Thursday, March 26, 2009

0012. ഒരു ഭാരതീയ ഗാന്ധിപ്പോര്

പേരിന്‌ അവസാനം ഗാന്ധിയെന്ന് നാമധേയം ഉള്ള, രണ്ട് ഇളമുറക്കാര്‍ തമ്മിലാണ്‌ ഡലോഗുകള്‍. 'ഹിന്ദുക്കള്ക്കെതിരെ ഉയരുന്ന കൈകള്‍ താന്‍ വെട്ടിമാറ്റുമെന്ന് ഗീതയില്‍ തൊട്ട് പ്രതിജ്ഞ ചെയ്യുന്നു' എന്ന് വരുണ്‍ഗാന്ധി. നീ ആദ്യം പോയി ഗീത വായിക്കടേ എന്ന് പ്രിയങ്കാ ഗാന്ധി. പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലുംഉപദേശത്തില്‍ സജീവമാണെന്നാണ്‌ ചുരുക്കം.

പാവം വരുണ്‍ ഗാന്ധി. ഒരുപിടി ഉപ്പ് വാരി വായിലിട്ടപോലെയാണ്‌ ഇപ്പോള്‍ ആശാന്റെ അവസ്ഥ. പറയാന്‍പാടില്ലാത്തത് പറഞ്ഞും പോയി, എന്നാല്‍ അതു തിരുത്താന്‍ പാര്ട്ടിയൊട്ട് സമ്മതിക്കുന്നുമില്ല. വരുണിനെപഠിപ്പിക്കാന്‍ ആരും വരേണ്ട എന്നാണ്‌ ബി ജെ പി പറയുന്നത്ത്.

കോടിക്കണക്കിന്‌ ജനങ്ങള്‍ ഉള്ള ഇന്ഡ്യാ മഹാരാജ്യത്ത് വര്ഗ്ഗീയവിദ്വേഷം എന്ന വിഷം കുത്തിവച്ച്സ്വാര്ഥലാഭം കൊയ്യാനുള്ള ഇത്തരം സംസ്കാരമില്ലാത്ത ശ്രമങ്ങള്ക്കെതിരേ വോട്ടുകളിലൂടെത്തന്നെ നമ്മുടെ വിദ്യാസമ്പന്നരായ ജനങ്ങള്‍ പ്രതികരിക്കുമോ എന്ന് കണ്ടറിയാം.

[മാര്ക്‌സിസ്റ്റ് പാര്ട്ടിയുടെ മത വിരോധത്തിന്റെ കാരണം ഇതൊന്നുമല്ലെങ്കിലും, വിഷയത്തില്‍ പ്രതികരിക്കാന്‍പറ്റാത്ത അവസ്ഥയിലാണല്ലോ അവര്‍ ഇപ്പോള്‍. ആദ്യം സ്വന്തം പാര്ട്ടിയെ നന്നാക്കിയിട്ട് മറ്റുള്ളവരുടെ കാര്യംഎന്നാണ്‌ ഇത്തവണ ചരിത്രത്തിലാദ്യമായി..]

No comments:

Post a Comment