Friday, November 25, 2011

0028. മുല്ലപ്പെരിയാര്‍ തല്ലിത്തീര്‍ക്കുമോ?!

കൊറച്ച് നാളായി ഇവന്മാര് ഈ കുത്തിത്തിരുപ്പ് തൊടങ്ങിയിട്ട്.. കക്കാനും തല്ലുണ്ടാക്കാനും മാത്രം ശീലിച്ചിട്ടുള്ള തമിഴ്നാട്ടിലെ പാര്ട്ടി നേതാക്കന്‍മാര്‍ മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പം മുളളിക്കളയും എന്ന രീതിയിലാണ് പറഞ്ഞു നടക്കുന്നത്. ഇതുവരെ UDFനും LDFനും പുതിയ അണക്കെട്ട് ഉണ്ടാക്കണം എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ലാത്തത് കേരള ജനതയുടെ ഭാഗ്യം. ബ്ളോഗന്‍മാരും, ബ്ളോഗികളും ഫേസ്ബുക്കിലും ബ്ളോഗുകളിലും തക്‍ര്‍ത്തു വാരി എഴുതി അലമ്പാക്കിക്കൊണ്ടിരിക്കുകയാണ്.. ഇനി ഒരു അണക്കെട്ട് പണിതാല്‍ അത് നമ്മുടെ ഒക്കെ അശ്രാന്ത പരിശ്രമം കൊണ്ടാണെന്ന് പറയാമല്ലോ.. പഴയ സ്വാതന്ത്ര്യ സമരം പോലെ.. ഒരു ദിവസം ശരാശരി ഒരു 25 മുല്ലപ്പെരിയാര്‍ പോസ്റ്റ് എങ്കിലും ഇല്ലാത്ത wall ഒരു മലയാളി ഫേസ്ബുക്കനും കാണില്ല..

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ വിവരമില്ലായ്മ സഹിക്കേണ്ട ഗതികേടിന് പുറമേ തമിഴ്നാട്ടിലെ പരട്ട നേതാക്കന്മാരുടെ വിവരമില്ലായ്മയുടെ ബാക്കിയും കൂടെ മലയാളികള്‍ സഹിക്കേണ്ടി വരുന്നത് കലികാലവൈഭവം കൊണ്ടാണോ ആവോ?!..

പിന്നെ പറയുമ്പം എല്ലാം പറയണമല്ലോ.. അലവലാതി കക്ഷി നേതാക്കന്മാരെ, മലയാളിക്കിട്ട് പണിയാന്‍ നോക്കരുത്.. രണ്ട് പാര്‍ട്ടിക്കാരും കൂടി കൊടേ നാലായി ഒല‍ത്തി തൊടങ്ങിയിട്ട്.. പണി പാലുംവെള്ളത്തില്‍ കിട്ടും പറഞ്ഞേക്കാം.. ഈ ഡാം എങ്ങാനും പൊട്ടിയാല്‍ ഞങ്ങടെ 4 ജില്ലയില്‍ വെള്ളം കേറി ഇതെഴുതുന്ന ഞാനുള്‍പ്പെടെ മിനിമം 30 ലക്ഷം മലയാളികള്‍ ചാകും... അത് ശരിയാ... എന്നു കരുതി ഞങ്ങള്‍ അങ്ങനെ വെറുതെ ചാകുവൊന്നുമില്ല.. എടാ ഞങ്ങടെ 4 ജില്ലയേ പോകുവോള്ളൂ.. പക്ഷേ ആ കൂട്ടത്തിത്തില്‍ നിന്റെയൊക്കെ 5 ജില്ലയും കൂടെ ഇങ്ങ് പോരും.. നിന്റെയൊക്കെ വോട്ട് എത്ര പോകുമെന്ന് ആലോചിക്കെടാ വിവരമില്ലാത്ത ................. മക്കളേ.. (ഡാഷ് കൊറച്ച് കൊറഞ്ഞു പോയോ എന്നൊരു സംശയം..)

5 ജില്ല പോയാല്‍ നിനക്കൊക്കെ പുല്ലാണെന്നാരിക്കും.. എടാ പിള്ളാരെ അതാണ് പറഞ്ഞത് നിനക്കൊന്നും വെളിവില്ലെന്ന്.. തമിഴ്നാട്ടീന്ന് കേരളത്തിലോട്ട് ഹെലികോപ്റ്ററില്‍ പച്ചക്കറി കൊണ്ടുവന്നാലും ശരി ഇതൊക്കെ മേടിച്ചു തിന്നാന്‍ ഒരുത്തന്‍ പോലും ഇവിടെയെങ്ങും കാണില്ല.. അതൊക്കെ നീയൊക്കെ തന്നെ കുത്തിയിരുന്ന് തിന്നു തീര്‍ക്കെണ്ടി വരും. പറഞ്ഞേക്കാം..

എന്നാ പിന്നെ മൊത്തം ഞങ്ങള് അങ്ങ് തിന്ന് തീര്‍ത്തോളാം എന്നും പറഞ്ഞ് അത്രയ്ക്ക് അങ്ങ് ഞെളിയേണ്ട.. മുല്ലപ്പെരിയാറെങ്ങാനും പൊട്ടിയാല്‍ ലോകാവസാനം വരെ നിന്റെയൊന്നും നാട്ടില് ഒരുതുള്ളി പച്ചവെള്ളം കിട്ടില്ല.. പിന്നെയാണ് നീയൊക്കെ കൃഷി ചെയ്യുന്നത്.. ഈ മുല്ലപ്പെരിയാറിലേ വെള്ളമില്ലാതെ നീയൊക്കെ എന്നാ മൂത്രമൊഴിച്ച് കൃഷി ചെയ്യുമോ?..

പുതിയ അണക്കെട്ട് ഉണ്ടാക്കിയാല്‍ നീയൊന്നും ഇങ്ങോട്ട് പച്ചക്കറി കേറ്റിവിടില്ലെന്നും പറഞ്ഞാണല്ലോ പുതിയ നമ്പര്.. എന്നാ പിന്നെ അതൊന്ന് കണ്ടിട്ടേ ഒള്ള് ബാക്കി കാര്യം... കാണിക്കെടാ.. ഈ പച്ചക്കറിയൊക്കെ തിന്നേ... തിന്നു തീര്‍ക്ക്.. വിത്ത് മേടിച്ചതിന്റെ കാശുപോലും തിരിച്ച് കിട്ടില്ല.. ഡയലോഗ് അടിച്ചപ്പം വെല്ലോം ഓര്‍ത്താരുന്നോ?! .. നീയൊക്കെ ജന്മം മുഴുവന്‍ തിന്നാലും ഈ പച്ചക്കറി ഒന്നും തീരില്ല... പിന്നെ ഈ പച്ചക്കറി പഴുത്തകറി എന്നൊന്നും പറഞ്ഞ് കൂടുതല് ഞെളിയുവൊന്നും വേണ്ട.. ഞങ്ങടെ പഴയ കൃഷി മന്ത്രിയെ അറിയാല്ലോ.. ഓരോ വീട്ടിലും ഓരോ കോഴി.. ഒരു കോഴി 2 മുട്ട ഇടും.. അറിയാമോ?.. പിന്നെ പാല്.. പശു കേരളത്തിലും ഉണ്ടെടാ ഇഷ്ടം പോലെ.. പച്ചക്കറി ഇല്ലെങ്കില്‍ ഞങ്ങള് ആ കോഴിയെ കറിവെച്ച് തിന്നും.. കോഴി മൊത്തം വരുന്നത് തമിഴ്നാട്ടീന്നാ‍ണെന്നാരിക്കും അടുത്തത്.. നീയൊക്കെ ഈ നാടന്‍ കോഴി, നാടന്‍ കോഴി എന്നു കേട്ടിട്ടുണ്ടോ?.. എങ്ങനെ കേള്‍ക്കാന്‍.. പിള്ളാരെ പള്ളിക്കൂടത്തില്‍ വിടുന്നേന് പകരം കിളക്കാനും കക്കാനും കൊണ്ടുപോയപ്പം ഓര്‍ക്കണാരുന്നു.. ലോകം എന്നു വെച്ചാ തമിഴ്നാട് മാത്രമല്ല.. കേരളവും കൂടെയാ .. അല്ല പിന്നെ.. നമ്മടെ അടുത്താ തമിഴന്‍റെ കളി.. അല്ലേ തന്നെ ഇപ്പം പച്ചക്കറിയും ഇലയും കായും ഒക്കെ തിന്നുന്നവന്‍മാര്‍ ഓക്സിജന്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ എല്ലാം തിന്നുവാണെന്നും പറഞ്ഞ് വെല്യ ബഹളമാ.. അതുകൊണ്ട് മാത്രമാ ഇവിടെ ഞങ്ങള് പച്ചക്കറി കൃഷി ചെയ്യാത്തത്.. അന്നേരം അവന്റെയൊക്കെ ഒരു അഹങ്കാരം കണ്ടില്ലേ.. പച്ചക്കറി തരത്തില്ല പോലും.. കൊണ്ടുപോയി തിന്നെടാ.. എത്ര നാള് തിന്നും എന്ന് ഞങ്ങളൊന്നു കാണട്ടെ..

മലയാളികളെ വെള്ളം കുടിപ്പിച്ച് കൊള്ളാമെന്നും കരുതി ഇരിക്കുന്ന പരട്ട പാണ്ടി നേതാക്കന്മാരേ.. മലയാളി ഇല്ലേല്‍ നീയൊക്കെ നരകിച്ച് ചാകത്തെ ഒളള്.. വെള്ളം വെള്ളം എന്നു കേട്ടാ മലയാളിക്ക് പുല്ലാ.. സംശയം ഉണ്ടെങ്കില്‍ ഞങ്ങടെ ബെവെറേജ് ഷോപ്പുകളുടെ മുന്‍പി പോയി നോക്ക്..

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തമിഴന്‍മാര്‍ പട്ടിണി കെടന്ന് ചാകും. കേരളത്തിലോട്ട് പച്ചക്കറി വിടാതെ പുഴുങ്ങി തിന്നോണ്ടിരുന്നാലും തമിഴന്‍മാര്‍ പട്ടിണി കെടന്ന് ചാകും. (അധികമായാല്‍ അമൃതും വിഷം.. പച്ചക്കറി മാത്രം തിന്ന് ചാകെടാ.. ) എങ്ങനെ പോയാലും തമിഴ്നാട് ഊമ്പും.. പണികിട്ടാതിരിക്കണേല്‍ മര്യാദയ്ക്ക് പുതിയ ഡാം ഒണ്ടാക്കാന്‍ സമ്മതിച്ചോ.. വെള്ളത്തിന്റെ കാര്യത്തില്‍ മലയാളി പണ്ടേ വീക്കാ.. അറിയാല്ലോ?.. ഇഷ്ടം പോലെ വെള്ളം തരാടാ മക്കളെ.. വെറുതെ എന്തിനാ ഞങ്ങളെ വെള്ളത്തി മുക്കി കൊല്ലുന്നെ?!!

Wednesday, June 29, 2011

0027. ചില BSNL തെണ്ടിത്തരങ്ങള്‍

ഭാരത സര്‍ക്കാരിന്റെ ബി.എസ്.എന്.എല്‍ എന്ന സ്ഥാപനം വന്‍ 'പിച്ച' വിലക്കുറവില്‍ വിതരണം ചെയ്യുന്ന അതി ഭയങ്കര സംഭവം ആയ ഡേറ്റാവണ്‍ ബ്രോഡ്ബാന്ഡിന്റെ ഉപഭോക്താക്കള്‍ എല്ലാവരും ആദ്യ ആഴ്‌ച മുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ സാറമ്മാരോട് ചോദിക്കുന്ന ചോദ്യമാണ്‌ ഇത്. "ഈ ബ്രോഡ്ബാന്ഡ് എന്ന സാധനം നിന്റെ ഒക്കെ അമ്മേടെയോ അമ്മായിയമ്മയുടേയോ വീട്ടില്‍ നിന്നു കൊണ്ടുവന്നതാണോടാ അലവലാതി തെണ്ടികളേ?"

വളരെ നിസ്സാരമാണ്‌ കാര്യം.

കാര്യം. No 1. ബ്രോഡ്ബാന്ഡ് ഉണ്ട്, ഇന്റര്‍നെറ്റ് കിട്ടുന്നില്ല അഥവാ വെബ്സൈറ്റുകള്‍ ഒന്നും ലോഡ് ആവില്ല. യൂടൂബിന്റെ കാര്യം പറയുകയേ വേണ്ട. അതൊക്കെ കാണാന്‍ യോഗം വേണമെങ്കില്‍ വെല്ല അമേരിക്കയിലും പോണം. അന്നേരമാണ്‌ 24 മണിക്കൂറും ലൈവ് ആയിട്ട് വിടുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്.

കാര്യം. No 2. ബ്രോഡ്ബാന്ഡിനു കാശു മുടങ്ങാതെ കൊടുക്കുന്നുണ്ട്. പക്ഷേ ബ്രോഡ്ബാന്ഡ് പോയിട്ട് ബാന്ഡ് പോലും ഇല്ല. അഥവാ ഇന്റര്‍നെറ്റ് കിട്ടാറേയില്ല.

നമ്മുടെ മുന്പിലുള്ള ഏക വഴി എക്സ്ചേഞ്ചില്‍ കൊണ്ടുപോയി കംപ്ളയിന്റ് കൊടുക്കുക എന്നതാണ്. ഈ പറയുന്ന കംപ്ളയിന്റ് കൊടുക്കല്‍ എന്നത് കേള്ക്കുമ്പോള്‍ വളരെ സിമ്പിളാണെങ്കിലും അതു ചെയ്യുമ്പോള്‍ അത്രയ്ക്ക് സിമ്പിള്‍ ഒന്നും അല്ല.


എക്സ്ചേഞ്ചില്‍ ചെന്നാല്‍ ബി.എസ്.എന്‍ .എല്‍ . പോളിസി പ്രകാരം നമ്മളോട് അവിടെയുള്ള JTO/SDE എന്നീ പേരുകളിലുള്ള ചില സമ്ഭവങ്ങള്‍ വളരെ മാന്യമായി പെരുമാറും. ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് വീട്ടില്‍ പൊക്കോളാന്‍ പറയുവേം ചെയ്യും. മിടുക്കന്മാരായ ഉദ്യോഗസ്ഥര്‍ ഉള്ള എക്സ്ചേഞ്ചുകളില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ഇവിടെപറയുന്നത്‌ അത്തരം സമര്‍ഥന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചല്ല, ചില വേള്ഡ് ക്ളാസ് തെണ്ടികളേക്കുറിച്ചാണ്.

സത്യം പറയാമല്ലോ, കഴിഞ്ഞ 6 മാസമായി ഞാന്‍ ഇവന്മാരുടെ പോറകേ നടക്കുവാണ്. കപ്ളയിന്റ് തുടങ്ങിയാല്‍ ആദ്യമൊക്കെ എല്ലാ ദിവസവും ഇവന്മാരെ കാണാന്‍ പോകും. ഓഫീസില്‍ ചെല്ലുമ്പോള്‍ ഒരു രണ്ടായിരം വര്ക്ക് ചെയ്യാത്ത ലാന്ഡ് ഫോണുകളുടേയും ആയിരത്തിഅഞ്ഞൂറ്‌ വര്ക്ക് ചെയ്യാത്ത ബ്രോഡ്ബാന്ഡ് മോഡങ്ങളുടേയും ഇടയില്‍ ചുമ്മാ ഇരിപ്പാണെങ്കിലും ജാഡയ്ക്ക് യാതൊരു കുറവുമില്ല. ഇന്നു ശരിയാക്കാം നാളെ ശരിയാക്കാം എന്നൊക്കെയാണ്‌ സാധാരണ പറയുന്നതെങ്കിലും, കഴിഞ്ഞ ഒരു തവണ ഒരു 4 മാസം മുന്പ് അവന്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.

ആദ്യം കംപ്ളയിന്റ് കൊടുത്തപ്പോള്‍ മോഡം കേടാണെന്നു പറഞ്ഞു. ബട്ട് അവന്മാര്‍ വേറെ മോഡം തരണമെങ്കില്‍ 2 മാസം എങ്കിലും കഴിയണം പോലും. നെറ്റ് അല്ലേ ഇന്നു വരും നാളെ വരും എന്നു കരുതി ഒരു 2 ദിവസം ഇരുന്നിട്ടും അനക്കം ഒന്നും കാണാഞ്ഞതു കൊണ്ട് പണ്ടാരമടങ്ങാന്‍ എന്നു മനസില്‍ വിചാരിച്ചു ഞാന്‍ പോയി ഒരു പുതിയ മോഡം മേടിച്ചു വെച്ചു. അതു കഴിഞ്ഞപ്പോള്‍ ആ നാറി എന്നോടു പറയുവാണ്‌ നിന്റെ കംപ്യൂട്ടറിന്റെ കുഴപ്പം ആണ്‌ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു. ഈ മത്തങ്ങാ തലയന്‍ കഷണ്ടി ഇതു വരെ എന്റെ എന്റെ കമ്പൂട്ടര്‍ കണ്ടിട്ടുപോലുമില്ല, പക്ഷേ അവന്റെ പൂര്വികന്മാര്ക്ക് ജ്യോത്സ്യം നല്ല വശമാരുന്നത് കൊണ്ട് അവന്‍ സംഗതി ഗണിച്ചെടുത്തു. . എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ ഒക്കത്തില്ല എന്നു അവന്‍ എന്റെ മുഖത്തു നോക്കി ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു.

പറഞ്ഞു പറഞ്ഞ് അവസാനം ആ ഭയങ്കരന്‍ എന്നോടു പറഞ്ഞു : "ഇവിടെ ആള്ക്കാര്‍ ആരും ഇല്ല, പഴയ കംപ്ളയിന്റുകള്‍ ഒക്കെ ശരിയാക്കി കഴിഞ്ഞിട്ട് ഒരു 1 മാസം കഴിയുമ്പോള്‍ നോക്കാം." എന്ന്‌. ഈ അലവലാതിയെ ഒക്കെ എന്നാ ചെയ്യാനാ എന്റെ ദൈവമേ.. അവന്റെ കയ്യും കാലും തല്ലിയൊടിക്കണമെന്ന് എനിക്ക് അപ്പോള്‍ തോന്നിയെങ്കിലും എന്റെ ആരോഗ്യസ്ഥിതിയും, അവന്റെ വിവരമില്ലായ്മയും, പോലീസ് സ്റ്റേഷനും ടെലിഫോണ്‍ എക്സ്ചേഞ്ചുമായുള്ള 500 മീറ്റര്‍ ദൂരവും കണക്കിലെടുത്ത് ഒടുവില്‍ ഞാനവനെ നിരുപാധികം വെറുതെവിട്ടെങ്കിലും ആ പോയ വഴിക്ക് ജനറല്‍ മാനേജര്ക്ക് ഒരു കംപ്ളയിന്റ്‌ എഴുതി കൊടുത്തു. അവിടുന്നു വിളിച്ചിട്ടും കാര്യമുണ്ടായില്ല. അവസാനം ​ഞാന്‍ പോയി GMനെ നേരില്‍ കണ്ട് അങ്ങേരു വിളിച്ച് പറഞ്ഞപ്പോ കാര്യങ്ങള്‍ അനങ്ങി തൊടങ്ങി. GM ​ഇന്റെ ഓഫീസില്‍ നിന്നും ലൌഡ് സ്പീക്കറില്‍ ഇട്ട് എന്റെ മുന്പില്‍ വെച്ച് അയാളെ വിളിച്ച്പ്പോള്‍ അയാളു പറയുവാണ്‌ ഇവിടേ വണ്ടിയില്ലാത്തതുകൊണ്ട് പോകാന്‍ പറ്റില്ല എന്ന്. ആവശ്യത്തിനു വയറു നിറച്ച് അയാള്ക്ക് അവരു പറഞ്ഞു കൊടുത്തു. എന്തായാലും അന്നു ഉച്ചയായപ്പോള്‍ ആ ശുംഭന്‍ വാടകയ്ക്ക് ജീപ്പും വിളിച്ചോണ്ട് വീട്ടില്‍ വന്നു.

അതുകൊണ്ടും കാര്യം ഇല്ലല്ലോ. ഇവനു വെല്ല കുന്തവും അറിയെണ്ടേ? അദ്ദേഹം സ്വന്തം ലാപ്‌ടോപ്പും മോഡവും കൊണ്ടാണു വന്നത്. എന്നിട്ടുപോലും അയാള്ക്ക് നെറ്റ് കിട്ടിയില്ല. എന്നിട്ടാണ്‌ അവന്‍ എന്റെ കംപ്യൂട്ടറിനെ പഴിചാരിയത്. ബ്ളഡി ഫൂള്‍ . അവന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും, മോഡം കോണ്ഫിഗര്‍ ചെയ്യാന്‍ പറ്റിയില്ല. ഒടുവില്‍ ലൈന്‍ ക്ളിയര്‍ ആക്കി തന്നിട്ട് അവന്‍ പോയി. ഒരാഴ്ച്ചയായിട്ടും നടക്കാത്ത സംഭവം മുകളിന്‍ നിന്നു വിളിച്ച് പറഞ്ഞപ്പോള്‍ 2 മണിക്കൂര്‍ കൊണ്ട് ശരിയായി. പിന്നെ ഞാന്‍ ഇരുന്നു മോഡം ​കോണ്ഫിഗര്‍ ചെയ്ത് എടുത്തു.
അവിടെയിരുന്ന് എക്സ്ചേഞ്ചിലെ മുഴുവന്‍ അവന്മാരെയും വിളിച്ച് ലൈന്‍ ശരിയാകുന്നതുവരെ ഇരുന്നിട്ടാണ്‌ ആശാന്‍ തിരിച്ച് പോയത്. എല്ലാം ശുഭം. അതിനെടയ്ക്ക് മുകളില്‍ നിന്നു വിളി വരുമ്പോള്‍ അവന്റെ വര്‍ത്തമാനം കേട്ടാല്‍ ഞാന്‍ ഇവന്മാരുടെ എക്സ്ചേഞ്ചില്‍ കേറി എന്തോ വെല്യ കൊഴപ്പം ഉണ്ടാക്കി നശിപ്പിച്ച് എന്നും, അവന്‍ ഇവിടെ വന്നു എല്ലാം ശരിയാക്കി എന്നും ഉള്ള രീതിയിലാണ്‌ പറച്ചില്.

