി ബോണ്ടാ പരുവത്തില്‍ ആക്കിയതും ഇതുപോലത്തെ ഒരു പ്രളയം പേടിച്ചിട്ടാരുന്നോ? എന്നാണ്‌ ഇപ്പം എന്റെ സംശയം.

ചങ്ങനാശ്ശേരി അതിരൂപതയുടെ പരിഷ്കാരങ്ങള്‌ കൊണ്ട് കുഞ്ഞാടുകള്ക്ക് ഇരിക്കപ്പൊറുതിയിലാഞ്ഞിട്ടിത് നാളുകൊറേയായി. കോട്ടയം കുഞ്ഞച്ചന്‍ പറഞ്ഞതുപോലെ 'പരിഷ്‌കാരിയെന്ന് കേട്ടപ്പം ഞാന്‍ വിചാരിച്ച്.... പക്ഷേ ഇതൊരുമാതിരി... '. ആദ്യം കുര്ബാനേടെ എടയ്ക്ക് വൈദികന്‍ എങ്ങോട്ട് അഭിമുഖമായി നിക്കും എന്നതില്‌ കൊണ്ടുവന്നു ഒരു പരിഷ്‌കാരം. അതിനെ എതിര്ക്കാനുമുണ്ടായി വേറെ കൊറേ അച്ചന്മാര്‌. എന്നാണേലും അന്നു വേദപാഠം പഠിച്ചോണ്ടിരുന്ന പിള്ളാര്ക്ക് സന്തോഷമാരുന്നു. കുര്ബാനേടെ എടയ്ക്ക് എങ്ങോട്ട് നോക്കിയാലും അച്ചന്‍ കാണത്തില്ലല്ലോ എന്നു്‌. അതുപോട്ടെ.. അതൊക്കെ അച്ചന്മാരുടെ കാര്യം. പക്ഷേ പെസഹാവ്യാഴത്തിലേയും ദുഖഃവെള്ളിയിലേയും കര്മ്മങ്ങളുടെ സമയം രാവിലെ ആയിരുന്നതു മാറ്റി വൈകുന്നേരമാക്കിയപ്പോഴേയ്‌ക്കും വിശ്വാസികള്‍ മുറുമുറുത്ത് തൊടങ്ങി.. അവസാനം ലോകത്തെങ്ങും ഇല്ലാത്ത അത്രേം കടമുള്ള ദിവസങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പരിഷ്കാരം സമ്പൂര്ണ്ണമായി. ഇപ്പം എട ദിവസങ്ങളിലൊള്ള കടമുള്ള ദിവസങ്ങളില്‍ പള്ളീവരുന്ന ആള്ക്കാരുടെ എണ്ണം കാണുമ്പം കര്ത്താവിനുപോലും സങ്കടം. ആര്ക്കുവേണ്ടിയാണോ ഇതെല്ലാം?.(കര്ത്താവിതുപണ്ടേ പറഞ്ഞതാരുന്ന്.. മനുഷ്യന്‍ സാബത്തിന്` വേണ്ടി ഉള്ളതല്ലെന്ന്.. ചുമ്മാതാണോ അങ്ങേരേ ഇവന്മാരെല്ലാംകൂടെ ആണിയടിച്ച് കൊന്നത്)