ഒടുവില്‍ ഞാനെന്റെ പഴയ മോഡം കണക്റ്റ് ചെയ്തപ്പോള്‍ അതു നല്ല സുന്ദരിയായി പഴയതുപോലെ വര്ക്ക് ചെയ്യുന്നു. ആ വകുപ്പില്‍ എനിക്ക് നഷ്ടം 2000 രൂപ മോഡത്തിനും, ഒരാഴ്ച്ചത്തെ എക്സ്ചേഞ്ച് കയറിയിറങ്ങലിന്റെ സമയവും പെട്രോളും.. കൊറച്ച് നാളത്തേയ്യ്ക്ക് എല്ലാം ഓടിയെങ്കിലും, ഇപ്പോള്‍ എന്നു നെറ്റ് ഉണ്ടാവും എന്നു നെറ്റ് കാണില്ല എന്നു പറയാന്‍ കവടി നിരത്തേണ്ട അവസ്ഥയാണ്.

ഈ മഹാന്‍ തന്നെയാണ്‌ ഇപ്പോഴും ഞങ്ങളുടെ എക്സ്ചേഞ്ച് ഭരിക്കുന്നത്. 4 Mbps ഇന്റെ ബ്രോഡ്ബാന്ഡ് ഉള്ള എനിക്ക് ഇന്നും വെബ്സൈറ്റ് ലോഡാകുന്നത് ലൈന്‍ ക്ളിയറാകുമ്പോള്‍ മാത്രമാണ്. ഡൌണ്‍ലോഡ് സ്പീഡ് ആകട്ടെ 1 KBps മുതല്‍ 400Kbps
(ഭാഗ്യമുള്ളപ്പോള്‍ ) വരെയും. ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്താ. എല്ലാ ദിവസവും ഇപ്പോള്‍ കോട്ടയത്തെ എക്സ്ചേഞ്ചില്‍ നിന്നും നിന്നും വിളിച്ച് ചോദിക്കാറുണ്ടാരുന്നു - സാറേ ബ്രോഡ്ബാന്ഡ് ശരിയായോ എന്ന്. ആവുമ്പോള്‍ പറയാം എന്നു ഞാന്‍ എന്നും പറയുന്നത് കൊണ്ട് ഇപ്പോള്‍ അവര്‍ 2 ആഴ്ചയില്‍ ഒരിക്കലേ വിളിക്കാറുള്ളൂ.

സംഭവം വളരെ സിംപിളാണ്. 1-ജോലി ചെയ്യാന്‍ അറിയില്ല. 2-ജോലി ചെയ്യാന്‍ കഴിയില്ല.

മര്യാദയ്ക്ക് പണിചെയ്യുന്ന ബാക്കിയിള്ളവരെയും നാണകെടുത്താനായി ഇതുപോലത്തെ ഒരുത്തന്‍ മാത്രം പോരേ? ഈ ചെറ്റയുടെ പേരു പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. അവന്റെ പേരു കേട്ടാല്‍ എനിക്കങ്ങോട്ട് ചൊറിഞ്ഞുകേറി വരും ....ടെ മോന്‍ .. ഇനി പറഞ്ഞാല്‍ ഡിക്‌ഷ്‌ണറി മാറ്റേണ്ടി വരും ..

Sunday, January 16, 2011

0026. 2010 ല്‍ സംഭവിച്ചതും 2011 ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും

വെറുതേ വിഷമിക്കെണ്ട. ഒരു ഉണ്ടയും കഴിഞ്ഞ കൊല്ലം സംഭവിച്ചില്ല, ഈ കൊല്ലം ഒരു ഉണ്ടയും സംഭവിക്കാന്‍ പോകുന്നുമില്ല.

എന്നാലും അങ്ങനെ അങ്ങു പറയാന്‍ പറ്റില്ല. കാരണം, കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മണ്ടന്മാരായ മന്ത്രിമാര്‍ അവരുടെ പെര്‍ഫോമന്സിന്റെ അങ്ങേ അറ്റം മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയ, ചരിത്ര താളുകളില്‍ ഇടം പിടിക്കുമെന്ന്‌ കേരളത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്ത എല്ലാ ജനങ്ങളും സമ്മതിക്കുന്ന ഒരു വിചിത്രമായ വര്‍ഷമായിരുന്നു 2010.

ലോക ചരിത്രത്തില്‍ ആദ്യമായി കുഴിയെണ്ണല്‍ എന്ന കലാപരിപാടി അവതരിപ്പിച്ചത് 2010 ല്‍ ആണ്. ഇതു കണ്ടുപിടിച്ച മന്ത്രിക്ക് പേരിനു മുന്പില്‍ ഡോക്ടര്‍ എന്ന സംഗതി ഉണ്ട്. പക്ഷേ ഇദ്ദേഹത്തിനു വൈദ്യ ശാസ്ത്രം അറിയില്ല. താന്‍ എണ്ണിച്ച മുഴുവന്‍ കുയികളും അടച്ചു എന്നാണ്‌ അങ്ങേരു പറയുന്നത്. (കേരളത്തിലെ സാധാരണ ജനങ്ങള്ക്ക് ഡോക്ടറേറ്റ് ഇല്ലാത്തതു കൊണ്ടായിരിക്കും ഇതൊന്നും മനസിലാകാത്തത്. അല്ലേ സാറേ! )

കുഴി അടച്ച്, കുഴി അടച്ച് അവസാനം ​നടു ഒടിഞ്ഞ് ആശുപത്രിയില്‍ ആയവരും, വണ്ടിക്ക് ഒരുകാലത്തും വന്നിട്ടില്ലാത്ത അത്രേം മെയിന്റനന്സ് നടത്തി കാശു പോയവരും, ഇതിനെല്ലാം പൊറമേ ഈ നശിച്ച റോഡുകള്‍ കാരണം അകാലത്തില്‍ പൊലിഞ്ഞ ജീവനുകളുമ്.. ഇവരൊന്നുമം കേരളത്തില്‍ ഉള്ളവരേ അല്ല എന്നാണ്‌ ഗവണ്‍മെന്റിന്റെ ഭാവം. അല്ലേല്‍ ഇപ്പം എന്നാ കോപ്പാ.. എല്ലാ മന്ത്രിമാര്‍ക്കും നല്ല ഒന്നാന്തരം ആഡംബര കാറുകള്‍ ഉണ്ടല്ലോ. അവര്‍ക്ക് പാഞ്ഞു പോകാന്‍ നാഷണല്‍ ഹൈവേയും തലസ്ഥാനത്ത് വെല്യ കൊഴപ്പം ഇല്ലാത്ത കൊറച്ച് റോഡുകളും ഉണ്ട്. പിന്നെ ഇപ്പം എന്നാ വേണം.

സമയാ സമയങ്ങളില്‍ ഉത്ഘാടനങ്ങള്‍ നടത്തിയും എല്ലാം കേന്ദ്ര ഗവണ്മെന്റിന്റെ കൊഴപ്പം ആണെന്നു രായ്‌ക്ക് രാമാനം വിളിച്ചു പറഞ്ഞും നടക്കുന്നതില്‍ ഒരു മന്ത്രിയും പൊറകിലല്ല. അതിനു മാത്രം എത്ര ഉത്സാഹം ആഹഹ. അതൊക്കെ കേള്ക്കുമ്പം ശരിക്കും രോമാഞ്ചം വരും.

പിന്നെ ഉള്ള ഒരു പ്രധാനപ്പെട്ട സംഗതി ആണു പരസ്യങ്ങള്. മിക്കവാറും എല്ലാ ദിവസവും മിനിമം ഒരു ഉത്ഘാടനം എങ്കിലും കാണും കേരളത്തില്‍. ഒരാളായിട്ട് പോയാല്‍ മോശമല്ലേ എന്നു കരുതി ഒരു അഞ്ചാറെണ്ണം പോവും. 9 മന്ത്രിമാരുടെ തല ഉള്ള പരസ്യങ്ങള്‍ വരെ കഴിഞ്ഞ കൊല്ലം പത്രങ്ങളില്‍ വന്നിട്ടുണ്ട്. അതു മാത്രമല്ല, കേരളത്തിലെ എല്ലാ ജനങ്ങളേയും ഇതൊക്കെ അറിയിക്കാന്‍ കൃത്യമായിട്ട് എല്ലാ പത്രത്തിലും എല്ലാത്തിന്റെയും പടവും കൊടുത്ത് ഒരു കാല്‍ പേജ് നിറച്ച് പരസ്യം. ഇങ്ങനെ ഒക്കെ കൊറേ മന്ത്രിമാര്‍ ഇവിടെ ഉണ്ട് എന്നും ഇവരൊക്കെ പയങ്കര ഉത്ഘാടന പരിപാടികള്‍ നടത്തി കേരളം അങ്ങു ശരിക്ക് ഭരിക്കുവാണെന്നും ജനങ്ങള്‍ അഥവാ കഴുതകള്‍ മനസിലാക്കട്ടെ എന്നാണു പരസ്യത്തിന്റെ ഉള്ളിലിരുപ്പ്. ഓ ശരി നടക്കട്ടെ.

മിനിമം ഒരു 5 മന്ത്രി എങ്കിലും ഇല്ലെങ്കില്‍ ഒരു ഉത്ഘാടനം നടത്താന്‍ പറ്റില്ല എന്നാണ്‌ ഇപ്പഴത്തെ അവസ്ഥ. മന്ത്രിമാര്‍ വന്നാല്‍ മാത്രം പോര, ഒരു രണ്ട് മണ്ടത്തരം എങ്കിലും മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിരിക്കണം. എന്നാലേ പരിപാടിക്ക് ഒരു ഉഷാര്‍ ഉണ്ടാകൂ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഒള്ളതു പറയാമല്ലൊ.. ഇതിനു മാത്രം ഇപ്പോഴത്തെ മന്ത്രിസഭ ഒരു കൊറവും ഉണ്ടാക്കിയിട്ടില്ല.

പിന്നെ ഒരു ശ്രദ്ധേയമായ സംഗതി ഒള്ളത് ഐസക്ക് മന്ത്രിയുടെ ചിരി ആണ്. ഭരണം തൊടങ്ങിയ സമയത്ത് അങ്ങേര്‌ എന്ന് ടി.വി. യില്‍ വന്നാലും മോന്തയില്‍ ഒരു വളിച്ച പുഛചിരി ഉണ്ടാരുന്നു. ഭരിച്ച് ഭരിച്ച് എന്തായാലും അതങ്ങു പോയിക്കിട്ടി. (കേന്ദ്രത്തില്‍ ചിദംബര മന്ത്രിക്കും പോയിക്കിട്ടി ആ വളിച്ച ചിരി) ഓ ഒരു ചിരി അല്ലേ.. അതങ്ങു പോട്ടെ അല്ലേ.. പോകാന്‍ പറ... അല്ലാതെ പിന്നെ.

43 രൂഭായ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചു കൊണ്ടിരുന്നതാ.. ഇപ്പം ദേണ്ടേ 62 രൂപ. കേന്ദ്രോം കൊള്ളാം സംസ്ഥാനോം കൊള്ളാം. വന്നു വന്നു ഒരു ഉള്ളി വട തിന്നണേല്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കണം എന്ന അവസ്ഥയാണ്‌ ഇവിടെ ഇപ്പം.

വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയും, വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആരോഗ്യ മന്ത്രിയും, കേരളാ പീപ്പിള്‍ ഇനി മൊതല്‍ കോഴിയും മൊട്ടയും പാലും തിന്നാ മതി എന്നു തീരുമാനിച്ച ഒണക്ക മന്ത്രിയും എന്നു വേണ്ട ഇതിനെ ഒക്കെ വെച്ചോണ്ടിരിരിക്കുന്ന, സ്വയം ഞാന്‍ ഒരു പയങ്കരന്‍ ആണെന്നു വിചാരിച്ചു നടക്കുന്ന അപ്പൂപ്പന്‍ മുഖ്യമന്ത്രിയും ഇനി മിച്ചം ഒള്ള ബാക്കി എല്ലാ അലവലാതി മന്ത്രിമാരും കൂടെ കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു ബലൂണ്‍ പോലെ പൊട്ടിച്ചുകൊണ്ടിരിക്കുന്നതാണ്‌ കേരളം 2010ല്‍ കണ്ടത്. മണ്ടത്തരത്തിനു കയ്യും കാലും വെച്ചു മന്ത്രിമാര്‍ എന്ന പേരും ഇട്ട് ഇരുത്തിയിരിക്കുന്ന, അതി മനോഹരമായ കോമഡി ഷോ ആണ്‌ ഇവിടെ നടക്കുന്നത്. പതിവു കോമഡി ഷോകള്‍ പോലെ കാണുന്നവനു ചിരിക്കാനും കരയാനും മേലാത്ത അവസ്ഥ.

കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ മന്ത്രിയുടെ ഇംഗ്ളീഷില്‍ ഉള്ള പ്രസംഗം കേട്ട് ആളുകള്ക്ക് ഒന്നും ഇതു വരെ വെളിവ് തിരിച്ച് കിട്ടിയിട്ടില്ല എന്നാണ്‌ കേള്ക്കുന്നത്. പാവങ്ങള്.. ഇപ്പം ഇംഗ്ളീഷും മലയാളവും കേട്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നു തോന്നുന്നു. മന്ത്രിയാണേല്‍ നിയമസഭയില്‍ കംപ്ളീറ്റ് അടിച്ച് ഫിറ്റായി വരുന്നവരാണെന്നും പറഞ്ഞാണ്‌ നടപ്പ്. അറിയാമ്പാടില്ലാത്ത പണിക്ക് പോകുന്നതു മാത്രമല്ല, ഒരു വെളിവും ബോധവും ഇല്ലാതെ അലവലാതിത്തരം വിളിച്ചു പറയാനും ഇവര്‍ക്കൊന്നും ഒരു നാണവും ഇല്ലല്ലോ ദൈവമേ..

ഞങ്ങടെ കോട്ടയത്തെ റോഡുകള്‍ ഒരെണ്ണം പോലും ഇല്ലാതെ പൊളിച്ച് അടുക്കിയില്ലേഡാ മിടുക്കന്മാരേ.. ബ്ളഡി അലവലാതികള്.. വന്നിരിക്കുന്നു.. ഒരൊറ്റ വഴി ശരിക്ക് ടാറു ചെയ്തിട്ടില്ല ഇതു വരെ.

കോട്ടയത്ത് നിന്നു തിരുവനന്തപുരം പോയാലും കൊച്ചിക്ക് പോയാലും നടു ഒടിയാതെ റോഡിലൂടെ പോവാന്‍ പറ്റില്ല. റയില്‍വേ ആണെങ്കില്‍ 20 വര്‍ഷമായി എറണാകുളം തൊട്ടുള്ള പാത ഇരട്ടിപ്പിക്കുവാ.. ഓരോ ദിവസം കഴിയുമ്പോഴും ട്രെയിനുകള്‍ ലേറ്റാവുന്നതല്ലാതെ പുതിയതായിട്ട് ഒന്നും സംഭവിക്കുന്നില്ല. വേണാടും വഞ്ചിനാടും തരുന്ന പണികള്ക്ക് ആണേല്‍ കയ്യും കണക്കുമില്ല. പിന്നെയാണു പാസഞ്ചറുകള്.

കൊറേ രാഷ്‌ട്രീയക്കാര്‍ ഉണ്ട് ഇവിടെ. ജനിച്ചിട്ട് ഇതു വരെ മേലനങ്ങി ഒരു പണി ചെയ്തിട്ടുണ്ടാകത്തില്ല. എന്നാലും അടിച്ചു വിടുന്ന ഡയലോഗുകള്ക്ക് ഒരു കൊറവും ഉണ്ടാകത്തില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരുത്തന്‍ പറഞ്ഞത് കണ്ടു... നോക്കുകൂലി എന്ന പ്രയോഗം തെറ്റാണ്. അത് തൊഴില്‍ നിഷേധിക്കപ്പെടുന്നവനുള്ള നഷ്ട പരിഹാരം ആണെന്ന്. ഇവന്റെയൊക്കെ തലയ്‌ക്ക് അകത്ത് എന്നതാണോ?! ഇയാളു പറയുന്നത് കേട്ടാല്‍ തോന്നും നോക്കുകൂലി എന്ന സാധനം മേടിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്‌ അതിയാന്‍ എന്ന്‌. പണി ചെയ്ത് ജീവിക്കാന്‍ വെല്യ ബുദ്ധിമുട്ടാ അല്ലേ ചേട്ടാ? ഒരു സിനിമയില്‍ സലിം കുമാര്‍ പറയുന്നപോലെ പണി ചെയ്യാതെ എങ്ങനെ തിന്നാം എന്നതാരിക്കും ജീവിതാഭിലാഷം അല്ലെ? കൊള്ളാമല്ലോ!. ഐഡിയ ഒട്ടും മോശമല്ല സര്‍ജീ.

നമ്മുടെ അപ്പൂപ്പന്‍ മന്ത്രിയുടെ വിചാരം കോറേ കെട്ടിടങ്ങള്‍ പണുത് ഇട്ടാല്‍ ഒടനെ തൊഴില്‍ അവസരം ആയി എന്നാണ്. ഇയാള്‍ എന്നെങ്കിലും ഒരു ഇഷ്ടിക ചൊമക്കുന്ന ജോലി എങ്കിലും ചെയ്തിട്ടുണ്ടാവുവോ ആവോ? കൊറേ കെട്ടിടങ്ങള്‍ പണിതിട്ട് ഐ.ടി. പാര്‍ക്ക് എന്നു ഒരു പേരും ഇടും. ഒടനെ തൊഴില്‍ അവസരം കൊറേ സൃഷ്ടിച്ചു എന്നാണ്‌ പറച്ചില്‍. 5000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന കെട്ടിടം ഉണ്ടാക്കിയിട്ടാല്‍ ഒടനെ 5000 പേര്‍ക്ക് തൊഴില്‍ ആകുവോ? കേരളത്തിലെ അവസ്ഥാ വിശേഷങ്ങള്‍ നന്നായി അറിയാവുന്ന ഏതെങ്കിലും ബിസ്സിനസ്സുകാര്‍ ഇങ്ങോട്ട് വരുമോ. നല്ല ബെസ്റ്റ് തൊഴില്‍ സംസ്‌കാരം ആണ്‌ ഇവിടെ ഒണ്ടാക്കി വെച്ചേക്കുന്നത്.

വേറെ ആര്‍ക്കും പണിയൊന്നും ഇല്ലേലും തൊഴിലാളി നേതാക്കന്‍മാര്‌ക്ക് നക്കാന്‍ ഉള്ള വകുപ്പ് ഇവിടെ എന്നും ഉണ്ടാവും. അതു മാത്രം മതിയല്ലോ! പിന്നെ ഇതിന്റെ ഒക്കെ പൊറകേ നടക്കാന്‍ ആളെ കിട്ടാന്‍ വേണ്ടി സ്കൂള്‍ വിദ്യാഭ്യാസം എന്നത് വെറും അലമ്പാക്കി മാറ്റുന്നതിന്‌ ആവശ്യമായ എല്ലാ വൃത്തികെട്ട ഇടപാടുകളും വിദ്യാഭ്യാസ വകുപ്പ് ഒണ്ടാക്കി വെച്ചിട്ടും ഉണ്ട്. വിദ്യാഭ്യാസവും ചിന്തിക്കാനുള്ള ശേഷിയും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍ മണ്ടന്‍ നേതാക്കന്‍മാരുടെ മണ്ടന്‍ ആശയങ്ങള്ക്ക് ജയ് വിളിക്കാനും ഹര്‍ത്താലു നടത്താനും ആവശ്യത്തിന്‌ ആളെ കിട്ടുമല്ലോ.. എത്ര മഹത്തായ വൃത്തികെട്ട ആശയങ്ങള്‍.

മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിന്‌ സിനിമക്കാര്‍ക്ക് ഒരു ഉളുപ്പും ഇല്ല എന്നതിന്റെ എല്ലാ തെളിവും സിനിമക്കാരും തന്നിട്ടു പോയി, സമരം, അടി, ഇടി, തെറിവിളി.. അവസാനം എല്ലാം കഴിഞ്ഞപ്പം ഊമ്പിയ കൊറേ സിനിമകളും. ആര്‍ക്കോ വേണ്ട് തിളയ്‌ക്കുന്ന സാമ്പാര്‍ അല്ലാതെ പിന്നെ.

ഡോക്ടര്‍ കുമാരേട്ടന്‍ ഫ്രം കോഴിക്കോടും ഒട്ടും മോശമല്ലാരുന്നു. അപ്പൂപ്പന്‍ മന്ത്രിയേയും മോഹന്‍ലാലിനേയും തെറി വിളിച്ച് ആളുകളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ കേരളത്തിന്റെ അഭിമാന താരങ്ങളായ മിമിക്രി കുട്ടികള്‍ വിളിച്ചു നന്നായി ഒന്നു ഊതി വിട്ടു. മാന്യദേഹത്തിന്റെ സൂക്കേട് അതോടെ തീര്‍ന്നു എന്നു തോന്നുന്നു. എന്തായാലും മേക്കപ്പ് ഇട്ടാല്‍ മോഹന്‍ലാല്‍ അല്ല അതിലും വെല്യ ലാല്‍ വന്നാലും എന്റെ ഒപ്പം അഭിനയിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും ഓസ്‌കാര്‍ എന്നൊരൈറ്റം ഉണ്ടെങ്കില്‍ അതു എനിക്കു തന്നെ കിട്ടൂം എന്നു പറഞ്ഞ് സുന്ദരകോമളനായ ഈ അഭിനേതാവ് തത്‌കാലം സ്വയം നിറുത്തി. ഇനി ഇങ്ങേരുടെ അഭിനയം കൂടി കാണേണ്ടി വന്നിരുന്നെങ്കില്‍ പാവം കേരളത്തിന്റെയും 2010 ന്റെയും അവസ്ഥ എന്തായേനെ! എന്തായാലും ദൈവം രക്ഷിച്ചു.

സമരവും ഹര്‍ത്താലും വഴിയരികിലെ അലമ്പ് പൊതുയോഗങ്ങളും ഒന്നും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് വേറെ ഒരു പണിയും അറിയത്തില്ലാത്ത ചില നേതാക്കന്‍മാരുക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല. അതുകൊണ്ട് അവര്‌ ജഡ്ജിമാരെ തെറി വിളിച്ചും ഡയലോഗുകള്‍ ഇറക്കിയും സായൂജ്യമടയുന്നു. ശുഭേട്ടനില്‍ നിന്നും ഇനിയും മലയാള ഭാഷ വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. നിരാശപ്പെടുത്തില്ലാരിക്കും അല്ലെ?!!

കഴിഞ്ഞ ദിവസം വേറൊരുത്തന്‍ എസ്. കെ. പൊറ്റെക്കാടിനെ തെറിവിളിക്കുന്നതു കണ്ട്. ഇവന്റെ ഒക്കെ കൊഴപ്പം എന്തുവാണോ! കഞ്ചാവാണോ അതോ ഈ തലതിരിവൊക്കെ ജന്മനാ ഓള്ളതാണോ?! ആര്‍ക്കറിയാം.

കേരളം അല്ലേലും ഒടനെ ഒന്നും നേരെ ആകാന്‍ പോകുന്നില്ല. അഥവാ രക്ഷപെടണം എന്നു വിചാരിച്ചാല്‍ പോലും ഞങ്ങ അതിനു സമ്മതിക്കാന്‍ പോകുന്നില്ല.

2011 അല്ല, 2111 വന്നാലും ശരി, ഇവിടെ ഇങ്ങനെ ഒക്കെ മതി. അല്ല ഇനി വേറെ എങ്ങനെ എങ്കിലും വേണമെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും. (ഒരുത്തനും രക്ഷപെടാന്‍ പാടില്ല. അത്ര തന്നെ.)


Thursday, September 16, 2010

0025. പഠിപ്പിക്കാനാണെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്ക്, നിന്നെയൊക്കെ ഇപ്പം ശരിയാക്കിത്തരാം.

രണ്ടായിരം വര്ഷം മുന്പ് മനുഷ്യന്മാരെ നേരെയാക്കാനാണ്‌ ദൈവം അങ്ങേരടെ ചെറുക്കനെ ഭൂമിയിലോട്ട് വിട്ടത്. പക്ഷേ ഇവിടെയുള്ളവന്മാരൊക്കെ കൊറച്ച് മുറ്റായിരുന്ന്‌. കര്ത്താവു ഒന്നു പരഞ്ഞ് രണ്ട് പറഞ്ഞ്, മൂന്നാം കൊല്ലം ആയപ്പത്തേക്കും അന്ന് ഇവിടെ ഒണ്ടാരുന്ന എല്ലാ കത്തനാരുമാരും കൂടി അങ്ങേരെ പിടിച്ച് ഒരു കുരിശും ഒണ്ടാക്കി കയ്യെലും കാലേലും ആണീം ആടിച്ച് കെട്ടിത്തൂക്കി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, അന്നത്തെ പുരോഹിതന്മാര്‍ ഒരു മുന്നറിയിപ്പും കൂടെ തന്നു - മേലാല്‍ ഞങ്ങളോട് കളിക്കാന്‍ വന്നാലൊണ്ടല്ലോ... ദേ ഇങ്ങനെ ഇരിക്കും - കെട്ടിത്തൂക്കി കുരിശേകേറ്റിക്കളയും, മനസിലായോ മോനേ ദിനേശാ.

ഇനിയിപ്പം രണ്ടായിരം അല്ല, ഇരുപതിനായിരം വര്ഷം കഴിഞ്ഞാലും പള്ളീലച്ചന്മാരുടെ ഈ സ്റ്റൈല്‍ മാറും എന്നു തോന്നുന്നില്ല. അല്ല മാറിയിട്ടെന്തിനാ?!!!

പാവം ജോസഫ് സാറ്.. അങ്ങേര്‌ വെറും ഒരൊറ്റ തെറ്റേ ചെയ്തൊള്ളൂ. ആ തൊടുപുഴ കോളേജില്‍ പഠിപ്പിക്കാന്‍ പോയി എന്നത് മാത്രം. എന്നിട്ട് അങ്ങേര്ക്ക് കിട്ടിയതോ? ആദ്യം അങ്ങേരെ കോളേജീന്ന് സസ്‌പെന്ഡ് ചെയ്തു.. പിന്നെ, അങ്ങേരടേ പയ്യനെ കൊണ്ടുപോയി ഇടിച്ചു പിഴിഞ്ഞു.. കോളേജില്‍ പഠിച്ചോണ്ടിരുന്ന ചെറുക്കനെ പോലീസുകാര്‌ വീട്ടില്‍ വന്ന് പിടിച്ചോണ്ട്പോയി എഴുന്നേറ്റ് നടക്കാന്‍ മേലാത്ത പരുവത്തിലാക്കി.. സത്യത്തില്‍ ഈ വാര്ത്ത ടി.വി.യില്‍ കണ്ടപ്പം ഞാന്‍ ശരിക്കും കിടുങ്ങിപ്പോയി.. വെറുതെയിരിക്കുന്ന നമ്മടെ വീട്ടില്‍ വന്ന് കയ്യും കാലും ഇടിച്ചൊടിച്ച്, നമ്മളെ എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത് അവസ്ഥയിലാക്കുക. കേള്‍ക്കാനും ഒന്ന് ഊഹിക്കാനും നല്ല സുഖമുള്ള കാര്യം ഒന്നും അല്ല ഇത്‌. ആ ചെറുക്കന്‌ ഇങ്ങനെ പറ്റാമെങ്കില്‍ കേരളത്തിലെ എല്ലാ സാധാരണക്കാരനും ഇതു തന്നെ സംഭവിക്കാം.

അപ്പനും അമ്മയ്ക്കും 50 വയസു കഴിഞ്ഞ മക്കളെപ്പോലും 50 കൊല്ലം മുന്പ് പിച്ച് വെച്ചു നടന്ന കുഞ്ഞ് കൊച്ചായിട്ടേ കാണാന്‍ പറ്റൂ. കോളേജില്‍ പഠിക്കുന്ന കൊച്ച് ചെറുക്കനെ ഇടിച്ച് ചതച്ചെന്ന് കേട്ടതും സാറ്‌ വേഗം പോലീസില്‍ കീഴടങ്ങി. കൊറച്ച് ദിവസം കഴിഞ്ഞപ്പം അങ്ങേരെ കൊല്ലാന്‍ റെഡിയായി ഗുണ്ടകള്‍ സ്ഥലത്തെതുവേം ചെയ്ത്. കൊല്ലുന്നേന്‌ പകരം അങ്ങേരടെ കൈപ്പത്തി വെട്ടി പള്ളേലോട്ട് എറിഞ്ഞിട്ട് അവന്മാര്‌ പുല്ലുപോലെ സ്ഥലം വിടുവേം ചെയ്ത്.

ആ മനുഷ്യന്‍ നരകിച്ച് അനുഭവിച്ച കഷ്ടതകള്ക്ക് ഒരതിരുമില്ല. എന്നാലും സാരമില്ല എന്നു പറഞ്ഞ് അവസാനം ​അങ്ങേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള സഹാനുഭൂതി കൂടെ കത്തനാര്‍ മാനേജ്മെന്റ് കാണിച്ചു. എന്തൊരു നല്ല ക്രൈസ്‌തവ മാതൃക. നമിക്കാതെ വയ്യ. നട്ടെല്ലില്ലാത്ത, രണ്ടു വള്ളത്തിലും കൂടെ കാലു ചവിട്ടുന്ന ഇവരെ ഒക്കെ പറഞ്ഞിട്ടെന്തിനാ?!! വെറുതേ സമയം വേസ്റ്റ് ചെയ്യാം എന്ന് മാത്രം.

എല്ലാം പോട്ടെ, ഈ കോലാഹലം എല്ലാം എന്നാത്തിന്റെ പേരിലാണെന്നതാണ്‌ ശരിക്കും ദേഷ്യം വരുന്ന സംഗതി. ഈ സാധനം ഇ-മെയിലിലൂടെയും, ഇന്റര്നെറ്റിലൂടെയും കൊറേയധികം ഓടിയ സംഗതിയാണ്. പക്ഷേ ഒരു പത്രത്തിലും ഇതിനെക്കുറിച്ച് ഒന്നും കണ്ടില്ല. ചെലപ്പം ഇതു പബ്ളീഷ് ചെയ്താല്‍ ഈ വിവാദം തീര്ന്നുപോയാലോ എന്നു വിചാരിച്ച് മാധ്യമ സിന്ഡിക്കേറ്റ് മനപൂര്‍വ്വം ഇതു മുക്കിയതാണോ എന്നാണ്‌ സംശയം. ഇതു വരെ ഈ ചോദ്യപേപ്പറും ഇതിന്‌ ആധാരമായ പുസ്തകത്റ്റിന്റെ ഭാഗവും കണ്ടിട്ടില്ലാത്തവര്ക്ക് വേണ്ടി മാത്രം, ഇത് ഒന്നൂടെ പബ്ളീഷ് ചെയ്യുന്നു. ദേണ്ടെ കെടെക്കുന്നു സോ കോള്ഡ്, മത നിഷേധം. ആവശ്യത്തിന്‌ കണ്ട് തൃപ്തിയടയുക. ഇടതു വശത്ത് കാണുന്നത് നിങ്ങള്‍ മനസിലാക്കുന്നതുപോലെ കുഞ്ഞുമുഹമ്മദിന്റെ ലേഖനം. വലതുവശത്ത് കാണുന്നത് ഒരു കോളേജിലെ വെറും 40 പിള്ളാര്ക്കുവേണ്ടി അവരുടെ സാറ്‌ ഇട്ട മഹാ വിവാദപരമായ ചോദ്യപേപ്പറിലെ ചോദ്യവും.

controversial_question_paper_and_its_source

പത്രങ്ങളായ പത്രങ്ങളിലെല്ലാം ആദ്യം വന്നത് ചോദ്യപേപ്പര്‍ മാത്രം. അതു വായിച്ചപ്പഴേ എനിക്കും തോന്നി, ഇയ്യാള്‍ ഒരു പരിശുദ്ധനായ മാര്ക്സിസ്റ്റ്കാരന്‍ ആയിരിക്കും എന്നും, ഈ പോക്രിത്തരം കാണിച്ച ഇയ്യാളെ സര്‍വീസില്‍ നിന്നും പിരിചു വിടേണ്ടതാണെന്നും. കൊറച്ച് ദിവസങ്ങള്ക്കു ശേഷമാണ്‌ മറ്റേ ഒറിജിനല്‍ ലേഖനം കണ്ടത്. അന്നേരമാണ്‌ സംഗതികളുടെ കിടപ്പ് പിടികിട്ടിയത്.

സാറ്‌ ക്ഷമ ചോദിക്കണം എന്നാണ്‌ പരട്ട മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ എന്തിനു വേണ്ടി അങ്ങേര്‌ ആരോട് ക്ഷമ ചോദിക്കണം എന്നു ഒരുത്തനും അറിയില്ല താനും. പാവം സാറിന്‌ ഇതുവരെ മനസിലായിട്ടില്ല അങ്ങേര്‌ എന്ന കുറ്റമാണ്‌ ചെയ്തേക്കുന്നതെന്ന്. ഈ പുസ്തകം ഒരിക്കലെങ്കിലും കണ്ട ആളുകള്ക്കും ഇനിയും മനസിലാവാത്തത് അതു തന്നെയാണ്.

എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് മറ്റു ചില കാര്യങ്ങളാണ്. അതായത് സാധാരണ ഗതിയില്‍ ഒരു കോളേജില്‍ ഒരു ക്‌ളാസിനു വേണ്ടി നടത്തുന്ന പരീക്ഷയുടെ ചേദ്യപേപ്പര്‍, ആ ക്‌ളാസിലെ അദ്ധ്യാപകനും വിദ്യാര്ഥികളും മാത്രമേ കാണാന്‍ സാധ്യതയുള്ളൂ. ഇത്രയും നാള്‍ കോളേജില്‍ പഠിച്ചിട്ടും, ചോദ്യപേപ്പറിലുള്ളത് ഒരു റഫറന്സ് ഗ്രന്‍ഥത്തില്‍ ഉള്ള ഭാഗമാണെന്നു മനസിലാക്കാന്‍ പറ്റാതെ പോയ ഈ 40 വിദ്യാര്ഥികളില്‍ ചിലര്‍ തുടങ്ങിവെച്ച വിവരക്കേടിന്റെ ഫലമാണ്‌ ഇതു വരെ സംഭവിച്ചതെല്ലാം. കോളേജില്‍ പോകുന്നത് പഠിക്കാനാണെന്ന് പറയാറുണ്ടെങ്കിലും, അതു സംഭവിക്കാത്തതിന്റെ ഫലമല്ലേ സ്വന്തം ഗുരുവിനെതിരേ ഏതാനും വൃത്തികെട്ട, വിദ്യാര്ഥി സമൂഹത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കിയ വിദ്യാര്ഥികള്‍ തുടങ്ങി വെച്ച ഈ പൈശാചിക പ്രവൃത്തനങ്ങളെല്ലാം?!

ഉത്തര കടലാസില്‍ ചോദ്യങ്ങള്ക്ക് ഉത്തരമെഴുതേണ്ടതിനു പകരം ഒരു വിദ്യാര്ഥി പ്രതിഷേധം രേഖപ്പെടുത്തി എന്നു പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്ത്ത വന്നിട്ടും ആരും എന്തേ ഇതിനേക്കുറിച്ച് ഒന്നും മിണ്ടിയില്ല. പരീക്ഷാ പേപ്പറില്‍ ഉത്തരത്തിനു പകരം വേറെ വെല്ലോം എഴുതിയാല്, എഴുതിയവനു പണി കിട്ടും എന്നതു വര്ഷങ്ങളായി എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്‌. പക്ഷേ ഇവിടെ പണി കിട്ടിയത് ചോദ്യം ഇട്ടവനും!! ക്‌ളാസില്‍ പഠിപ്പിക്കുന്നത് എന്നതാണെന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത വിദ്യാര്ഥികള്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ്‌ പിന്നെ നടന്നത്.

മത തീവ്രവാദം, താലിബാനിസം, വിഘടന വാദികളുടെയും പ്രതിക്രിയാവാദികളുടേയും മാങ്ങാത്തൊലി, ഏതും പോരാഞ്ഞിട്ട് വിവരം കെട്ട മണ്ടന്‍ മന്ത്രിമാരുടെ വക കൊറേ തെങ്ങാക്കൊല അഭിപ്രായങ്ങളും. എന്നതൊക്കെ ആയിരുന്നു ഇവിടെ!! ഹോ!.

ഈ കൊടുത്തിരിക്കുന്ന ചോദ്യം കണ്ട് അതൊണ്ടാക്കിയവനെ കൊല്ലാന്‍ പോകുന്ന സ്റ്റൈല്‍ എല്ലാ മതതീവ്രവാദികളും പിന്തുടര്ന്നിരുന്നെങ്കില്‍, ഇവിടെ ഒരുത്തനും മിച്ചം കാണത്തില്ലാരുന്നേനെ. അല്ലായിരുന്നെങ്കില്‍, കന്യാമറിയത്തിന്റെ പടം വെച്ച് റിയാലിറ്റി ഷോയ്‌ക്ക് കന്യകമാരെ വേണം എന്നു പരസ്യം കൊടുത്തവനേയും തട്ടി, സിഡ്നിയിലെ ഓപ്പറ ഹൌസിനെ പൊറകില്‍ കൊണ്ടുപോയി രണ്ട് വിമാനവും ഇടിച്ച് കേറ്റി, എല്ലാ അവനേയും തട്ടേണ്ടതല്ലാരുന്നോ?. (ഇതിനെക്കുറിച്ച് കേട്ടുകേള്വിപോലും ഇല്ലാത്തവര്‍, ഇവിടെ ഞെക്കിയാല്‍ സംഗതി മൊത്തം വിശദമായി വായിക്കാം.)

അങ്ങേരടേ കൈ വെട്ടിയന്മാരെ തെരഞ്ഞ് പിടിച്ച് പ്രതികാരം ​ചോദിക്കുന്നതിനു പകരം, ആ പാവം സാറ്‌ എല്ലാം ക്ഷമിച്ച് കളഞ്ഞു. അങ്ങേര്ക്ക് വേറെ വഴിയൊന്നും ഇല്ലല്ലോ. ഇനിയും ഈ നാട്ടില്‍ ജീവിക്കെണ്ടേ?! പോലീസ് വെറുതേ ഇരുന്നില്ല, മൊത്തം അവന്മാരേയും ഓടിച്ചിട്ട് പിടിച്ചെന്നാണു പറഞ്ഞേക്കുന്നത്. ഇപ്പം എന്തായാലും ഒന്നും കേള്‍ക്കുന്നില്ല. മാനേജ്മെന്റും ഒട്ടും മോശമല്ല, സാറ്‌ മാപ്പ് ചോദിച്ചില്ലെന്നു പറഞ്ഞ് അങ്ങേരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകളഞ്ഞു. ഒരു പാവപ്പെട്ടവനെ വഴിയാധാരമാക്കിയപ്പം എല്ലാ കള്ള കത്തനാര്മാര്ക്കും സമാധാനമായല്ലോ!! പള്ളീലച്ചന്മാര്ക്കുണ്ടോ കുടുംബവും പിള്ളാരും?, അവര്ക്കിങ്ങനെ പാലായിലെ കാശുകാരായ അച്ചന്മാരേപ്പോലെ ഷോയും കാണിച്ച്, വെല്യ വെല്യ ആര്ക്കും മനസിലാകാത്തതും കേട്ടാല്‍ രണ്ടേണ്ണം വെച്ചുകൊടുക്കാന്‍ തോന്നുന്നതുമായ കാര്യങ്ങളും പറഞ്ഞ്, കുഞ്ഞാടുകളെ മൊത്തം കൊക്കയില്‍ നിന്നു തള്ളിയിടാന്‍ കൊണ്ടു നടന്നാ മതിയല്ലോ.

അയാള്‍ അങ്ങനെ പറഞ്ഞോ, എന്നാല്‍ ഇപ്പം തന്നെ അയ്യാളുടെ കൈ വെട്ടിയേക്കാം എന്നും പറഞ്ഞ് ഇറങ്ങിയവന്മാര്ക്ക് വിവരം ഇല്ലെന്ന കാര്യം എല്ലാവര്ക്കും അറിയാം. പലപ്പോഴും വിവരക്കേടിനു പകരമായി ലഭിക്കുക ഏതാനും വര്ഷങ്ങളിലെ ജയില്‍ വാസം ആയേക്കാം. അതുകൊണ്ടൊന്നും ഇത് ഒതുക്കല്ലേ എന്നു ദൈവത്തോട് അപേക്ഷിക്കുന്നു.

മുസ്ളീം സമുദായത്തിനു മുഴുവന്‍ തീരാകളങ്കമായിത്തീര്ന്ന ഈ നികൃഷ്ടവും പൈശാചികവുമായ കാര്യങ്ങള്‍ ചെയ്ത ആളുകളേയും അതിനെ പിന്തുണയ്ക്കുന്ന ആളുകളേയും, സാത്താന്‍ സമൃദ്ധമായി നരകത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.

എന്തൊക്കെയായാലും ഇതു ചെയ്തവന്മാര്ക്കെല്ലാം സ്പെഷ്യലായി ഓരോ തെറി കൊടുക്കാം എന്നു വിചാരിക്കുന്നു. ഈ കേസിന്‌ ഉത്തരവാദികളായ ആരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നെങ്കില്, ഈ താഴെ പറയുന്ന കുപ്രസിദ്ധ ഡയലോഗ് നിങ്ങള്ക്കുവേണ്ടി മാത്രമാണ്. അല്ലാത്തവര്‍ ദയവായി ഇതു വായിക്കാതിരിക്കുക.

You dirty little fucking scumbag, take your disease riddled followers and fuck them in hell. For all eternity, May the devil burn you, with hot jagged metal, and suffocate you with mountain fury.