പെണ്ണും പെടക്കോഴിയും ഒന്നുമില്ലാത്ത ഈ കത്തനാര്‌മാര്ക്കെന്തോന്നുവാ പ്രസവത്തിന്റെ നിയമത്തെക്കുറിച്ച് ഇത്ര വെഷമിക്കാന്‍ ങേ? ഞാന്‍ കമ്യൂണിസ്റ്റ് സഖാവൊന്നും അല്ല. പക്ഷേ കേട്ടപ്പം എനിക്കങ്ങ് ചൊറിഞ്ഞു വന്നു. വാടക ഗര്ഭപാത്രത്തിലുണ്ടാകുന്ന കൊച്ചിന്റെ യഥാര്ഥ തന്തപ്പടിയും തള്ളപ്പടിയും ആരായിരിക്കും?, കൊച്ചുങ്ങള്‍ ഇല്ലാത്ത കെട്ടിയവനോ കെട്ടിയവളോ വേറൊരുത്തന്റെയോ ഒരുത്തിയുടെയോ കൂടെ പോയിട്ട് കൊച്ചുങ്ങളേം കൊണ്ട് വന്നാല്‍ എന്നാ ചെയ്യാനൊക്കും? എന്നിങ്ങനെ പോകുന്നു ഇടയലേഖനത്തിലെ ദുര്ബലമായ പ്രതിരോധ സംശയങ്ങള്‍.

ഇതുപോലൊക്കെ ഒരു സംഗതിയെ വളച്ച് ഒടിച്ച് മടക്കി ആലോചിച്ചു തൊടങ്ങിയാല്‍ പിന്നെ എന്നാ ചെയ്യാനാ? (ഇതൊരുമാതിരി ഒരാള്‍ പുസ്തകത്തിലെഴുതിയത് ചോദ്യ പേപ്പറില്‍ ചോദ്യമായി വന്നപ്പോള്‍ അതു സെറ്റ് ചെയ്ത അദ്ധ്യാപകന്‍ മതനിന്ദ കാണിച്ചെന്നു പറഞ്ഞ് അയാളുടെ കൈ വെട്ടി പള്ളേലോട്ട് എറിയാന്‍ പോയപോലായി.) ഇത്രയ്ക്ക് വൃത്തികെട്ട രീതിയില്‍ കാര്യങ്ങളെ വളച്ചെടുക്കാനുള്ള കഴിവ് ദേശാഭിമാനിക്കും കൈരളിക്കും മാത്രമേ ഉള്ളൂ എന്നാണ്‌ ഞാനിത്രയും കാലം മനസിലാക്കി വെച്ചിരുന്നത്. ഇപ്പം അതൊക്കെ ഒന്ന് തിരുത്തിക്കിട്ടി. ഈ ബില്ലിനെ ഇത്രേം ഒടിച്ച് മടക്കി ഇങ്ങനെയൊക്കെ തിരുമേനിമാരോടു പറഞ്ഞുകൊടുക്കാന്‍ മാത്രം തല തിരിഞ്ഞുപോയ ആ ബുദ്ധിജീവിക്ക് നേര്‍വഴി കാട്ടിക്കൊടുക്കേണമേ എന്റെ മാതാവേ എന്നു പറയാനല്ലാതെ എന്നാ ചെയ്യാനൊക്കും

Assisted Reproductive Technology (ART) bill എന്ന ഈ commercial surrogacy bill കൊണ്ടുവരുന്നതു തന്നെ ഈ വാടക ഗര്ഭപാത്ര പരിപാടിയുടെയും ഈ പരിപാടിക്കുവേണ്ടി മാത്രം നടത്തുന്ന ബീജ വിതരണ ഭരിപാഡിക്കുമൊക്കെ മൊത്തത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാന്‍ വേണ്ടിയാണ്‌ എന്നത് കത്തനാര്മാര്‍ അറിഞ്ഞതായിപോലും നടിക്കുന്നില്ല. ഇന്ഡ്യയില്‍ ഈ പരിപാടി ഇപ്പോള്‍ 25000 കോടി രൂഭായുടെ ഒരു ബിസിനസ് ആണെന്നാണ്‌ കണക്കുകള്‍ പറയുന്നത്. 2 ലക്ഷത്തോളം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങളുള്ള ഇന്ഡ്യയില്‍ ഇതു താരതമ്യേന ചെലവു കൊറഞ്ഞ ഒരേര്പ്പാടാണ്‌. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഇതു നിയമവിരുദ്ധമാണെങ്കിലും നിയമവിധേയമായ സ്ഥലങ്ങളില്‍ 25 ലക്ഷം രൂപയോളം ചെലവു വരുന്ന ഇതിന് ‌ഇന്ഡ്യയിലോട്ട് ഔട്ട്സോഴ്സു ചെയ്ത് വരുമ്പോള്‍ വെറും 5 ലക്ഷത്തിന്‌ സാധിക്കും എന്നതുകൊണ്ട് തന്നെ ഐ. ടി. കഴിഞ്ഞാല്‍ മിക്കവാറും ഇന്ഡ്യ കൊടിപാറിക്കാന്‍ ചാന്സുള്ള ഏരിയാ ആണ്‌ ഇത്..

നമ്മുടെ പോലത്തെ മാതൃത്വത്തെ പവിത്രമായി(പറച്ചിലില്‍ എങ്കിലും) കരുതുന്ന ഒരു സ്ഥലത്ത് പോലും ഇതിനൊക്കെ നിവൃത്തികേടുകൊണ്ടോ ആക്രാന്തം കൊണ്ടോ നിന്നുകൊടുക്കാന്‍ ഇഷ്‌ടം പോലെ ആളെ കിട്ടുവേം ചെയ്യും. (രേഖയും റോമയും അഭിനയിച്ച ഈ ടോപ്പിക്ക് ഉള്ള രണ്ട് വ്യത്യസ്ഥ മലയാള സിനിമകള്‍ ഓര്മ്മയില്ലേ!!)

ഈ പുതിയ ബില്ലില്‍ പറയൂന്ന സംഗതികളാണ്‌ താഴെ കൊടുത്തിരിക്കുന്നത്. ഇതൊന്ന് വായിച്ചിട്ടെങ്കിലും ഒന്നു പറ എന്റെ കത്തനാരേ... ഇതിന്റെ പൊറകേ കൊടീം പൊക്കിപ്പിടിച്ചോണ്ട് പോണോ? എന്നാ ഒക്കെ പറഞ്ഞാലും ഒരു പെണ്ണിന്‌ പ്രസവിക്കാന്‍ ഇപ്പഴും 10 മാസം തന്നെ വേണം. അതിനു മാത്രം ഷോര്ട്ട് ടേം കോഴ്‌സ് ഒന്നും ഇല്ല.

Rent a womb: The proposed legislation


  1. Renting of womb is legal in India but there is no law at present to regulate surrogacy. If Parliament passes the Assisted Reproductive Technology (ART) Bill, renting a womb by Indian and foreign couples looking for surrogate mothers is expected to become hassle-free.


  2. The Draft Bill gives gays, singles the legal right to have surrogate babies. It defines a ‘couple’ as two persons living together and having a sexual relationship. After the Delhi High Court verdict on homosexuality, even two gay men can claim to be a couple.


  3. A woman in the age-group of 21-35 can become a surrogate mother. She will be allowed five live births, including her own children. She will not be allowed to donate oocytes more than six times in her life.


  4. In case of a single man or woman, the baby will be his/her legitimate child.


  5. A child born to an unmarried couple using a surrogate mother and with the consent of both parties shall be the legitimate child of both of them.


  6. During the gestation period, the couple will bear the surrogate’s expenses and give monetary help to her. The couple may enter into an agreement with the surrogate.


  7. Foreign couples must submit two certificates — one on their country’s surrogacy policy and the other stating that the child born to the surrogate mother will get their country’s citizenship.


  8. Foreign couples have to nominate a local guardian who will take care of the surrogate during gestation.


  9. ART banks, accredited by the government, will maintain a database of prospective surrogates as well as storing semen and eggs and details of the donor.


  10. State boards will give accreditation to ART banks — private and government. The board will have a registration authority which, in turn, will maintain a list of all In-vitro Fertilization (IVF) centers and monitor their functioning.


  11. The Law Commission of India (2009) described ART industry as a “Rs 25,000-crore pot of gold”. It recommended only altruistic surrogacy arrangements and not commercial ones. But the Draft Bill legalises commercial surrogacy as well.