തീവ്രവാദം ജീവിതമാര്ഗ്ഗമായി സ്വീകരിച്ചിട്ടുള്ള ആരും, പ്രായം തികഞ്ഞ് മരിച്ചതായി ഇതു വരെ കേട്ടിട്ടില്ല. എന്റെ അറിവില്‍ ബിന്‍ ലാദന്‍ ഉള്പ്പെടെ ഉള്ള തീവ്രവാദികളെ എല്ലാം പട്ടാളം വെടിവെച്ചു കൊന്നു എന്നാണ്‌ കേട്ടിട്ടുള്ളത്. മനുഷ്യരാശിയുടെ നാശത്തിനും, ഒരു പിടി അബദ്ധ ധാരണകള്ക്കുവേണ്ടിയും ചാവേറുകളായി ഇറങ്ങുന്ന വിദ്യാസമ്പന്നരും അല്ലാത്തവരുമായ എല്ലാ വിവരംകെട്ട ദേശദ്രോഹികളായ തീവ്രവാദികള്ക്കും അവരുടെ ഉന്മൂല നാശവും, രണ്ടു വള്ളത്തിലും കൂടെ കാലു ചവുട്ടി മുന്നേറുന്ന ഇരട്ടത്താപ്പുകാരായ നട്ടെല്ലില്ലാത്ത, പരട്ട കത്തനാര്മാര്ക്ക് കൊറച്ചുംകൂടെ മോശമായ അവസ്ഥയും ഹൃദയംഗമമായി ആശംസിക്കുന്നു. പോയി നരകിക്കെഡേ ബ്ളഡി ഫൂള്സ്!

Sunday, July 18, 2010

0024. വാടക ഗര്ഭപാത്ര നിയമമോ? അത്രയ്കായോ? ഇന്നാ പിടിച്ചോ ചങ്ങനാശ്ശേരീന്നൊരു ഇടയലേഖനം

ഈ അച്ചന്മാരുടേയും ബിഷപ്പുമാരുടേയും ഒരു കാര്യമേ! അല്ല എങ്ങനെ പറയാതിരിക്കും?! ഇവര്ക്ക് ഇത് എന്തിന്റെകേടാ? ഞായറാഴ്‌ച വൈകുന്നേരം ഒന്നു പള്ളീപ്പോയി നോക്കിയതാ.. പതിവില്ലാതെ ഇന്നു പള്ളീ ചെന്നപ്പം പ്രസംഗം കഴിഞ്ഞിട്ടില്ല. എന്താ കാര്യം? കേന്ദ്ര സര്ക്കാര്‍ ഒരു പുതിയ നിയമം ലോകസഭയില്‍ പാസാക്കുന്നു, ക്രൈസ്തവര്‍ ഒന്നടങ്കം ഈ ബില്ലിനെ നഖശിഖാന്തം എതിര്ത്ത് ഇതു പാസാക്കാന്‍ സമ്മതിക്കരുത് - ഇതാണ്‌ പുതിയ വിഷയം.

ഈ പള്ളീലച്ചന്‍മാരുടെ രാഷ്‌ട്രീയത്തിലില്‍ ഇറങ്ങല്‍ പണ്ടേ എനിക്ക് കേള്ക്കുമ്പോള്‍ ചൊറിഞ്ഞ് വരുന്ന ഒരു സംഗതിയാണ്. (അച്ചന്മാരോടുള്ള കലിപ്പ് ഇന്നും ഇന്നലേം തൊടങ്ങിയതല്ല, പാലായിലെ കൊറേ വെളുത്ത ഉടുപ്പിട്ട് നടക്കുന്നവരുടെ കോളേജ് ഭരണത്തിലെ ഏടപെടലുകള്‍ കണ്ട് തൊടങ്ങിയ കാലം ​മൊതല്‍ കൂടെയുള്ളതാണത്. ഓഡിറ്റോറിയത്തിന്റെ പൊറകിലിരിക്കുന്നവര്ക്ക് സ്റ്റേജില്‍ പറയുന്നതും പാടുന്നതും ഒന്നും കേള്ക്കാന്‍ മേല അച്ചോ അതുകൊണ്ട് ഇവിടെ സൌണ്ട് എന്‍ജിനീയറെ കൊണ്ടുവന്നു ശരിയാക്കണം എന്നു പറഞ്ഞ എന്‍ജിനീയര്‍ കുഞ്ഞാടിനോട് ഓ അതൊന്നും വേണ്ടഡോ അതൊക്കെ പാടി പാടി ശരിയായിക്കോളും എന്നു പറഞ്ഞ കത്തനാരുടെ വര്ഗ്ഗത്തോട് എന്നാ പറയാനാ..)

ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്നാണ്‌ പുതിയ ഇടയലേഖനം വന്നത്. ഇടയലേഖനത്തില്‍ പറയുന്നത് കേട്ടാല്‍ ഈ ബില്ല്‌ പാസായാല്‍ ഇവിടെ മൊത്തം പ്രളയവും അനര്ഥങ്ങളും വരും. പണ്ട് ഭൂമി ഉരുണ്ട് ബോണ്ടാ പോലെ ഇരിക്കും അച്ചോ എന്ന്‍ പറഞ്ഞ ഗലീലിയോയെ ഇടിച്ച് ഉരുട്ടി ബോണ്ടാ പരുവത്തില്‍ ആക്കിയതും ഇതുപോലത്തെ ഒരു പ്രളയം പേടിച്ചിട്ടാരുന്നോ? എന്നാണ്‌ ഇപ്പം എന്റെ സംശയം.

ചങ്ങനാശ്ശേരി അതിരൂപതയുടെ പരിഷ്കാരങ്ങള്‌ കൊണ്ട് കുഞ്ഞാടുകള്ക്ക് ഇരിക്കപ്പൊറുതിയിലാഞ്ഞിട്ടിത് നാളുകൊറേയായി. കോട്ടയം കുഞ്ഞച്ചന്‍ പറഞ്ഞതുപോലെ 'പരിഷ്‌കാരിയെന്ന് കേട്ടപ്പം ഞാന്‍ വിചാരിച്ച്.... പക്ഷേ ഇതൊരുമാതിരി... '. ആദ്യം കുര്ബാനേടെ എടയ്ക്ക് വൈദികന്‍ എങ്ങോട്ട് അഭിമുഖമായി നിക്കും എന്നതില്‌ കൊണ്ടുവന്നു ഒരു പരിഷ്‌കാരം. അതിനെ എതിര്ക്കാനുമുണ്ടായി വേറെ കൊറേ അച്ചന്മാര്‌. എന്നാണേലും അന്നു വേദപാഠം പഠിച്ചോണ്ടിരുന്ന പിള്ളാര്ക്ക് സന്തോഷമാരുന്നു. കുര്ബാനേടെ എടയ്ക്ക് എങ്ങോട്ട് നോക്കിയാലും അച്ചന്‍ കാണത്തില്ലല്ലോ എന്നു്‌. അതുപോട്ടെ.. അതൊക്കെ അച്ചന്മാരുടെ കാര്യം. പക്ഷേ പെസഹാവ്യാഴത്തിലേയും ദുഖഃവെള്ളിയിലേയും കര്മ്മങ്ങളുടെ സമയം രാവിലെ ആയിരുന്നതു മാറ്റി വൈകുന്നേരമാക്കിയപ്പോഴേയ്‌ക്കും വിശ്വാസികള്‍ മുറുമുറുത്ത് തൊടങ്ങി.. അവസാനം ലോകത്തെങ്ങും ഇല്ലാത്ത അത്രേം കടമുള്ള ദിവസങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പരിഷ്കാരം സമ്പൂര്ണ്ണമായി. ഇപ്പം എട ദിവസങ്ങളിലൊള്ള കടമുള്ള ദിവസങ്ങളില്‍ പള്ളീവരുന്ന ആള്ക്കാരുടെ എണ്ണം കാണുമ്പം കര്ത്താവിനുപോലും സങ്കടം. ആര്ക്കുവേണ്ടിയാണോ ഇതെല്ലാം?.(കര്ത്താവിതുപണ്ടേ പറഞ്ഞതാരുന്ന്.. മനുഷ്യന്‍ സാബത്തിന്` വേണ്ടി ഉള്ളതല്ലെന്ന്.. ചുമ്മാതാണോ അങ്ങേരേ ഇവന്മാരെല്ലാംകൂടെ ആണിയടിച്ച് കൊന്നത്)

പെണ്ണും പെടക്കോഴിയും ഒന്നുമില്ലാത്ത ഈ കത്തനാര്‌മാര്ക്കെന്തോന്നുവാ പ്രസവത്തിന്റെ നിയമത്തെക്കുറിച്ച് ഇത്ര വെഷമിക്കാന്‍ ങേ? ഞാന്‍ കമ്യൂണിസ്റ്റ് സഖാവൊന്നും അല്ല. പക്ഷേ കേട്ടപ്പം എനിക്കങ്ങ് ചൊറിഞ്ഞു വന്നു. വാടക ഗര്ഭപാത്രത്തിലുണ്ടാകുന്ന കൊച്ചിന്റെ യഥാര്ഥ തന്തപ്പടിയും തള്ളപ്പടിയും ആരായിരിക്കും?, കൊച്ചുങ്ങള്‍ ഇല്ലാത്ത കെട്ടിയവനോ കെട്ടിയവളോ വേറൊരുത്തന്റെയോ ഒരുത്തിയുടെയോ കൂടെ പോയിട്ട് കൊച്ചുങ്ങളേം കൊണ്ട് വന്നാല്‍ എന്നാ ചെയ്യാനൊക്കും? എന്നിങ്ങനെ പോകുന്നു ഇടയലേഖനത്തിലെ ദുര്ബലമായ പ്രതിരോധ സംശയങ്ങള്‍.

ഇതുപോലൊക്കെ ഒരു സംഗതിയെ വളച്ച് ഒടിച്ച് മടക്കി ആലോചിച്ചു തൊടങ്ങിയാല്‍ പിന്നെ എന്നാ ചെയ്യാനാ? (ഇതൊരുമാതിരി ഒരാള്‍ പുസ്തകത്തിലെഴുതിയത് ചോദ്യ പേപ്പറില്‍ ചോദ്യമായി വന്നപ്പോള്‍ അതു സെറ്റ് ചെയ്ത അദ്ധ്യാപകന്‍ മതനിന്ദ കാണിച്ചെന്നു പറഞ്ഞ് അയാളുടെ കൈ വെട്ടി പള്ളേലോട്ട് എറിയാന്‍ പോയപോലായി.) ഇത്രയ്ക്ക് വൃത്തികെട്ട രീതിയില്‍ കാര്യങ്ങളെ വളച്ചെടുക്കാനുള്ള കഴിവ് ദേശാഭിമാനിക്കും കൈരളിക്കും മാത്രമേ ഉള്ളൂ എന്നാണ്‌ ഞാനിത്രയും കാലം മനസിലാക്കി വെച്ചിരുന്നത്. ഇപ്പം അതൊക്കെ ഒന്ന് തിരുത്തിക്കിട്ടി. ഈ ബില്ലിനെ ഇത്രേം ഒടിച്ച് മടക്കി ഇങ്ങനെയൊക്കെ തിരുമേനിമാരോടു പറഞ്ഞുകൊടുക്കാന്‍ മാത്രം തല തിരിഞ്ഞുപോയ ആ ബുദ്ധിജീവിക്ക് നേര്‍വഴി കാട്ടിക്കൊടുക്കേണമേ എന്റെ മാതാവേ എന്നു പറയാനല്ലാതെ എന്നാ ചെയ്യാനൊക്കും

Assisted Reproductive Technology (ART) bill എന്ന ഈ commercial surrogacy bill കൊണ്ടുവരുന്നതു തന്നെ ഈ വാടക ഗര്ഭപാത്ര പരിപാടിയുടെയും ഈ പരിപാടിക്കുവേണ്ടി മാത്രം നടത്തുന്ന ബീജ വിതരണ ഭരിപാഡിക്കുമൊക്കെ മൊത്തത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാന്‍ വേണ്ടിയാണ്‌ എന്നത് കത്തനാര്മാര്‍ അറിഞ്ഞതായിപോലും നടിക്കുന്നില്ല. ഇന്ഡ്യയില്‍ ഈ പരിപാടി ഇപ്പോള്‍ 25000 കോടി രൂഭായുടെ ഒരു ബിസിനസ് ആണെന്നാണ്‌ കണക്കുകള്‍ പറയുന്നത്. 2 ലക്ഷത്തോളം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങളുള്ള ഇന്ഡ്യയില്‍ ഇതു താരതമ്യേന ചെലവു കൊറഞ്ഞ ഒരേര്പ്പാടാണ്‌. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഇതു നിയമവിരുദ്ധമാണെങ്കിലും നിയമവിധേയമായ സ്ഥലങ്ങളില്‍ 25 ലക്ഷം രൂപയോളം ചെലവു വരുന്ന ഇതിന് ‌ഇന്ഡ്യയിലോട്ട് ഔട്ട്സോഴ്സു ചെയ്ത് വരുമ്പോള്‍ വെറും 5 ലക്ഷത്തിന്‌ സാധിക്കും എന്നതുകൊണ്ട് തന്നെ ഐ. ടി. കഴിഞ്ഞാല്‍ മിക്കവാറും ഇന്ഡ്യ കൊടിപാറിക്കാന്‍ ചാന്സുള്ള ഏരിയാ ആണ്‌ ഇത്..

നമ്മുടെ പോലത്തെ മാതൃത്വത്തെ പവിത്രമായി(പറച്ചിലില്‍ എങ്കിലും) കരുതുന്ന ഒരു സ്ഥലത്ത് പോലും ഇതിനൊക്കെ നിവൃത്തികേടുകൊണ്ടോ ആക്രാന്തം കൊണ്ടോ നിന്നുകൊടുക്കാന്‍ ഇഷ്‌ടം പോലെ ആളെ കിട്ടുവേം ചെയ്യും. (രേഖയും റോമയും അഭിനയിച്ച ഈ ടോപ്പിക്ക് ഉള്ള രണ്ട് വ്യത്യസ്ഥ മലയാള സിനിമകള്‍ ഓര്മ്മയില്ലേ!!)

ഈ പുതിയ ബില്ലില്‍ പറയൂന്ന സംഗതികളാണ്‌ താഴെ കൊടുത്തിരിക്കുന്നത്. ഇതൊന്ന് വായിച്ചിട്ടെങ്കിലും ഒന്നു പറ എന്റെ കത്തനാരേ... ഇതിന്റെ പൊറകേ കൊടീം പൊക്കിപ്പിടിച്ചോണ്ട് പോണോ? എന്നാ ഒക്കെ പറഞ്ഞാലും ഒരു പെണ്ണിന്‌ പ്രസവിക്കാന്‍ ഇപ്പഴും 10 മാസം തന്നെ വേണം. അതിനു മാത്രം ഷോര്ട്ട് ടേം കോഴ്‌സ് ഒന്നും ഇല്ല.

Rent a womb: The proposed legislation


  1. Renting of womb is legal in India but there is no law at present to regulate surrogacy. If Parliament passes the Assisted Reproductive Technology (ART) Bill, renting a womb by Indian and foreign couples looking for surrogate mothers is expected to become hassle-free.


  2. The Draft Bill gives gays, singles the legal right to have surrogate babies. It defines a ‘couple’ as two persons living together and having a sexual relationship. After the Delhi High Court verdict on homosexuality, even two gay men can claim to be a couple.


  3. A woman in the age-group of 21-35 can become a surrogate mother. She will be allowed five live births, including her own children. She will not be allowed to donate oocytes more than six times in her life.


  4. In case of a single man or woman, the baby will be his/her legitimate child.


  5. A child born to an unmarried couple using a surrogate mother and with the consent of both parties shall be the legitimate child of both of them.


  6. During the gestation period, the couple will bear the surrogate’s expenses and give monetary help to her. The couple may enter into an agreement with the surrogate.


  7. Foreign couples must submit two certificates — one on their country’s surrogacy policy and the other stating that the child born to the surrogate mother will get their country’s citizenship.


  8. Foreign couples have to nominate a local guardian who will take care of the surrogate during gestation.


  9. ART banks, accredited by the government, will maintain a database of prospective surrogates as well as storing semen and eggs and details of the donor.


  10. State boards will give accreditation to ART banks — private and government. The board will have a registration authority which, in turn, will maintain a list of all In-vitro Fertilization (IVF) centers and monitor their functioning.


  11. The Law Commission of India (2009) described ART industry as a “Rs 25,000-crore pot of gold”. It recommended only altruistic surrogacy arrangements and not commercial ones. But the Draft Bill legalises commercial surrogacy as well.


ഇനി ഇപ്പം എന്നാണോ റെന്റ് എ കാര്‍ എന്ന പോലെ റെന്റ് എ വോംബ് എന്നൊരു പരസ്യം ആരേലും മലയാള മനോരമേല്‍ ഇടുന്നത്?


പാവം പള്ളീലച്ചന്‍മാരുടേയും മെത്രാന്മാരുടേയും വിചാരം അവരു പറയുന്നതുപോലെയെല്ലാം ദൈവജനം കേള്ക്കുമെന്നും അതനുസരിച്ച് പ്രവൃത്തിക്കുമെന്നും അവരു പറയുന്നവര്ക്കൊക്കെ വോട്ടു കോടുക്കുമെന്നും ആണ്. ഹിഹി ഹി (അയ്യട.. നല്ല ബെസ്റ്റ് കോമഡി. കുറുക്കന്‍ പച്ച് മുന്തിരി നോക്കിയിരുന്നതുപോലങ്ങ് ഇരുന്നാ മതി ഇപ്പ കിട്ടും. നോക്കിയിരുന്നോ ) ദൈവജന രാഷ്‌ട്രീയം സിന്ദാബാദ് എന്നല്ലാതെ വേറെ എന്നാ പറയാനാ..

എല്ലാവര്ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രവൃത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ള ഒരു മതേതരജനാധിപത്യ രാജ്യമാണ്‌ ഇന്ഡ്യ. മതവിശ്വാസം വ്യക്തിയുടെ(വ്യക്തികളുടെ) വിശ്വാസ ജീവിതത്തേ മാത്രമേ ബാധിക്കാവൂ. എന്റെ മതമാണ്‌ സത്യം എന്നും ബാക്കിയൊള്ളവന്മാരെല്ലാം എന്റെ മതം പറയുന്നതുപോലെ അതനുസരിച്ച് അതു പിന്തുടര്ന്ന് ജീവിച്ചോണം എന്ന വാദം ഉന്നയിച്ചു തുടങ്ങുന്നവരാണ്‌ ഇന്ഡ്യയുടെ യഥാര്ഥശത്രുക്കള്‍.

മതം ആദ്ധ്യാത്മ ജീവിതത്തിനും രാഷ്‌ട്രവും ജനാധിപത്യവും ഭൌതിക ജീവിതത്തില്‍ സമാധാനത്തോടും സൌകര്യത്തോടും സ്വസ്തതയോടും കൂടെ ജീവിക്കാന്‍ വേണ്ടിയും ഉള്ളതാണ്‌ എന്ന അടിസ്ഥാന കാര്യം മനസില്ലാക്കാതെ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കപട മത നേതാക്കന്‍മാരേ (കത്തനാര്മാരേ, സന്യാസികളേ, ബാബമാരേ, മൌലവികളേ) നിങ്ങള്ക്ക് ദുരിതം... ദൈവം ഒരുക്കി വെച്ചിരിക്കുന്ന നരകം ​എന്നൊന്നുണ്ടെങ്കില്‍... അതില്‍ പ്രവേശിക്കാനുള്ള എന്ട്രന്സിലെ ആദ്യ റാങ്കുകള്‍ എല്ലാം നിങ്ങള്ക്കുള്ളതാണ്‌, നിങ്ങള്ക്കു മാത്രംഉള്ളതാണ്‌, നിങ്ങളേത്തന്നെ ഉദ്ദേശിച്ച് ഉള്ളതാണ്‌. വിശ്വാസത്തിന്റെ പേരില്‍ ജനതകളെ ഭിന്നിപ്പിക്കുന്നകാപാലികരേ, തീവ്രവാദികളേ, കപട വിശ്വാസികളേ... ഐ വിഷ് യു എ ഹാപ്പി നരകം ആഫ്റ്റര്‍ ഡെത്ത്.

Wednesday, July 7, 2010

0023. അഞ്‍ജലീ എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയി




2009 നവംബര്‍ 24ന്‌ അടച്ചതാണ്‌ ഈ ബ്ളോഗ്. അതു കഴിഞ്ഞപ്പം പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാന്‍ നേരം കിട്ടിയില്ല. കൊല്ലം ഒന്നു കഴിയാറായി. അതിന്റെ എടയ്ക്ക് എത്ര തവണ വിന്ഡോസ് ഫോര്മാറ്റ് ആയി എന്നു ദൈവത്തിനു മാത്രം അറിയാം.

ഇരുപത്തി മൂന്നാമത്തെ പോസ്റ്റ്‌ ഇടണമെന്നു ഞാന്‍ ഒരു 2300 പ്രാവശ്യം വിചാരിക്കണമെന്ന് വിചാരിച്ചതാണ്‌. പക്ഷേ കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് അതിനൊള്ള സമയം കിട്ടിയില്ല. ഇപ്പം ഒരെണ്ണം ചാമ്പിയേക്കാം എന്നു വിചാരിച്ച് വന്നപ്പം ദേണ്ടെ കിടക്കുന്നു ഒരു മുട്ടന്‍ പ്രശ്നം. ചില്ലക്ഷരങ്ങള്‍ മൊത്തം പോയി. ഒന്നും ശരിക്കും വരുന്നില്ല. കാണാനും പറ്റുന്നില്ല.. എഴുതാനും പറ്റുന്നില്ല. ഇതെന്തൊരു ബാധ!! ചെകുത്താനെ പിടിച്ച ലൂസിഫറോ?!! (ഞാന്‍ ഉദ്ദേശിച്ചത് ലൂസിഫറിനെ പിടിച്ച ചെകുത്താനോ എന്നാണ്‌. സ്‌പീഡ് കൊറച്ച് കൂടിപ്പോയി.. സോറി.)