ഇനി ഇപ്പം എന്നാണോ റെന്റ് എ കാര്‍ എന്ന പോലെ റെന്റ് എ വോംബ് എന്നൊരു പരസ്യം ആരേലും മലയാള മനോരമേല്‍ ഇടുന്നത്?


പാവം പള്ളീലച്ചന്‍മാരുടേയും മെത്രാന്മാരുടേയും വിചാരം അവരു പറയുന്നതുപോലെയെല്ലാം ദൈവജനം കേള്ക്കുമെന്നും അതനുസരിച്ച് പ്രവൃത്തിക്കുമെന്നും അവരു പറയുന്നവര്ക്കൊക്കെ വോട്ടു കോടുക്കുമെന്നും ആണ്. ഹിഹി ഹി (അയ്യട.. നല്ല ബെസ്റ്റ് കോമഡി. കുറുക്കന്‍ പച്ച് മുന്തിരി നോക്കിയിരുന്നതുപോലങ്ങ് ഇരുന്നാ മതി ഇപ്പ കിട്ടും. നോക്കിയിരുന്നോ ) ദൈവജന രാഷ്‌ട്രീയം സിന്ദാബാദ് എന്നല്ലാതെ വേറെ എന്നാ പറയാനാ..

എല്ലാവര്ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രവൃത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ള ഒരു മതേതരജനാധിപത്യ രാജ്യമാണ്‌ ഇന്ഡ്യ. മതവിശ്വാസം വ്യക്തിയുടെ(വ്യക്തികളുടെ) വിശ്വാസ ജീവിതത്തേ മാത്രമേ ബാധിക്കാവൂ. എന്റെ മതമാണ്‌ സത്യം എന്നും ബാക്കിയൊള്ളവന്മാരെല്ലാം എന്റെ മതം പറയുന്നതുപോലെ അതനുസരിച്ച് അതു പിന്തുടര്ന്ന് ജീവിച്ചോണം എന്ന വാദം ഉന്നയിച്ചു തുടങ്ങുന്നവരാണ്‌ ഇന്ഡ്യയുടെ യഥാര്ഥശത്രുക്കള്‍.

മതം ആദ്ധ്യാത്മ ജീവിതത്തിനും രാഷ്‌ട്രവും ജനാധിപത്യവും ഭൌതിക ജീവിതത്തില്‍ സമാധാനത്തോടും സൌകര്യത്തോടും സ്വസ്തതയോടും കൂടെ ജീവിക്കാന്‍ വേണ്ടിയും ഉള്ളതാണ്‌ എന്ന അടിസ്ഥാന കാര്യം മനസില്ലാക്കാതെ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കപട മത നേതാക്കന്‍മാരേ (കത്തനാര്മാരേ, സന്യാസികളേ, ബാബമാരേ, മൌലവികളേ) നിങ്ങള്ക്ക് ദുരിതം... ദൈവം ഒരുക്കി വെച്ചിരിക്കുന്ന നരകം ​എന്നൊന്നുണ്ടെങ്കില്‍... അതില്‍ പ്രവേശിക്കാനുള്ള എന്ട്രന്സിലെ ആദ്യ റാങ്കുകള്‍ എല്ലാം നിങ്ങള്ക്കുള്ളതാണ്‌, നിങ്ങള്ക്കു മാത്രംഉള്ളതാണ്‌, നിങ്ങളേത്തന്നെ ഉദ്ദേശിച്ച് ഉള്ളതാണ്‌. വിശ്വാസത്തിന്റെ പേരില്‍ ജനതകളെ ഭിന്നിപ്പിക്കുന്നകാപാലികരേ, തീവ്രവാദികളേ, കപട വിശ്വാസികളേ... ഐ വിഷ് യു എ ഹാപ്പി നരകം ആഫ്റ്റര്‍ ഡെത്ത്.