ഇനി ചെയ്യാന്‍ ഒന്നും ബാക്കിയില്ല. കയ്യില്‍ കിട്ടിയ സകലമാന ഫോണ്ടുകളും ഇന്സ്റ്റാള്‍ ചെയ്ത് നോക്കി. അഞ്ജലി ഓള്ഡ് ലിപിയും രചനയും മനോരമയും എന്നു വേണ്ട ഡൗണ്‍ലോഡ് ചെയ്യാന്‍ കിട്ടിയ സകലമാന ഫോണ്ടുകളും ഇട്ടിട്ടും സംഗതി ശരിയാകുന്നില്ല. ഇനി ഇപ്പം എന്നാ മൈക്ക് (അതെന്നാണെന്ന് ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി) ചെയ്താല്‍ ഈ പണ്ടാരം ശരിയാകും എന്നു എനിക്കറിയാമ്മേല. വിക്കിപീടിയ, മറ്റേപീടിക, മറിച്ച പീടിക, വരമൊഴി, വരമൊഴി വിക്കി എല്ലാടത്തും കേറി നോക്കി. എല്ലാരും പറഞ്ഞതുപോലെ ഒക്കെ ചെയ്ത് നോക്കി. ഇല്ല ഒരു രക്ഷയും ഇല്ല.

അതിന്റെ എടയ്ക്കാണ്‌ അഞ്ജലി ഓള്ഡ് ലിപി ഫോണ്ടിന്റെ വക ഒരു വെര്ഷന്‍ കളി. വരമൊഴി സൈറ്റില്‍ ചെന്നപ്പം അയാളു പറയുന്നു വെര്ഷന്‍ 0.730 എന്നു. ഒരു അന്പതു പ്രാവശ്യം ഞാന്‍ ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു. പക്ഷേ ആ ഫയല്‍ തൊറന്നു നോക്കുമ്പം അതു പറയും 0.720 എന്ന്.



ഈ നാശം പിടിച്ച കളി കാരണം എന്റെ എടപാട് തീര്ന്നു. പണ്ടാരമടങ്ങാന്... ഇന്നു കൊടുക്കാനുള്ള ഓഫീസ് വര്ക്ക് ഒട്ടു തീര്ന്നിട്ടുമില്ല, ഈ പണ്ടാരം ഫോണ്ട് ശരിയാക്കി ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടേച്ച് ബാക്കി വര്ക്ക് ചെയ്യാം എന്നു വിചാരിച്ചിട്ട് അതു നടക്കുന്നുമില്ല. മണിക്കൂര്‍ 2-3 ആയി. ഇന്നു എഴുന്നേറ്റതാണേല്‍ രാവിലെ 11:45 നു. എന്നാ കോപ്പാണോ?!!ഈ ഒടുക്കത്തെ ഡാഷ് ഫോണ്ട് ഒട്ട് ശരിയാകുന്നുമില്ല.

ഒടുക്കം ഭാരത സര്ക്കാരിന്റെ മലയാളം സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ എന്ന സൗജന്യ സി ഡി എടുത്ത് അതിന്റെ അകത്തുനിന്നു കിട്ടിയ മൊത്തം ഓപ്പണ്‍ ടൈപ്പും ടി ടി എഫും ഫോണ്ടുകള്എടുത്ത് ഇന്സ്റ്റാള്‍ ചെയ്തു. എന്നിട്ടും നോ രക്ഷ.

ഒഒരു കൊല്ലം മുന്പ് ഒരു കൊഴപ്പവും ഇല്ലാതെ എനിക്ക് ഈ പണ്ടാരം എഴുതാനും വായിക്കാനും പറ്റുവാരുന്ന്. ഇതിപ്പം എന്നാ കോപ്പാണോ?!!

അവസാനം മലയാള ബ്ലോഗ് ഹെല്പന്മാരുടെ പോസ്റ്റ്കളും കമന്റുകളും മൊത്തം വായിച്ച് അവിയലു പരുവത്തില്‍ ആയിരിക്കുമ്പഴാണ്‌ ഒരു ഐഡിയ വന്നത്. ഈ പണ്ടാരങ്ങള്‍ എല്ലാം ഒന്നു റീസെറ്റ് ചെയ്ത് നോക്കിയാലോ എന്ന്. നേരേ ഫയര്‍ ഫോക്സ് അങ്ങ് ക്ളോസ് ചെയ്ത് ഫയര്ഫോക്സിന്റെ സേഫ് മോഡ് എടുത്ത് സെറ്റിങ്ങ്സ് എല്ലാം അങ്ങോട്ട് റീസെറ്റ് ചെയ്തു.

എന്നിട്ട് പിന്നെ ബ്ളോഗ് തൊറന്നു നോക്കിയപ്പോള്‍ എന്റെ ദൈവം തമ്പുരാനേ എന്റെ നടുവും പൊറവും സന്തോഷം കൊണ്ട് അങ്ങ് പൊട്ടിപ്പോകുന്നതുപോലെ തോന്നി. എന്തൊരത്ഭുതം. എന്തൊരത്ഭുതം. എല്ലാം വീണ്ടും പഴയതുപോലെ!! ഹൊ ഹൊ ഹൊ.. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ മേലേ..

എല്ലാം ശുഭപര്യവസായി ആയതിന്റെ സന്തോഷത്തില്‍ ഞാന്‍ ഒരു പോസ്റ്റ് ഒണ്ടാക്കി പോസ്റ്റാന്‍ നോക്കിയപ്പം ദേണ്ടെ കെടെക്കുന്നു തക്കിട തരികിട ധോം. പണ്ടാരം പിടിച്ച ചില്ലക്ഷരങ്ങള്‍ വരുന്നില്ല. പിന്നെ എല്ലാരും പറയുന്നതുപോലെ നേരെ ചെന്ന് ഫയര്‍ഫോക്സിന്റെ ലാംഗ്വേജ് സെറ്റിങ്ങ്സില്‍ ചെന്ന് മലയാളത്തിനു വേണ്ടി അഞ്‌ജലി ഓള്ഡ് ലിപിയും യു ടി എഫ്-8 എന്‍കോഡിങ്ങും സെറ്റ് ചെയ്തപ്പോള്‍ള്‍ള്‍ള്‍....... ദാ വീണ്ടും എല്ലാം ശുഭം.
ഇനി ഇപ്പം ഇന്നത്തെ വര്ക്ക് സമയത്തിനു തീര്ക്കാത്തതിന്റെ തെറി മാത്രം കേട്ടാല്‍ മതിയല്ലോ... എന്തായാലും എല്ലാ പണ്ടാരങ്ങളും ശരിയായ സ്തിതിക്ക് മലയാളം ശരിക്ക് വായിക്കാനും എഴുതാനും സാധിക്കാത്ത എല്ലാ ഡിജിറ്റല്‍ മല്ലുക്കള്ക്കുമായി എന്റെ വക കൊറച്ച് ടിപ്പ്കള്‍ കൂടെ ഇരിക്കട്ടെ.

മലയാളം വായിക്കാനും എഴുതാനും ഉള്ള വഴികള്‍.

1. അഞ്‌ജലി ഓള്ഡ് ലിപി, രചന എന്നീ ഫോണ്ടുകള്‍ ഇന്സ്റ്റാള്‍ ചെയ്യുക. ഇന്നാ പിടിച്ചോ നിങ്ങക്കും ഇരിക്കട്ടെ ഒരു പത്ത് മലയാളം ഫോണ്ട്.
Download Fonts Here
To install fonts, extract the fonts in the above file and copy Files to Fonts Folder inside Windows.

2. വിന്ഡോസിന്റെ കണ്‍ട്രോള്‍ പാനലില്‍ ചെന്ന് റീജിയണല്‍ ആന്റ് ലാങ്ങ്‍വേജ് സെറ്റിങ്ങ്സിന്റെ അഡ്വാന്സ്‍ഡ് ടാബിലുള്ള Supplemental language support ന്റെ താഴെ കൊടുത്തിരിക്കുന്ന Install files for complex script and right-to-left-languages എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തിട്ട് windows xp യുടെ CD ഇട്ടു കൊടുക്കുക. script ഇന്സ്റ്റാളേഷന്‍ തീര്ന്നു കഴിയുമ്പം മിക്കവാറും ഒരുമാതിരി ഒക്കെ എല്ലാ ഫോണ്ട് പ്രശ്നങ്ങളും മാറിക്കിട്ടും.



3. ഇനി ഫയര്ഫോക്സിന്റെ സെറ്റിങ്ങ്സ് അഡ്‍ജസ്റ്റ് ചെയ്യണം.
Go to Tools->Options->Content->Advanced



Now, Set the following

Fonts For=Malayalam
Proportional=Serif/Sans Serif
Serif=AnjaliOldLipi
Sans-serif=AnjaliOldLipi
Monospace=AnjaliOldLipi
Default Character Encoding=Unicode (UTF 8)



ഇപ്പോള്‍ എല്ലാം ഓക്കേ ആയിക്കാണും.
--------------------------------------------------------------
പക്ഷേ എല്ലാവര്ക്കും അങ്ങനെ ആകണം എന്നില്ല. ഇപ്പറഞ്ഞ 3 കാര്യങ്ങള്‍ ചെയ്‌തിട്ടും മലയാളം ശരിക്കും എഴുതാനും വായിക്കാനും പറ്റാത്തവര്ക്ക് ഒരു കാര്യം കൂടെ ചെയ്യാം.

4. ഫയര്ഫോക്സ് എടുത്ത് റീസെറ്റ് ചെയ്യുക.
Close all Firefox windows and Open Mozilla Firefox (Safe Mode) from start menu. Check the 'Reset all user preferences to Firefox Defaults' and click on Make Changes and Restart



ഇനി ഒന്നുകൂടെ step 3 ചെയ്യുക, എല്ലാം ശുഭമാകും.
--------------------------------------------------------------

ഇനി ഈ വായിക്കുന്ന മലയാള ലിപിയെ ഒന്നുകൂടെ മനോഹരമാക്കാനുണ്ട്. അതിനു വേണ്ടി Desktop Properties എടുക്കുക. Click on Effects Button in Appearance Tab. Check the 'Use the Following method to smooth edges of screen fonts' and select ClearType in the box below it. Click OK in all open windows and close all windows.



ഇപ്പോള്‍ നിങ്ങള്‍ കൂടുതല്‍ ക്ളിയര്‍ ആയി മലയാളം എഴുതാനും വായിക്കാനും കഴിയുന്ന ഡിജിറ്റല്‍ മലയാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. താങ്കള്ക്ക് എന്റെ അഭിനന്ദനങ്ങള്‍.

സന്തോഷകരമായ ഒരു മലയാളം എഴുത്തും വായനയും ആശംസിക്കുന്നു.

മലയാളം ലൈവായി എഴുതാന്‍ ദേ ഇങ്ങോട്ട് പൊക്കോ.!

-----------------------------------------------------------------------------

ഒടുക്കം സംഭവിച്ചത് - ഈ സെറ്റിങ്ങ്സ് എല്ലം കളിച്ച് കളിച്ച് എന്റെ ഫോണ്ടുകള്‍ മൊത്തം നാശമായി. ദേഷ്യം സഹിക്കാന്‍ പറ്റാതെ ഞാന്‍ എല്ലാ ഫോണ്ടുകളും ശരിയാകാന്‍ വേണ്ടി എന്റെ ഇല്ലതിന്‌ അങ്ങ് തീ കൊളുത്തി (അതായത് വിന്‍ഡോസ് ഡ്രൈവ് ഫോര്മാറ്റ് ചെയ്തിട്ട് മൊത്തം ഒന്നൂടെ റീ ഇന്സ്റ്റാള്‍ ചെയ്തു എന്ന്.!)

അതിനു ശേഷം മലയാളം ഫോണ്ടുകളും സ്ക്രിപ്റ്റ് സപ്പോര്ട്ടും ഇന്സ്റ്റാള്‍ ചെയ്തു. മുകളില്‍ പറഞ്ഞ പരിപാടികള്‍ ഒന്നൂടെ ചെയ്യാന്‍ എനിക്ക് ഇപ്പം നല്ല സൌകര്യം ഇല്ല. വരമൊഴിയോട് പോകാന്‍ പറ. എനിക്ക് ഈ ഇളമൊഴി മതി. ഒരു പ്രശ്നവും ഇല്ലാതെ മലയാളം എഴുതുവേം ചെയ്യാം വായിക്കാനും പറ്റും.

വിക്കിപീഡിയയില്‍ പോലും ഈ ചില്ലക്ഷരങ്ങളുടെ പ്രശ്നം ഉണ്ട്. എന്നാല്‍ ഇളമൊഴി ഉപയോഗിച്ച് എഴുതുന്ന ഈ തനിമലയാളം ബ്ളോഗുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടിട്ടില്ല. വിക്കിപീഡിയയ്ക്കും വേണമെന്നുണ്ടെങ്കില്‍ ഈ രീതി പിന്തുടരാവുന്നതാണ്. അഞ്‌ജലി ഫോണ്ടിന്റെ വൃത്തിയില്ലാത്ത ഫേസ് കാണണം എന്ന പ്രശ്നവും ഇല്ല.


Tuesday, November 24, 2009

0022. തോറ്റിട്ടില്ല.. തോറ്റിട്ടില്ല.. സൈബര്‍ പോലീസ് തോല്‍ക്കുകയില്ല

മനുഷ്യന്‌ സ്വസ്ഥമായിട്ട് ഒരു ഫോട്ടോ എടുത്ത് ഫോര്‍വേഡ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌ സൈബര്‍ പോലീസ് കേരളത്തില്‍ ഒപ്പിച്ച് വെച്ചിരിക്കുന്നത്. ഇപ്പോള്‍ വീടിന്റെയല്ല, വഴിയേ നടക്കുന്ന കില്ല പട്ടിയുടെ പോലും ഫോട്ടോ എടുത്ത് 'ഞെട്ടിപ്പിക്കുന്ന' ഫോര്‍വേഡ് ഇമെയിലുകള്‍ അയയ്ക്കുന്നതിന്‌ ആര്ക്കും ധൈര്യം ഇല്ല. 'ചേട്ടന്റെ വീടിന്റെ' പടം ഇമെയിലില്‍ കിട്ടിയവന്മാരെല്ലാം ആദ്യത്തെ പത്രവാര്ത്ത കണ്ടപ്പോഴേ സൈന്‍ ഔട്ട് ചെയ്ത് മെയില്‍ ബോക്സ് പൂട്ടി കുളത്തില്‍ മുങ്ങി. ഇനി ഒരുത്തനും കിണറ്റില്‍ പോലും പൊങ്ങും എന്നു തോന്നുന്നില്ല.

എന്തൊക്കെയായിരുന്നു ഇവിടെ!! ആ വീടിന്റെ പടവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലുള്ള സകല വിപരീത പദങ്ങളും ചേര്ത്താണ്‌ ഇമെയില്‍ അയച്ചുകൊണ്ടിരുന്നത്. ഒടുക്കം പവനായി ശവമായപ്പോള്‍ ശവപ്പെട്ടി എടുത്ത് കുഴിച്ചിടാന്‍ പോലും ഇവിടെ ആളില്ല.

സത്യം പറഞ്ഞാല്‍ ദേഷ്യം വന്നിട്ട് ഒരു രക്ഷയുമില്ല. എല്ലാ അവന്മാരേയും പിടിച്ച് തല്ലിക്കൊന്ന്, കടിച്ചു കീറി തുപ്പി, ചവുട്ടി അരച്ച് ആ തുപ്പലിന്റെ മോളില്‍ ചാണകം തളിക്കാനുള്ള ദേഷ്യമാണ്‌ ആ ഇമെയിലിന്റെ ഉസ്താദിനെ കണ്ടുപിടിച്ചു എന്നു കേട്ടപ്പോള്‍ തോന്നിയത്.

ബാക്കിയുള്ളവന്റെ മൊബൈല്‍ ഫോണ്‍ ആരെങ്കിലും അടിച്ചുമാറ്റികൊണ്ടു പോയതിന്‌ പരാതി കൊടുക്കാന്‍ ചെന്നാല്‍ പറയും, ഓ ഇതൊക്കെ ഞങ്ങളുടെ ആ വെബ് സൈറ്റില്‍ പരാതിയായിട്ട് പോസ്റ്റ് ചെയ്താ മതി എന്നു്‌. എന്നിട്ട് എന്തായി ? എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഒണ്ടെന്നു പറഞ്ഞിട്ടും പോയ മൊബൈല്‍ തിരിച്ചു കിട്ടാന്‍ ഒരു രക്ഷയും ഇല്ല. ആ അതു പോയി എന്ന് അങ്ങ് സമാധാനിക്കാന്‍ പറ്റുവോ? സൈബര്‍ പോലീസിന്‌ അങ്ങനെയൊക്ക പറയാം. കാശ് പോയത് നമ്മുടെ സന്തോഷേട്ടനാണല്ലോ.. !! അങ്ങേരുടെ കാര്യം പോട്ടെ, കഷ്ടപ്പെട്ട് കൂലിപ്പണി ചെയ്ത് ബ്ളാക്കില്‍ നോക്കിയ N75 വാങ്ങിച്ച മാത്തുക്കുട്ടിയുടെ കാര്യമോ? പത്താം ക്ളാസ് പാസാവാത്തത് കൊണ്ടാണ്‌ അവന്‍ കൂലിപ്പണിക്ക് പോയത്. ഇംഗ്ളീഷില്‍ അവന്‌ 50ല്‍ 10ന്‌ മുകളില്‍ ഒരിക്കലും മാര്ക്ക് കിട്ടിയിട്ടില്ല.. പിന്നെ അവനോടൊക്കെ വെബ് സൈറ്റില്‍ കൊണ്ടോയി പരാതി ഇടാന്‍ പറഞ്ഞാല്‍ എന്തു ചെയ്യുവെന്നു പറ. ലവന്‍ വെബ് സൈറ്റ് തപ്പി തപ്പി എല്ലാ കണ്സ്‌ട്രക്‌ഷന്‍ സൈറ്റിലും സിനിമ സൈറ്റിലും പോയി ഇതാണോ സാറേ വെപ്‌സൈറ്റ് എന്നു ചോദിച്ച് നടന്നെന്നാണ്‌ കേട്ടത്.

ഇതൊക്കെ നടക്കുന്ന ഈ കേരളത്തില്‍, ഒരു ഇമെയിലിന്റെ സോഴ്സ് കണ്ടുപിടിക്കാന്‍ സൈബര്‍ ഏമാന്മാര്‌ നടത്തിയ ശുഷ്കാന്തിയെ അഭിനന്ദിക്കാതെ വയ്യ. എന്നാലും പറയാതിരിക്കാന്‍ പറ്റില്ല, ഈ ശുഷ്കാന്തിയൊന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യത്തിലില്ലല്ലോ? കോടതിയില്‍ കേസ് കൊടുത്തിട്ടാണെന്നുള്ളത് വേറെ കാര്യം. എന്നാലും, പാര്ട്ടികളുടെ മോളിലിരിക്കുന്നവന്മാര്ക്ക് വെല്ലോം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ പൊറകേ എന്തോരം വേണേലും പോവുന്നതിന്‌ ആര്ക്കും ഒരു ബുദ്ധിമുട്ടും ഇല്ല.

അതിന്റെ ഇടയ്‌ക്കാണ്‌ ഈമെയിലില്‍ രണ്ട് എക്സ്ട്രാ വാചകങ്ങള്‍ എഴുതിയതിന്‌ രണ്ട് അവന്മാരെ പിടിച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആ വാചകങ്ങള്‍ എഴുതി എന്നും പറഞ്ഞ് ആരും ഒരു കേസും കൊടുത്തിട്ടുമില്ല. ഈമെയിലില്‍ രണ്ടക്‌ഷരം കൂട്ടിചേര്ത്ത് കുറച്ച് സുഹൃത്തുക്കള്ക്ക് അയച്ചാല്‍ ഉടനെ അപകീര്ത്തിപ്പെടുത്തലായി, അറസ്റ്റായി, ജീവിതം കൊളവുമായി. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഇങ്ങനെ പോയാല്‍ പോലീസാണോ, അതോ നാട്ടുകാരാണോ പുലിവാലു പിടുക്കുന്നതെന്ന് ഉടനെ തന്നെ അറിയാം.

ഇത്രയൊക്കെ ആയിട്ടും സഖാവിന്റെ ഒറിജിനല്‍ വീടിന്റെ പടം പത്രത്തിലിട്ട് ഇതാണെന്റെ കുടിലിലെ കൊട്ടാരം എന്നു പറയാനുള്ള ചങ്കൂറ്റം ഒരു ദേശാഭിമാനി പത്രവും കാണിച്ചില്ല. അതിന്‌ ആര്ക്കും താല്പര്യവും ഇല്ല. ലാവലിന്‍ എന്ന കരിക്കട്ട കൊണ്ട് ആരോ വരച്ച പടം റൂളറിന്റെ മൂട്ടിലെ റബ്ബര്‍ കൊണ്ട് മായിച്ച് കളയാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാന്‍ പാടില്ല അല്ലിയോ?!!. (അതു പിന്നെ അങ്ങനെ തന്നെ അല്ലിയോ?)

എന്തായാലും സൈബര്‍ കുറ്റവാളികള്‍ വളരെ ഡീസന്റാണെന്നതിന്‌ വേറെ ഉദാഹരണങ്ങളൊന്നും വേണ്ട. സാധാരണ കുറ്റവാളികളേ പോലീസ് ഇടിച്ച് ചമ്മന്തി ആക്കിയാലും അവന്മാര്‌ കുറ്റം സമ്മതിക്കാറില്ല. എന്നാല്‍, ഇവിടെ കേരളാ പോലീസ് ഒരു ഐ എസ് ഡി കോള്‍ ചെയ്തപ്പം തന്നെ നമ്മുടെ സസ്‌പെക്‌ട് കുറ്റം സമ്മതിച്ചെന്നും ഞാന്‍ കേരളത്തില്‍ വന്നു കീഴടങ്ങിക്കൊള്ളാമെന്നും പോലീസിനോട് പറഞ്ഞെന്നാണ്‌ പത്രക്കാര്‌ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. എത്ര ഡീസന്റ് കുറ്റവാളി അല്ലേ?!! ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.

ഇതു പാര്ട്ടിയെ കരിവാരിതേക്കാന്‍ എതിര്‍ പാര്ട്ടിക്കാര്‌ നടത്തുന്ന പരിപാടി ആണെന്നു പറഞ്ഞ് നേതാക്കന്മാര്‌ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ്‌ കേട്ടത്. ഇനി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം കൂടെ വന്നാല്‍ എല്ലാം പൂര്ത്തിയാകും. ഇനി ഇപ്പം പതിവ് പരിപാടികളില്‍ അതും കൂടെയേ ബാക്കിയുള്ളല്ലോ.

എന്നാലും ആ പാവം ഇമെയില്‍ ഉണ്ടാക്കിയവന്റെ ഒരു കഷ്ടകാലം. അവനു തോന്നിയ ഒരു തമാശ അടക്കിപ്പിടിക്കാന്‍ കഴിയാതെ വന്നപ്പം പാവം അതൊന്നു തുറന്നു വിട്ടതാണെന്നാണു തോന്നുന്നത്. എന്തായാലും ഈ ഇമെയില്‍ വായിച്ച 28 ലക്ഷം ആളുകളേ... ഇത് ഫോര്‍വേഡ് മെയിലുകളുടെ ചരിത്രത്തിലെ ആദ്യത്തെ മലയാളി കയ്യൊപ്പായിരിക്കും എന്നതിന്‌ സംശയം ഇല്ല.

എന്നാലും കേസുകൊടുത്ത ആശാന്‍ പണ്ടത്തെ ഒരു ഇലക്ഷന്റെ സമയത്ത് വന്ന മെട്രിക്സ് സ്റ്റൈലില്‍ ഉള്ള പുള്ളിക്കാരന്റെയും ബാക്കി നേതാക്കന്മാരുടേയും പടം ഒന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ അത് ഒണ്ടാക്കിയവന്മാര്ക്ക് എതിരേയും കേസ് കൊടുത്ത് വാര്ത്തയുണ്ടാക്കിയേനെ. ചെലപ്പം ആ സമയത്ത് പുള്ളി കമ്പ്യൂട്ടറിന്‌ എതിരേ സമരം ഉണ്ടാക്കാന്‍ പോയിക്കാണുമാരുന്നിരിക്കും. അല്ലെങ്കില്‍ ഇപ്പം ശരിയാക്കി തന്നേനെ എല്ലാം. ബൈജു പറഞ്ഞ പോലെ ഇപ്പം എല്ലാര്ക്കും മന്സിലായല്ലൊ ഞങ്ങടെ ഫാര്ട്ടി കംപൂട്ടര്‍ ഒന്നും ഇവിടെ വേണ്ടെന്നു പറഞ്ഞൊണ്ടിരുന്നേന്റെ കാര്യം!! എന്തായാലും ഒരു പാവം ഇമെയില്‍ ഫോര്‍വേഡിനെതിരേ പട നയിച്ച പര്‍സിരാശയുടെ ധൈര്യത്തെ സമ്മതിക്കണം. പയങ്കരമായ ഒരു കാര്യമാണ്‌ രാസ ചെയ്തത്. രാസ ഒരു പയങ്കരന്‍ തന്നെ. രാസ കീ ജേ!! (കൂ കൂ കൂ)

ആ മെയില്‍ കൊണ്ട് തന്റെ ഇമേജ് മൊത്തം പോകും എന്നാണ്‌ ആശാന്‍ വിചാരിച്ചത്. പക്ഷേ തനിക്ക് ഇവിടെ ഒരു പിക്‌സെല്ലിന്റെ ഇമേജ് പോലും ഇല്ല എന്നുള്ളത് പുള്ളിക്ക് ഒഴിച്ച് ബാക്കി എല്ലാര്ക്കും അറിയാം. (കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നാറിയ നാഴികക്കല്ലായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു)

ഇമെയില്‍ ഫോര്‍വേഡ് വന്നു രണ്ടാം ദിവസം ഇതിന്റെ ഉറവിടം അറേബ്യന്‍ രാജ്യമാണെന്നും, ചേട്ടായി കേസ് കൊടുത്തെന്നും ആദ്യം റിപ്പോര്ട്ട് ചെയ്ത് കണ്ടത് പീപീപീപ്പീപ്പീള്സ് ചാനലിലാണ്. അപ്പം പിന്നെ, ഇതു അന്വേഷിച്ചത് കേരളാ പോലീസിന്റെ സൈബര്സെല്ലിലെ പുലിക്കുട്ടികളോ അതോ, ആസ് യൂഷ്വല്‍, തലയിലും കമ്പ്യൂട്ടറിലും നല്ല വെട്ടവും വെളിച്ചവും ഉള്ള വെല്ല പ്രൈവറ്റ് ഏജന്സിയിലെ പുലിക്കുട്ടികളോ എന്ന ഒരു സംശയം മാത്രമാണ്‌ ബാക്കി നില്ക്കുന്നത്. (നമ്മുടെ കേരള പുലിക്കുട്ടികള്‍ തന്നെ ആരിക്കും എന്നു അഭിമാനിച്ച് മിണ്ടാതെ അങ്ങ് ഇരുന്നേക്കാം അല്ലേ. അതാരിക്കും തടി കേടാകാതിരിക്കാന്‍ നല്ലത്.)

"എന്നാലും നമ്മുടെ സൈബര്‍ കുറ്റവാളിചേട്ടന്‍, എന്റെ അക്കൌണ്ട് ആരാണ്ട് ഹാക് ചെയ്ത്ത് അതിന്റെ ആത്തു കേറി മെയില്‍ അയച്ചതാ എന്നു പറഞ്ഞ് തടി ഊരാന്‍ പോലും ശ്രമിച്ചില്ലേ?? ചെലപ്പം പുള്ളീ ഒന്നു ട്രൈ ചെയ്ത് കാണും അല്ലേ!! "

എന്നാണേലും ഇപ്പം അഭയ കേസും ഇല്ല, ലാവലിനും ഇല്ല, തെരഞ്ഞെടുപ്പ് തോല്‍വി അനാലിസിസും ഇല്ല. എന്നാലും ചാനലുകാര്ക്കും, പത്രക്കാര്ക്കും വാര്ത്തയ്ക്ക് ഒരു കൊറവും ഇല്ല. (ലീഡര്‍-ജിയുടെ പൊന്നുമോന്, മോന്‍-ജി ഉള്ളപ്പോള്‍ പത്രക്കാര്ക്കാണോ വാര്ത്തയ്ക്ക് ക്ഷാമം അല്ലപിന്നെ!)

ഇത്രേം എഴുതിക്കഴിഞ്ഞപ്പോഴാണ്‌ സത്യം ​പറഞ്ഞാല്‍ ദേഷ്യം ഒന്നു അടങ്ങുന്നത്!! ഹോ!!

Sunday, September 27, 2009

0021. എഞ്ചിനീയറുടെ മരണം

അക്കിയ - (ആള്‍ കോട്ടയം എഞ്ചിനീയേഴ്സ് അസ്സോസ്സിയേഷന്‍. ) യുടെ ലബനീസ് പ്രതിനിധി ശ്രീ. ലോതര്‍ കോളിന്‍വുഡ് തോമസ് അഥവാ ലോനപ്പന്‍ പാലാ(എഞ്ചിനീയറിങ്ങ് - ഫെയില്ഡ്) വാര്ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.

ലോസ് ഏഞ്ചലസില്‍ നിന്നും ഞങ്ങളുടെ കറസ്‌പോണ്ടന്റ്, ഉണ്ണി തൊടുപുഴ റിപ്പോര്ട്ട് ചെയ്‌തത്.

Los Angeles - Saturday, 26/09/2009 :


പ്രിയ സുഹൃത്തുക്കളേ, ഈ പറയുന്ന കാര്യങ്ങള്ക്ക്, Sherlock Holmes ഇന്റെ The Adventure of the Engineer's Thumb(എഞ്ചിനീയറുടെ വിരല്‍) എന്ന കഥയുമായി ഒരു തരത്തിലും ബന്ധമില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പത്രവാര്ത്തകള്‍ കണ്ടപ്പോഴാണ്‌ ഈ ഗുരുതരമായ വിഷയത്തെക്കുറിച്ച് എനിക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. ഈ വാര്ത്തകളില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ്‌ ഒറ്റ നോട്ടത്തില്‍ തോന്നുക. 3 മരണവാര്ത്തകളാണ്‌ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ളത്.


1. പാലായ്ക്ക് സമീപം ബൈക്കില്‍ ബസ് ഇടിച്ച് പാലാ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകന്‍ മരിക്കുന്നു.

2. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ടിപ്പര്‍ ലോറി ഇടിച്ച് കാഞ്ഞിരപ്പള്ളി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

3. ചങ്ങനാശ്ശേരിയില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് പാത്താമുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

ഈ സംഭവങ്ങളില്‍ ഒരു അസ്വാഭാവികതയും നിങള്ക്ക് കാണാന്‍ സാധിക്കുന്നില്ലേ? .


"ഒന്നു ശ്രമിച്ചു നോക്കൂ.. ഇനിയും നിങ്ങള്ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലേ ?"

ഈ സംഭവങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത് മൂന്ന് എഞ്ചിനീയര്മാരാണ്. ഇതിനര്ഥം കോട്ടയം ജില്ലയിലെ എഞ്ചിനീയര്മാരുടെ സ്ഥിതി സുരക്ഷിതമല്ല എന്നല്ലേ? രഹസ്യപോലീസിന്റെ റിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നത് എഞ്ചിനീയര്മാരെ വകവരുത്തുവാന്‍ വേണ്ടി മാത്രം ഒരു ഗുണ്ടാ മാഫിയ ഈ ജില്ലയില്‍ പ്രവര്ത്തിക്കുന്നുണ്ട് എന്നാണ്. കാലന്‌ ഒത്താശ ചെയ്തുകൊണ്ട് ഇവിടെ പ്രവര്ത്തിക്കുന്ന ഈ സംഘത്തിനെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ അധികാരികള്‍ തയ്യാറാവണം.

ഈ സംഭവങ്ങളിലെല്ലാം കുറ്റവാളികള്‍ രക്ഷപെട്ടിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവൂ. രാഷ്ട്രീയ രംഗത്ത് പ്രവര്ത്തിക്കുന്ന ചില മന്ത്രിപുത്രന്മാരുടെ കറുത്ത കൈകളും ഇതില്‍ ഇടപെട്ടിട്ടുണ്ടേന്നുള്ളതിന്‌ ഒരു സംശയവുമില്ല. നമുക്ക് ഉണരാന്‍ സമയമായി സുഹൃത്തുക്കളേ.. (ദയവായി ആരും ഇപ്പോള്‍ ഉറങ്ങരുത്)

നമുക്കെതിരായി അപവാദ പ്രചരണങ്ങളുമായി ഒട്ടനേകം കരിങ്കാലികള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പറയുന്നത്, കോട്ടയത്ത് എഞ്ചിനീയര്മാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യെന്നും, അതുകൊണ്ട് ഇതു വെറും അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്‌ എന്നാണ്‌.

പ്രിയ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് അടിവരയിട്ടു പറയുകയാണ്. ഇത്തരം വിവരമില്ലാത്ത പ്രസ്ഥാവനകള്‍ നടത്തുന്നവന്മാര്‍ സ്‌കൂളിന്റെ പടി പോലും കാണാത്തവന്മാരാണ്. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്‌.. എഞ്ചിനീയറിങ്ങിനെപ്പറ്റി അവന്മാര്ക്കെന്തറിയാം ?.. സുഹൃത്തുക്കളേ.. അവര്ക്കൊരു ചുക്കും അറിയില്ല. സെഷണല്‍ മാര്ക്ക് എന്നാലെന്താണെന്ന് അവര്ക്കറിയാമോ? അണ്ടര്‍ സെഷണല്‍ എന്നലെന്താണെന്ന് അവര്ക്കറിയാമോ? സപ്പ്ളിമെന്ററി എന്നലെന്താണെന്ന് അവര്ക്കറിയാമോ? ഇത്തരം വിവരദോഷികളെ നമ്മള്‍ ഒറ്റപ്പെടുത്തണം സുഹൃത്തുക്കളേ.. ഒറ്റപ്പെടുത്തണം..

പത്രങ്ങളില്‍ മറ്റു വാര്ത്തകളെപ്പറ്റി ചറുപറാ എഴുതുന്ന മാധ്യമ സിന്ഡിക്കേറ്റിന്‌ ഇതെന്തു പറ്റി? എവിടെയാണു നിങ്ങള്‍? ഉണരൂ സിന്ഡിക്കേറ്റേ ഉണരൂ.. ഈ ദുരവസ്ഥയെപ്പറ്റി നിങ്ങള്ക്ക് ഒന്നും പറയുവാനില്ലേ ?

കഴിഞ്ഞ ഏഴ് വര്ഷമായി സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലെ പാവപ്പെട്ട വിദ്യാര്ഥികളോട് മാനേജ്മെന്റ്, വേറേ ഒരു ജോലിയും കിട്ടാതെ വന്നു സാറുമ്മാരായ ഭൂരിഭാഗം അധ്യാപകര്‍, പ്രിന്സിപ്പാളുമാര്‍ എന്നിവര്‍ നടത്തിവരുന്ന പീഢനങ്ങളേയും അവകാശ ലംഘനങ്ങളേപ്പറ്റിയും ഈ മാധ്യമങ്ങള്ക്ക് ഒന്നും പറയാനില്ലേ ?

ഇന്റേണല്‍ മാര്ക്കെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇവര്‍ ഈ യുവതീ യുവാക്കന്മാരുടെ ആത്മധൈര്യത്തേയും ആത്മവിശ്വാസത്തേയും വെട്ടിക്കൊല്ലുകയാണ്‌. ഈ നശീകരണപ്രവണതയ്ക്കെതിരായി സമൂഹ മനസാക്ഷിയെ ഉണര്ത്താനുള്ള കടപ്പാട് മാധ്യമങ്ങള്ക്കില്ലേ ?

പ്രിയ എഞ്ചിനീയര്മാരേ, കഴിഞ്ഞ കുറേ നാളുകളായി എന്നെ പാസ് ആകാന്‍ സമ്മതികാത്ത മൂരാച്ചി യൂണിവേഴ്സിറ്റിയോടും ഇന്റേണല്‍ മാര്ക്ക് തരാതെ അണ്ടര്‍ ആക്കിയ മൂരാച്ചി സാറുമ്മാരോടുള്ള എന്റെ പ്രതിഷേധം ഞാനിവിടെ അറിയിക്കുകയാണ്. കാശ് തരാമെന്നു പറഞ്ഞിട്ടും കോട്ടയത്തെ ഈ യൂണിവേഴ്‌സിറ്റി എന്നെ പാസ് ആക്കാന്‍ കൂട്ടാക്കിയില്ല. സുഹൃത്തുക്കളേ ഇത്തരം നിരാശാജനകമായ സംഭവങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുത്തുന്ന പാവം എഞ്ചിനീയര്മാരെപ്പറ്റി വിലപിക്കാന്‍ ഇവിടെ ഒരു മന്ത്രിയും ഇല്ലേ?

പ്രിയപ്പെട്ട സഖാക്കളേ, മന്ത്രിപുത്രന്മാര്ക്ക് ഇവിടെ എന്തു ആകാമെങ്കില്‍ നമുക്കും ഇവിടെ എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചു തരണമെന്ന് ഞാന്‍ ഈ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്..

ഈ മരണങ്ങളുടെയെല്ലാം അന്വേഷണം സീ ബി ഐ യെ ഏല്‍പ്പിക്കണമെന്ന് ഈ ഗവണ്‍മെന്റിനോട് ഞാന്‍ ശക്തിയുക്തം ആവശ്യപ്പെടുകയാണ്. ഈ ആവശ്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും ഞങ്ങള്‍ തയ്യാറല്ല എന്ന് ഞാനിവിടെ ഊന്നിപ്പറയുകയാണ്.

പിന്നെ സുഹൃത്തുക്കളേ, ഒരു പ്രധാന കാര്യം പറയുവാനുണ്ട്..

"വരുന്ന ഇലക്‌ഷനില്‍ ഞാന്‍ സ്‌ഥാനാര്ഥി ആകുന്ന വിവരം എല്ലാവരേയും അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി എന്നെ വിജയിപ്പിക്കണമെന്നു അഭ്യര്ത്ഥിക്കുന്നു."

നന്ദി. നമസ്‌കാരം.

Sunday, August 30, 2009

0020. 7'O Clock Part 2 - ഗുണ്ടാ നാമധേയങ്ങള്‍

ലോക്കല്‍ ഗുണ്ടകള്ക്ക് റൈഫിള്‍ ജോണീ, വടിവാള്‍ ഷിബു എന്നിങ്ങനെയുള്ള നാമങ്ങളാണ്‌ ചേരുക എന്ന് ബെര്ളിച്ചന്‍. അതു കണ്ടപ്പോഴാണ്‌ ഇതുമായിട്ട് സാമ്യമുള്ള ചില പേരുകള്‍ മനസില്‍ വന്നത്. എങ്ങനെ വരാതിരിക്കും?... പത്തിരുപത്തഞ്ച് കൊല്ലമായിട്ട് കേള്ക്കുന്നതല്ലേ. ഇതൊക്കെ ഒന്നു പരിഷ്‌കരിച്ച് ഷോര്ട്ട് ആന്റ് സ്റ്റൈലിഷ് പേരാക്കിയപ്പോള്‍ പറയാനും ഒരു സുഖം..

പോലീസ് ബാലു
പിണര്‍ വിജു
ചെന്നി രമേശന്‍
കടന്നല്‍ രാമന്‍
മാദനി അബ്ദു
കണ്ണൂര്‍ കണാരന്‍
കണ്ണൂര്‍ മുരളി (നാടകത്തിനു ബെസ്റ്റാ.. ഗുണ്ടാപേരിന്‌ പോര )
പാലാ മണിയന്‍
പുതുപ്പള്ളി ഉമ്മര്‍
തൊടുപുഴ ഔത
കൊടുങ്ങല്ലൂര്‍ തൊമ്മന്‍
ആലപ്പുഴ അച്ചു
ചേര്ത്തല രവി
കൊല്ലം പാക്കരന്‍

ഒരു ഗുണ്ടാപടയ്ക്ക് വേണ്ട എല്ലാ ചേരുവകളും ആയില്ല അല്ലേ.. ഒത്തിരി പേരുകള്‍ ഇനിയും വരാനുണ്ട്.. അതൊക്കെ സഹൃദയരുടെ സംഭാവനകള്ക്ക് വിട്ടിരിക്കുന്നു...

0019. 7'O clock- ദി ഗുണ്ടാ റിവ്യൂ

ബ്ലഫ് മാസ്റ്റര്‍ സിനിമയിലെ സംവിധായകന്‍ റിതേഷ് ദേശ്‌മുഖ് പറയുന്നതുപോലെ വെല്ല ക്രൈമും ചെയ്യണമെങ്കില്‍, സിനിമകള്‍ കാണണം. ഇഷ്ടം പോലെ ഐഡിയാസ് കിട്ടും. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഏത് സിനിമയില്‍ നിന്നും പ്രേരണ ഉള്ക്കൊണ്ടിട്ടാണെന്ന് കേരളാ പോലീസിന്‌ ഇതുവരെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഇതാണ്‌ പറയുന്നത്, ഇവിടെ വെല്ല കേസും തെളിയിക്കണമെങ്കില്‍ പ്രൈവറ്റ് ഡിറ്റക്ടീവ്സ് വരണമെന്ന്.

കുടവയറും, എല്ലില്ലാത്ത നാക്കും, മലയാളം തെറി ഡിക്‌ഷ്‌ണറിയില്‍ ബിരുദാനന്തര ബിരുദവും, ഗുണ്ടകളെ വെല്ലുന്ന കയ്യൂക്കും പാവങ്ങളെ വിരട്ടലും, പിന്നെ അല്പ സ്വല്പം വെള്ളമടിയും മന്ത്രിമാര്ക്കും വീ വീ വീ വീ ഐപീമാര്ക്കും എസ്കോര്ട്ടു പോക്കും.. ഇതൊക്കെ മാത്രം ശീലിച്ചിട്ടുള്ള ഏമാന്മാര്‍ വിശാരിച്ചാല്‍ വെല്ലോം നടക്കുമോ?.. കേരളത്തിലെ പോലീസില്‍ 9/10 കുടവയറുകാരാണേന്നാണ്‌ വെപ്പ്. അതുകൊണ്ടാണല്ലോ ലയണ്‍ സിനിമയില്‍ മന്ത്രി ദിലീപ്, പോലീസുകാരെല്ലാം എല്ലാ ദിവസവും ഓടണം എന്ന് ഉത്തരവിറക്കിയത്.

"കൊടവയറ്‌ കൊണ്ട് കേസ് തെളിയിക്കാന്‍ പറ്റുമോ?!! ആര്ക്കറിയാം!!"

സ്വന്തമായി സിനിമാ സീഡി ഉണ്ടാക്കുന്ന കച്ചവടമുള്ള ഒരു പോലീസ് ഏമാന്‍ ഉണ്ടായിട്ടും ഈ കൊലപാതകം ഏത് സിനിമയില്‍ നിന്നാണെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തത് കഷ്ടം തന്നെ. കഴിഞ്ഞ ദിവസം ഒരു വെല്യ ഏമാന്‍ ടിവ്വിയില്‍ പറഞ്ഞു:- കേരളത്തിലെ മുഴുവന്‍ പോലീസും ഈ കേസില്‍ ആത്മാര്ഥമായിട്ട് ശ്രമിക്കണം എന്നു. എന്നാല്‍ പിന്നെ ചുമ്മാ കോറേ പോലീസുകാരെ ആ സ്റ്റുഡിയോയിലോട്ട് വിടത്തില്ലായിരുന്നോ? കോറെ കൊലപാതക സിനിമകള്‍ കണ്ട് കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കായിട്ട് മനസിലാകത്തില്ലേ ഏതൊക്കെ സിനിമയില്‍ നിന്നാണ്‌ ഇതൊക്കെ പ്ളാന്‍ ചെയ്തതെന്ന്?. (ബുദ്ധി ഉണ്ടാകാന്‍ ജ്യോതിഷ് ബ്രഹ്മി എല്ലാ പോലീസ് ഡിറ്റക്ടീവ്സിനും കൊടുക്കണം) അല്ലെങ്കില്‍ ഇതുപോലെ നമുക്ക് പണി ആകും.. ചുമ്മാ ഫ്രീ ആയിട്ട് എല്ലാ കേസും അന്വേഷിക്കാന്‍ ഉള്ള ഹിന്റ് എല്ലാം നമുക്ക് അങ്ങനെ കൊടുക്കാന്‍ പറ്റുമോ?

പിന്നെ കോട്ടയവും പോള്‍ മുത്തൂറ്റ് കേസും തമ്മിലെന്തു ബന്ധമെന്നാരിക്കും?.. പിന്നെ ചങ്ങനാശ്ശേരി നിന്റെയൊക്കെ അമ്മായി അപ്പന്റെ നാടായ ബഹറിനില്‍ ആണോടാ.. അതോ അമ്മായി അമ്മേടെ അമേരിക്കേലോ?.. ഇടിച്ച് കൂമ്പ് വാട്ടിക്കളയും.. മിണ്ടാതെ ഇതു വായിച്ചിട്ട് അങ്ങോട്ട് പൊക്കോണം. കഴിഞ്ഞ ദിവസോം കാരീം പള്ളത്തീം പിടിക്കാന്‍ ചൂണ്ട ഇടാന്‍ പോണം എന്നു വിചാരിച്ചതാണ്. അപ്പഴാണ്‌ ഏമാന്മാര്‌ അവനെ കൊണ്ടുപോയി പള്ളയ്ക്ക് ഇടിച്ചെന്ന് അറിഞ്ഞത്. പിന്നെ അന്നു മീന്‍ പിടിക്കാന്‍ പോയില്ല. അവന്‌ അതു തന്നെ വേണം.. കഴിഞ്ഞ ഇലക്‌ഷന്‌ ബ്ലോഗ് എഴുതിയതിന്‌ എന്നെ ഇടിച്ച് പഞ്ചറാക്കിയത് ഇവനും ആ മറ്റേ അവനും ഒക്കെക്കൂടെ ആണെന്നാണ്‌ തോന്നുന്നത്.. പൊന്ന് മോനേ പോലീസേ.. ഇവനെ ഒന്നും നേരേ നില്‍ക്കാന്‍ പരുവത്തില്‍ പൊറത്ത് വിട്ടേക്കല്ല്. ക്വട്ടേഷന്‍ കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ടാണ്‌ പോലീസിനോട് പറയുന്നത്.. ഒന്ന് അഡ്ജസ്റ്റ് ചെയ്ത് അവന്മാരെ ഇടിച്ച് പരത്തിയേക്കണം.. ഇപ്പഴും എന്റെ നടുവിന്റെ വേദന മാറിയിട്ടില്ല..

പിന്നെ ഗള്ഫില്‍ പോയി ഒളിച്ചിരിക്കുന്ന അവന്മാരെക്കുറിച്ച് പേടിക്കണ്ട!! അവന്മാര്ക്ക് കൊടൂക്കാനുള്ളത് ഞാന്‍ എന്റെ ഇനര്നാഷണല്‍ ക്വട്ടേഷന്‍ ടീമിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. മലപ്പുറം പവനായി ഗള്ഫിലേയ്ക്ക് ഉടന്‍ തന്നെ പറക്കും.. അവന്‍ നിന്നെയൊക്കെ തട്ടുന്നതു വരെ ആയുസ് നീട്ടിത്തരാന്‍ അറബിയോട് പ്രാര്ഥിക്ക്.. പവന്സ് ആരാണെന്ന് നിന്നെയൊന്നും പറഞ്ഞ് മനസിലാക്കെണ്ട കാര്യമില്ലല്ലോ!..

ലോക്കല്‍ ആയി മാത്രമാണ്‌ നമുക്ക് ഹോള്ഡ് ഇല്ലാത്തത്. ഇന്റര്നാഷണലില്‍ നമ്മള്‍ പുലി തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട.. ഫ്റെഡ് ഡര്സ്റ്റ്, ജെയിംസ് ഹെറ്റ്ഫീല്ഡ്, ടില്‍ ലിന്ഡെമാന്‍ എന്നിങ്ങനെ വന്‍കിട ടീമുകളും ഹാനിബാള്‍ ലെക്‌ടര്‍ പോലെയുള്ള ലോകോത്തര കൊലപാതകികളുമായും നമുക്ക് വളരെ നല്ല ബന്ധമാണുള്ളത്..

അതുകൊണ്ട് ചുമ്മാ വടിവാള്‍ ഷിബു, ആസിഡ് ബിനീഷ്, ബാറ്ററി ബിനു എന്നൊക്കെ പറഞ്ഞ് വെല്യ വെരട്ടൊന്നും വേണ്ട കെട്ടോ.. മിഷ്യന്‍ ഗണ്ണിന്റെ മുമ്പില്‍ ഉമ്മാക്കിയും കൊണ്ട് പേടിപ്പിക്കാന്‍ വന്നാല്‍ പിന്നെ കാണിക്കാന്‍ അതൊരിക്കലും കാണില്ല എന്ന സത്യം മനസിലാക്കിക്കുന്നതാണ്‌ നല്ലത്!!

(അടുത്ത ലക്കം സെവന്‍ ഒ ക്ലോക്കില്‍ - ഗുണ്ടാ നാമധേയങ്ങള്‍ )

Friday, July 3, 2009

0018. ലോട്ടറി ദൈവങ്ങള്‍ - വീണ്ടും ഒരു ഇമോഷണല്‍ മനോരമ പരമ്പര

എന്തു ടെക്നോളജി ഇറങ്ങിയാലും അതിന്റെയെല്ലാം ദൂഷ്യവശങ്ങള്‍ കണ്ടെത്തി, മനുഷ്യരെ പേടിപ്പിക്കുന്ന വിധത്തില്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നതില്‍ മലയാള മനോരമ ദിനപത്രത്തിന്റെ കഴിവ് അപാരമാണ്.

മനോരമ ടെക്നോളജികളേക്കുറിച്ച് അറിയുന്നത് വളരെ താമസിച്ചാണ്. മനോരമ ഓണ്‍ലൈന്‍ പോലും ഇല്ലാത്ത കാലം. 1994. സാങ്കേതികവിദ്യ ഇറങ്ങി 14 വര്ഷത്തിനു ശേഷമാണ്‌ ബ്ളൂ ടൂത്തിനെ ഒന്നു ശരിയാക്കണമെന്നു കോട്ടയം അച്ചായന്സിനു തോന്നിയത്.(ഓഗസ്റ്റ് 2008)

കുറേ നാള്‍ മുന്പ് 'ബ്ളൂ ട്രൂത്ത്' എന്ന പേരില്‍ ബ്ളൂ ടൂത്തിനെകുറിച്ച് പരമ്പര വായിച്ച് ആളുകള്‍ സ്തബ്ദരായിപ്പോയി. ബ്ളൂ ടൂത്ത് ഉള്ള മോബൈല്‍ ഇറക്കിയ കമ്പനികള്‍ മനോരമയ്ക്കെതിരേ കേസ് കൊടുക്കാഞ്ഞത് ഭാഗ്യം. എന്തൊക്കെ അസംബന്ധങ്ങളായിരുന്നോ അതില്‍. അന്ന് ഈയുള്ളവനു ഒരു ബ്ളോഗ് ഇല്ലാതെ പോയി. ശ്രീമാന്‍ കെന്നി ജേക്കബ് അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ ഈ പരമ്പരയിലെ പൊട്ടത്തരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

manorama-strikes-again-with-kinky-bluetooth-stories

Older Posts.

+ vanitha-internet-and-the-mobile-phone
+ malayala-manoramas-stinking-journalism


ബ്ളൂ ടൂത്ത് മൊബൈലുള്ള എത്ര മലയാളികള്‍ മനോരമ ഫീച്ചര്‍ വായിച്ച് മൊബൈല്‍ തല്ലിപ്പൊട്ടിച്ചോ എന്തോ?

അല്ലെങ്കിലും സ്ത്രീ മാസികയായ 'വനിത' യില്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ എങ്ങനെ കാണുന്നു എന്നു എഴുതിയിട്ട് പുരുഷ മാസികയായ 'ശ്രീമാന്‍' ഇല്‍ കൊറേ ബിക്കിനി ഇട്ട പെണ്ണുങ്ങളുടെ പടം മുഖചിത്രമായിട്ട് ഇടും. ഇത്തരം മള്ട്ടി പരിപാടി കാണിക്കുന്നവരില്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍?.

"അല്പ ജ്ഞാനം ആപത്ത് എന്നത് വിവരമുള്ളവര്ക്കേ മനസിലാകത്തൊള്ളല്ലോ.." ആരൊക്കെയോ ബ്ളൂടൂത്തിനെക്കുറിച്ച് പറഞ്ഞ് അറിഞ്ഞതും കൊറേ വിവരദോഷികളായ മുതിര്ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും പിന്നെ അല്പ സ്വല്പം ഗൂഗിളും ചേര്ത്ത് സാധാരണക്കാരെ വിറപ്പിക്കാന്‍ എഴുതിയ ഒരു പരമ്പരയായിരുന്നു അത്.

അതു പോട്ടെ, ഇപ്പോളിതാ ഓണ്‍ലൈന്‍ ലോട്ടറി എത്തിയിരിക്കുന്നു. ഇതു പിന്നെ ഓണ്‍ലൈന്‍ ആയിട്ട് വെറും 7-8 വര്ഷമേ ആയിട്ടുള്ളൂ. അതായത് താരതമ്യേന പുതിയ ഐറ്റം ആണിത്. എഴുത്തുകളുടെ രൂപത്തില്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍ ആയിട്ട് വര്ഷം ഇത്രയും ആയെങ്കിലും കഴിഞ്ഞ 2-3 വര്ഷമായിട്ട് ഇത്തരം സ്‌പാം മെയിലുകളുടെ എണ്ണം വളരെ കൂടുതലാണ്.

സത്യസന്ധമായ വസ്തുത ഇതാണ്. സാമാന്യബോധം ഇല്ലാത്തവനെ ആര്ക്കും പറ്റിക്കാം. അല്ലാതെ ചുമ്മാ വീട്ടില്‍ ഇരിക്കുന്നവന്‌ കയ്യില്‍ കോണ്ടുപോയി കാശ് കൊടുക്കാന്‍ ഇതെന്നാ വെല്ലോര്ക്കും ഭ്രാന്തുണ്ടോ? ചുമ്മാ പറ്റീരുകാരുടെ വലയില്‍ വീണിട്ട് കരഞ്ഞോണ്ടിരുന്നാല്‍ കാര്യം വെല്ലതും നടക്കുമോ?

ഒരു ലോട്ടറി പോലും എടുക്കാത്തവനാണ്‌ കോടിക്കണക്കിനു രൂപയുടേ ലോട്ടറി അടിച്ചെന്നു ഒരു അനോണിമസ് മെയില്‍ കണ്ടിട്ട് ഫ്രീ ആയി കിട്ടാന്‍ പോകുന്ന കോടികളെ ഓര്ത്ത് ഒരു ഇ-മെയിലിന്റെ പൊറകേ പോകുന്നത്. ഇവനെയൊക്കെ പറ്റിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരിക്കലും കാശ് എന്നു കേള്ക്കുമ്പോള്‍ ആക്ക്രാന്തം കാണിക്കരുതെന്ന് സാരം.

ഏറ്റവും അടിസ്ഥാനപരമായ കാര്യം ഇതാണ്. "ലോട്ടറി എടുക്കാത്ത ആര്ക്കും ലോട്ടറി അടിക്കില്ല." ഇത് പുതിയ അറിവൊന്നും അല്ലല്ലോ അല്ലേ? കോടികളുടെ ഇ-മെയില്‍ കാണുമ്പോള്‍ ഇതു മറക്കുമെന്നു മാത്രം.

എന്തായാലും ഈ ഫീച്ചര്‍ കള്ള ലോട്ടറിമെയിലുകാരുടെ കഞികുടി മുട്ടിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. വിദ്യാഭ്യാസം കൂടിപ്പോയതിന്റെ കുഴപ്പം കൊണ്ടാകാം പലരും ഇതിനു പിറകേ കാശ് മുടക്കി ലോട്ടറി കാശ് വാങ്ങിക്കാന്‍ പോകുന്നത്.

എന്തായാലും ഒരു സ്വന്തം അനുഭവം പറയാം. ഏതാനും വര്ഷങ്ങള്ക്ക് മുന്പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ എന്നെ വളരെ സന്തോഷത്തോടെയാണ്‌ സ്കൂളില്‍ പഠിക്കുന്ന അനിയന്‍ വരവേറ്റത്. വന്നപാടേ ആശാന്‍ എന്നെ ഒരു പ്രിന്റ് ഔട്ട് കാണിച്ചു. അവന്‌ 2 മില്യണ്‍ പൌണ്ട് ലോട്ടറി അടിച്ചുവത്രേ. അതു കണ്ട പാടേ ഞാന്‍ അതു കീറി അടുപ്പിലിട്ട്, നിനക്ക് വിവരം ഇല്ലേടാ മണ്ടാ എന്നു ചോദിച്ച് രണ്ട് തെറിയും അവനിട്ട് അങ്ങോട്ട് വെച്ച് കൊടുത്തു.

പിന്നെയാണ്‌ ആശാന്‍ വിവരങ്ങള്‍ മുഴുവനും പറയുന്നത്. 2 മില്യണ്‍ കാശു ട്രാന്സ്‌ഫര്‍ ചെയ്യാന്‍ ആശാന്‍ പോയി ഒരു SBI അക്കവ്ണ്ടും തുടങ്ങിയാരുന്നു. കാശ് ട്രാന്സ്‌ഫര്‍ ചെയ്യാന്‍ അവര്‍ 2500 ഡോളര്‍ ചോദിച്ചപ്പോള്‍ ആശാന്‍ പറഞ്ഞു അതു കുറച്ചിട്ട് ബാക്കി തന്നാല്‍ മതി എന്ന്. പുലിക്കുട്ടികളുണ്ടോ സമ്മതിക്കുന്നു. അവര്‍ പറഞ്ഞു പറ്റില്ല. ആശാന്‍ അവര്‍ തന്ന നമ്പരില്‍ ISD വിളിചു നോക്കി. പുള്ളിക്ക് എന്തായാലും ഒന്നും മനസിലായില്ല. എല്ലാം ചൈനീസ് ഭാഷയിലായിരുന്നെന്നാണ്‌ അവന്‍ അവകാശപ്പെട്ടത്. നമുക്ക് ചൈനീസ് അറിയില്ലല്ലോ!!..

അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ്‌ ഇയുള്ളവന്റെ വീട് സന്ദര്ശനം. അതുകൊണ്ട് അപ്പന്റെ കാശും അനിയന്റെ ജീവനും പോകാതെ രക്ഷപെട്ടു.

ആശാനെ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ വളരെ എളുപ്പം ആയിരുന്നു. നേരേ ആ ഇ-മെയിലിന്റെ ടൈറ്റില്‍ എടുത്ത് Fake എന്നു കൂട്ടി ചേര്ത്ത് ഒരു സേര്ച്ച് അങ്ങു വെച്ചു കൊടുത്തു. ആദ്യതെ റിസല്റ്റ് കണ്ടതും ആശാന്റെ മുഖം ഒക്കെ അങ്ങു വല്ലാതെയായി. അതേ മെയില്‍ വന്നു പറ്റിക്കപ്പെട്ടവരുടെ കമന്ററികള്‍. അതോടെ ആശാന്‍ അനോണിമസ് മെയിലുകള്‍ വായിക്കുന്ന പണിയും നിര്ത്തി.

പിന്നെ മനോരമയില്‍ ഇതു പ്രസിദ്ധീകരിച്ചാല്‍ എനിക്ക് റോയല്റ്റി തരേണ്ടി വരും. അതുകൊണ്ട് മനോരമ ലേഖകര്‍ ഈ വഴിയില്‍ നിന്നും മാറി നടന്നേക്കണം. ഇതെന്റെ സ്വന്തം അനുഭവമാണ്‌.

മണ്ടന്മാരെ ബുദ്ധിമാന്മാര്‍ പറ്റിക്കുന്നത് ഇതാദ്യമായിട്ടൊന്നും അല്ലല്ലോ. അപ്പോ പിന്നെ, മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ സിനിമയില്‍ പറയുന്നതുപോലെ ചെയ്യുന്നതിനു മുന്പ് രണ്ടു വട്ടം ആലോചിക്കണം. അല്ലാതെ നൈജീരിയക്കാരനു ഡോളര്‍ അയച്ചു കൊടുത്തിട്ട് അയ്യോ എന്റെ കാശ് പോയേ എന്നു പോലീസില്‍ കംപ്പ്ലയിന്റ് കൊടുത്താല്, വിന്ഡോസിലെ മൈ കമ്പ്യൂട്ടറിന്റെ അഡ്വാന്സ്ഡ് പ്രോപ്പര്ട്ടീസ് പോലും എടുക്കാന്‍ അറിയത്തില്ലാത്ത സൈബര്‍ പോലീസ് എന്തു ചെയ്യാനാണ്?!!

"ഇതു കലികാല വൈഭവമോ? കള്ളന്മാരുടെ സൈബര്‍ ബുദ്ധിയോ?
കണ്ഫ്യൂഷന്‍ ആകണ്ട.. ഇതു നമ്മുടെ സ്വന്തം മണ്ടത്തരങ്ങള്‍ തന്നെ..
കൊറച്ചുകൂടി മനസിലാകുന്ന ഭാഷയില്‍ വിവരക്കേട്!!"

Thursday, July 2, 2009

0017. പന്നിപ്പനിയും, പെട്രോളും ഒരു ഡോക്‌ടറേറ്റും

ഈയിടെ കേരളത്തില്‍ കണ്ടുതുടങ്ങിയ പന്നിപ്പനിക്ക് പിന്നില്‍ അമേരിക്കയുടെ കറുത്ത കൈകളാണെന്ന് ഇടതുപക്‌ഷവും, അതല്ല ലാവലിന്റെ കറുത്ത കൈകളാണെന്ന് വലതുപക്‌ഷവും ആരോപിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരുടെ കൈയ്യാണു കറുത്തതെന്ന്‌ നമുക്ക് കാത്തിരുന്നു കാണാം..

രാത്രിയില്‍ വണ്ടി പോര്ച്ചില്‍ കയറിയപ്പൊഴാണ്‌ പെട്രോളിന്‌ വില കൂട്ടിയത്. രാത്രി 12 മുതലാണത്രേ വിലകൂടുന്നത്. കഷ്ടകാലം. അല്ലെങ്കില്‍ കൊറച്ച് പെട്രോള്‍ അടിച്ചിട്ട് വരാമായിരുന്നു. പിന്നെ പോയാല്‍ പെട്രോള്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് പോകാന്‍ തോന്നിയില്ല. ആണ്ടെ ഉടനേ വരുന്നു ബസ് മുതലാളിമാര്. 'ചാര്ജ് കൂട്ടണം സിന്ദാബാദ്'. നാശങ്ങള്. കഴിഞ്ഞ തവണ വിലകുറച്ചപ്പോള്‍ ചാര്ജ്ജ് കൊറച്ചില്ലല്ലോ! പിന്നെ ഇപ്പോ എന്തിനാ.. ആര്ത്തിപണ്ടാരങ്ങള്‍. ഇവന്മാരെക്കൊണ്ട് ഒരു രക്ഷയും ഇല്ല. ഈ ബസ് സര്‍വീസ് മുഴുവന്‍ ഇനി ആന വണ്ടിക്കാരെ കൊണ്ട് നടത്തിക്കണം. പിന്നെ മുഴുവന്‍ സ്കൂള്‍ പിള്ളാര്ക്കും യാത്ര സൌജന്യമാക്കണം. ഇതൊക്കെ എന്നു ഇനി നടക്കുമോ എന്തോ.. മാവേലി നാട് വാണ കാലം...ഹാ.. അതൊരുകാലം.. ഇതു വേറൊരു കാലം.

പെരു മഴയത്തു പുറത്തിറങ്ങാന്‍ പറ്റാതെ രാവിലെ വീട്ടിലിരുന്നപ്പൊഴാണ്‌ പത്രത്തില്‍ ഒരു ഡോക്‌ടറേറ്റ് വാര്ത്ത കണ്ടത്. ആള്‍ മറ്റാരുമല്ല, പഴയ വിദ്യാര്ഥി പ്രസ്ഥാന നേതാവും എറണാകുളം സ്ഥാനാര്ഥിയുമായിരുന്ന സിന്ധു ജോയി. ആദ്യം ആശ്വാസം തോന്നി. ഉന്നത വിദ്യാഭ്യാസമുള്ള ഒരു രാഷ്‌ട്രീയക്കാരി നമുക്ക് ഉണ്ടല്ലോ എന്ന്. ബാക്കി വായിച്ചപ്പോഴല്ലേ തമാശ മനസിലായത്. പ്രബന്ധ വിഷയം ബഹു വിചിത്രം. ഇടതുപക്ഷവും മാധ്യമങ്ങളും. നല്ല ബെസ്റ്റ് വിഷയം.

പിന്നെ, സ്വന്തമായി ഒരു പത്രവും മൂന്ന് ടെലിവിഷന്‍ ചാനലുകളും ഉള്ള ഒരു പാര്ട്ടിയിലെ മെമ്പര്ക്ക് ഇതിനേക്കാള്‍ നല്ല ഏത് വിഷയമുണ്ട് പഠിക്കാന്‍ അല്ലേ?.. അല്ലെങ്കിലും നിങ്ങളൊക്കെ ഇങ്ങനെയേ പറയൂ എന്നാരിക്കും പരിഭവം. കേരളത്തില്‍ ഇടതു പക്ഷം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ മണ്ടത്തരങ്ങളും ഗുണ്ടായിസവും കണ്ട് മടുത്ത നിസഹായരായ ജനങ്ങളെ ഈ വാര്ത്തകള്‍ എല്ലാം ഇടതുപക്ഷ ശത്രുക്കളുടെ സൃഷ്ടിയാണെന്ന് വിശ്വസിപ്പിക്കാന്‍ മൂന്നു ടി വി ചാനല്സ് പോരേ? പോരെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കിക്കോ എന്നാരിക്കും പറയാന്‍ പോകുന്നത്. ഒന്നും പോരാഞ്ഞിട്ട് എല്ലാ വാര്ത്തകളും മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്ടി ആണെന്നു പറയുന്ന നേതാക്കന്മാരും ഉണ്ടല്ലോ സപ്പോര്ട്ടിന്. പിന്നെ ഈ നേട്ടം അവാര്ഡ് ചെയ്തത് ഇടതു പക്ഷത്തിന്റെ സ്വന്തം കേരള സര്‍വകലാശാലയും.

കണ്ണുണ്ടായാല്‍ പോര കാണണം എന്നു പറഞ്ഞു നടന്ന ഒറ്റക്കണ്ണന്‍ സാക്ഷിയുടെ ശവം പോലും എവിടെപ്പോയി എന്ന് ആര്ക്കും അറിയില്ല.

ഇതൊക്കെ കണ്ടിട്ട് അല്പത്തരം എന്നു പറയണോ അതോ വേണ്ടേ എന്ന് ശങ്ക മാത്രം ഉള്ളൂ.. എന്തായാലും സഖാവിന്റെ നേട്ടത്തിന്‌ അഭിനന്ദനങ്ങള്‍!!

ഇതു വായിച്ചിട്ട് എനിക്ക് ഡോക്ടറേറ്റ് കിട്ടാത്തതിലുള്ള അസൂയ കൊണ്ട് എഴുതിയതാണെന്ന് വിചാരിക്കരുത്. അല്പന്‌ കംപ്യൂട്ടര്‍ കിട്ടിയാല്‍ ഇതിലപ്പുറവും പ്രകടിപ്പിക്കും.

"അല്ലേലും നസ്രത്തില്‍ നിന്ന് നന്മ വരുമോ.. :) "

0016. സൈബര്‍ പൈറേറ്റ്സ് (വ്യാജ വാര്ത്ത)


വാര്ത്തകളുടെ ക്ഷാമം കാരണം ഒരു വ്യാജ വാര്ത്ത ഉണ്ടാക്കാതെ വേറെ വഴി ഇല്ല എന്നു തോന്നുന്നു.

ഈ ചിത്രം ഒരു കുപ്രസിദ്ധ സൈബര്‍ പൈറേറ്റിന്റേതാണ്. ഇന്റര്നെറ്റില്‍ വിലസി നടക്കുന്ന ടിയാന്റെ ഒരിജിനല്‍ പേരു്‌ എന്താണെന്ന് ആര്ക്കും അറിയില്ല. സൈബര്‍ പ്രാന്തന്‍, ഇരുട്ടിന്റെ ആത്മാവ്, പ്രേതങ്ങളുടെ ഹോള്സെയില്‍ ഡീലര്‍, എന്നിങ്ങനെ പല പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്ന ഇയാളെ നൈജീരിയയില്‍ നിന്നാണു്‌ പോലീസ് പിടികൂടിയത്. ഇയാളോടൊപ്പം നൈജീരിയന്‍ സ്വദേശികളായ ഐക്കേ, കൂലേ എന്നീ സഹായികളേയും പോലീസ് പിടികൂടി. നൈജീരിയന്‍ ബന്ധം ആരോപിക്കപ്പെട്ടിട്ടുള്ള ഗ്ഗ്ലാ-ഗ്ഗ്ലൂ എന്ന മലയാളിയും നൈജീരിയന്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.

ഇതിനിടെ വൈറസുകള്‍ നിര്മ്മിച്ച് അതിന്റെ ഹോള്സെയില്‍ വിതരണം നടത്തി ജീവിക്കുന്ന ഒരു തൊടുപുഴ സ്വദേശിയെയും നൈജീരിയന്‍ സേന സാറ്റലൈറ്റ് വഴി നിരീക്ഷിച്ചു പോരുകയാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി, ഹാര്ഡ് ഡിസ്ക്, സീഡി, ഡീവീഡി തുടങ്ങിയവയില്‍ വൈറസ് കച്ചവടം നടത്തി പോന്നിരുന്ന ഇയാള്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ്ബി പെന്‍ ഡ്രൈവുകളിലാണു്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഈയിടെ ഇയാള്‍ റിലയന്സിന്റെ പെന്‍ ഡ്രൈവ് വാങ്ങാന്‍ ശ്രമിച്ചതാണു്‌ സംശയം ബലപ്പെടാന്‍ കാരണം.

ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവ്രുത്തിക്കുന്ന ഒരു യുവാവും നീരിക്‌ഷണത്തിലാണ്. രാത്രികാലങ്ങളില്‍ ഒരു ജിംനേഷ്യത്തിന്റെ പരിസരങ്ങളില്‍ ഇയാളെ പലരും സ്ഥിരമായി കാണാറുണ്ടെന്ന് മൊഴി കൊടുത്തിട്ടുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കംപ്യൂട്ടറുകളില്‍ കാണപ്പെടുന്ന ഒരുമാതിരിപ്പെട്ട വൈറസുകള്‍ എല്ലാം തന്നെ ഈ സംഘം നൈജീരിയ, അമേരിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കരുതുന്നു.

ഈ സംഘത്തിലെ ആരെയങ്കിലും തൊട്ടാല്‍, കേരളത്തിലെ വൈറസ് വ്യാപാരി അസ്സോസ്സിയേഷന്‍ രാജ്യവ്യാപകമായി വൈറസ് ആക്രമണം നടത്തും എന്ന ഭയമുള്ളതിനാലാണ്‌ നൈജീരിയന്‍ പോലീസ് അനങ്ങാത്തത് എന്നാണ്‌ പിന്നാമ്പുറ സംസാരം..

Courtesy : റോയിട്ടേര്സ് ന്യൂസ് വെടി ചാനല്‍

0015. നേരോടെ | നിര്ഭയം | വെല്ലപ്പോഴും

ഇലക്‌ഷന്‍ ചൂടില്‍ നിന്നും കേരളം മഴയിലേക്ക് നീങ്ങിയെങ്കിലും ഈയുള്ളവന്‍ ഇപ്പോഴും തിരുനക്കരെ തന്നെ. കോറേ നാളായി പത്രം വായിച്ചിട്ട്. ഇന്ററസ്റ്റിങ്ങ് വാര്ത്തകള്‍ ഒന്നും തന്നെ പത്രക്കാര്ക്ക് ഇല്ല.
എല്ലാരും പിണറായിയേയും അച്ചുമാമയേയും വെച്ച് കുട്ടിയും കോലും കളിക്കാന്‍ പോയിരിക്കുന്നു. പോലീസുകാര്‌ സംഘടന കൂടാന്‍ പോയിരിക്കുന്നു. ഇവിടെ പ്രത്യേകിച്ച് വാര്ത്തകള്‍ ഒനും കിട്ടാതെ എനിക്കും ബോറടിക്കുന്നു. എന്നാല്‍ പിന്നെ നീണ്ട ഈ ഇടവേളയ്ക്ക് ശേഷം ഒരു വ്യാജ വാര്ത്ത തന്നെ ആയിക്കളയാം. ഇന്ന പിടിച്ചോ അടുത്ത് പോസ്റ്റ്.

Thursday, March 26, 2009

0014. ദരിദ്രനാരായണ സ്ഥാനാര്ഥികളുടെ കോട്ടയം

ഇത്രയും കാലം കേന്ദ്രത്തില്‍ കിടന്ന് ചെരച്ചിട്ട് സുരേഷ് കുറുപ്പിന്റെ മൊത്തം സമ്പാദ്യം വെറും 5000/- ഉലുവ. എന്നാല്‍ കൊച്ചുമാണി അത്ര മോശമല്ല. മൊത്തം സമ്പാദ്യം 6500/- നേതാക്കന്മാരുടെ സമ്പാദ്യം മുഴുവന്‍ഭാര്യമാരുടേയും മക്കളുടേയും പേരില്‍. അതും വെറും ലക്ഷങ്ങള്‍ മാത്രം.

എടോ ദരിദ്രവാസി സ്ഥാനാര്ഥികളേ, കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പിച്ചക്കാരനുണ്ടാകുമല്ലോഇതിനേക്കാളും കൂടുതല്‍ സമ്പാദ്യം. ഇതൊക്കെ ആരേ ബോധ്യപ്പെടുത്താനണോ ആവോ?

പിന്നെയെങ്ങനെ കേരളം നന്നാവാനാ?. അയ്യായിരവും ആറായിരവും രൂഭാകള്‍ മൊത്തം കയ്യിലുള്ള എം പി മാര്‍ആദ്യം സ്വന്തം പോക്കറ്റ് വീര്പ്പിക്കണോ അതോ ജനങ്ങളുടെ വിശപ്പ് മാറ്റണോ? അല്ല, നിങ്ങള്‌ തന്നെ പറ. ഇത്രയുംകാശ്കൊണ്ട് ഇവിടെ ഒരു കുടുമ്പം എങ്ങനെ കഴിയുമെന്ന്.

നേതാക്കന്മാര്ക്ക് കയ്യില്‍ കാശുണ്ടെങ്കില്‍ ഇവിടെ ആര്ക്കും ഒരു പരാതിയുമില്ല. അവര്ക്ക് അവരുടെ പാട്. പക്ഷേ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ വിഷമം കൂടി ഒന്നു മനസിലാക്കിയാല്‍ കൊള്ളാം. ഇങ്ങനെ കണക്കുകള്‍കാണിച്ച് ഞങ്ങളെ പറ്റിക്കുമ്പോള്‍, ഞങ്ങള്ക്ക് ഒന്നും മനസിലാവില്ല എന്നാണോ? സ്കൂളില്‍ പഠിക്കുന്നകൊച്ചുമാണിയുടെ മക്കള്ക്കാണ്‌ തന്തയേക്കാള്‍ വരുമാനം. ഇതെല്ലാം ഞങ്ങള്‍ വിശ്വസിക്കണം എന്ന്.. അല്ലേ?

കയ്യില്‍ കാശില്ല എന്ന് ഒരു ഒറ്റ കുറവു മാത്രം ഉള്ളൂ സാറുമ്മാരേ.. ഞങ്ങളും പത്താം ക്ലാസുവരെ ഉസ്കൂളില്‍ പോയിട്ടുണ്ട്. ഇത്തരം കണക്കുകള്‍ ഞങ്ങള്‍ പാവങ്ങള്‍ കൂട്ടിയാല്‍ കൂടില്ല സാറേ.. വെറുതേ ആളേ ഊളനാക്കല്ലേ..

("നേരാ തിരുമേനീ ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല."

അതൊക്കെ പണ്ട്. ഇപ്പോ ഈപ്പച്ചന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാ തിരുമേനീ, കളി ഒന്നും ഈപ്പന്റടുത്തുവേണ്ട. കൂടുതല്‌ കളിച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഫോര്മാറ്റ് ചെയ്യാനൊക്കെ ഈപ്പന്‍ മതി കേട്ടോ.. ഈപ്പന്‍ വിചാരിച്ചാലും ഒരു്‌ഇടയലേഖനം ഒക്കെ ഇറങ്ങും)

0013. മൊത്തമെത്ര പി ഡി പി ?

കേരള വിദ്യാഭ്യാസ വകുപ്പിന്റെ "ഡി പീ ഈ പീ" പദ്ധതിയ്ക്ക് ശേഷം ആദ്യമായാണ്‌ ഇത്തരം ഒരു കണ്ഫ്യൂഷന്‍. ഇപ്പോള്‍ കേരളത്തിലെന്ന് മാത്രമല്ല, രാജ്യത്തു മൊത്തം പി ഡി പി യും അബ്ദുള്‍ നാസര്‍ മദനിയുമാണ്‌ താരങ്ങള്‍.

കേരളത്തിലേയും കേന്ദ്രത്തിലേയും കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ചിലര്‍ പറയുന്നു, പി ഡി പി ഞങ്ങളോടൊപ്പം - ഞങ്ങള്‍ പി ഡി പി യോടൊപ്പം. ഓരോ ദിവസവും, ടീവിയും പത്രവും കാണുന്ന കേരളീയര്‍ മൊത്തം കണ്ഫ്യൂഷനിലാണ്‌. ആര്‍ ആര്ക്കൊപ്പം എന്ന്?

കമ്യൂണിസ്റ്റ് പാര്ട്ടി നേതാക്കന്മാര്ക്കിടയില്‍ തന്നെ നൂറിലധികം അഭിപ്രായങ്ങളാണ്‌. മദനിയെ പോലീസില്‍ ചേര്ക്കുമെന്ന് അച്ചുമാമ. നടക്കാത്ത കേസെന്ന് ആഭ്യന്തരമാമ.

മദനി ഗോ ബാക്ക് എന്ന് കാരാട്ട്. മദനി ഇപ്പൊ പോവെണ്ട എന്ന് പിണറായി. അല്ലിക്ക് ആഭരണമെടുക്കാന്‍ ഞാന്‍ കൂടെ പോയാലെന്താ എന്നു മദനി. ഇതു വരെ എന്നെ വിടമാട്ടേ എന്ന് ആരും ചോദിച്ചില്ല. ഭാഗ്യം.

കോണ്ഗ്രസ് നേതാക്കള്ക്കുള്പ്പെടെ എല്ലാവര്ക്കും സന്തോഷം. ബിഷപ്പുമാര്ക്കും നാരായണപ്പണിക്കര്ക്കും പെരുത്ത് സന്തോഷം.

ഇതാണ്‌ മക്കളേ മാവേലി നാട് വാണീടും കാലം. (കള്ളന്മാര്ക്കെല്ലാര്ക്കും കഷ്ടകാലം)"

0012. ഒരു ഭാരതീയ ഗാന്ധിപ്പോര്

പേരിന്‌ അവസാനം ഗാന്ധിയെന്ന് നാമധേയം ഉള്ള, രണ്ട് ഇളമുറക്കാര്‍ തമ്മിലാണ്‌ ഡലോഗുകള്‍. 'ഹിന്ദുക്കള്ക്കെതിരെ ഉയരുന്ന കൈകള്‍ താന്‍ വെട്ടിമാറ്റുമെന്ന് ഗീതയില്‍ തൊട്ട് പ്രതിജ്ഞ ചെയ്യുന്നു' എന്ന് വരുണ്‍ഗാന്ധി. നീ ആദ്യം പോയി ഗീത വായിക്കടേ എന്ന് പ്രിയങ്കാ ഗാന്ധി. പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലുംഉപദേശത്തില്‍ സജീവമാണെന്നാണ്‌ ചുരുക്കം.

പാവം വരുണ്‍ ഗാന്ധി. ഒരുപിടി ഉപ്പ് വാരി വായിലിട്ടപോലെയാണ്‌ ഇപ്പോള്‍ ആശാന്റെ അവസ്ഥ. പറയാന്‍പാടില്ലാത്തത് പറഞ്ഞും പോയി, എന്നാല്‍ അതു തിരുത്താന്‍ പാര്ട്ടിയൊട്ട് സമ്മതിക്കുന്നുമില്ല. വരുണിനെപഠിപ്പിക്കാന്‍ ആരും വരേണ്ട എന്നാണ്‌ ബി ജെ പി പറയുന്നത്ത്.

കോടിക്കണക്കിന്‌ ജനങ്ങള്‍ ഉള്ള ഇന്ഡ്യാ മഹാരാജ്യത്ത് വര്ഗ്ഗീയവിദ്വേഷം എന്ന വിഷം കുത്തിവച്ച്സ്വാര്ഥലാഭം കൊയ്യാനുള്ള ഇത്തരം സംസ്കാരമില്ലാത്ത ശ്രമങ്ങള്ക്കെതിരേ വോട്ടുകളിലൂടെത്തന്നെ നമ്മുടെ വിദ്യാസമ്പന്നരായ ജനങ്ങള്‍ പ്രതികരിക്കുമോ എന്ന് കണ്ടറിയാം.

[മാര്ക്‌സിസ്റ്റ് പാര്ട്ടിയുടെ മത വിരോധത്തിന്റെ കാരണം ഇതൊന്നുമല്ലെങ്കിലും, വിഷയത്തില്‍ പ്രതികരിക്കാന്‍പറ്റാത്ത അവസ്ഥയിലാണല്ലോ അവര്‍ ഇപ്പോള്‍. ആദ്യം സ്വന്തം പാര്ട്ടിയെ നന്നാക്കിയിട്ട് മറ്റുള്ളവരുടെ കാര്യംഎന്നാണ്‌ ഇത്തവണ ചരിത്രത്തിലാദ്യമായി..]

Sunday, March 22, 2009

0011. നികൃഷ്‌ട തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ?

കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കെതിരെ കത്തോലിക്കാ സഭ വീണ്ടും പണി തുടങ്ങി. പണ്ട് കുറേക്കാലം മെത്രാന്മാരെ പറ്റിച്ച്വോട്ടു മേടിച്ച അതേ പരിപാടി വീണ്ടും പരീക്ഷിക്കാനാണ്‌ പാര്ട്ടിയുടെ ശ്രമം. എന്നാല്‍ ഇനി നിന്നെയൊക്കെകാണിച്ച് തരാമെടാ എന്ന് മെത്രാന്മാരും.

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്ട്ടി അധികാരത്തില്‍ വന്നതു മുതല്‍ പശ്ചാത്തപിക്കുന്നത് കത്തോലിക്കാ സഭയുടെമെത്രാന്മാരാണ്‌. ഇതു ചുമ്മാ ഒരു ഫ്രീ സര്‍വീസ് ആണെന്നൊന്നും ആരും കരുതണ്ട. ഭരണം തുടങ്ങിയതു മുതല്‍ പലവേഷത്തിലും ഭാവത്തിലും സഭയ്ക്ക് ഒരു കണ്‍ട്രോള്‍ ഇടാന്‍ പാര്ട്ടി പരിപാടി തുടങ്ങിയതാണ്‌. പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും സഭ കുലുങ്ങിയില്ല.

സഖാക്കളും വിട്ടില്ല. പല ദിശകളില്‍ നിന്നും ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. നിനക്കൊന്നും പള്ളീലച്ചന്മാരെശരിക്ക് അറിയത്തില്ലെടാ എന്ന് കത്തനാര്മാര്‍. പിണറായി ഒന്നു കുത്തിനോക്കി. ഒരു കമ്യൂണിസ്റ്റ് നേതാവ്കുഴീലോട്ട് എടുക്കുന്നതിന്‌ മുന്പ് കുമ്പസാരിച്ചെന്ന് ഒരു കത്തനാര്‍ വിളിച്ചു പറഞ്ഞു. കത്തനാര്‍ കള്ളനും നികൃഷ്‌ടജീവിയാണെന്ന് പിണറായി. എന്തായാലും സംഭവം രണ്ടുകൂട്ടരേയും നാറ്റിച്ചു.

പിന്നെ നോക്കിയത് സഭയുടെ സ്വത്ത് വകകള്‍ ഒന്നു തൊട്ട് നക്കാനാണ്‌. വെല്ലതും നടക്കുമോ? കയ്യിട്ടുവാരാന്‍ ചെന്നസഖാക്കള്ക്കെല്ലാം കണക്കിന്‌ കിട്ടി. ഒന്നാന്തരം കുറേ സമരങ്ങളും നടത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ അഭയ കേസ് ദേ വരുന്നത്. കുറേനാള്‍ അതുവച്ചിട്ട് ഒന്ന് പയറ്റി നൊക്കി. നോ രക്ഷ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തത് വന്നു സ്വാശ്രയ കോളേജ് പ്രശ്നം. അതിലും പാര്ട്ടിയുടെ സര്ക്കാര്‍ തോറ്റു. അതുംപോരാഞ്ഞിട്ട് രണ്ടാം മുണ്ടശ്ശേരി വക തുഗ്ളക്കിന്റെ കുറേ തൊലിഞ്ഞ വിദ്യാഭ്യാസ പരിഷ്കരണങ്ങള്. വെറുതെവിടാന്‍പറ്റുമോ? നാട്ടുകാരെല്ലാവരും ചേര്ന്ന് സര്ക്കാര്‍ അച്ചടിച്ച കുറേ സ്കൂള്‍ പുസ്തകങ്ങള്‍ പബ്ളിക്ക് റോഡില്‍ വച്ച് വത്തിച്ച്ചാരമാക്കി.

ഇങ്ങനെ എല്ലാ വിധത്തിലും പത്തിമടക്കിയിരിക്കുമ്പോഴാണ്‌ വെള്ളിടി വന്നത്. ലോകസഭാ ഇലക്‌ഷന്‍. ഏതവനും ഒരു ദിവസം ഉണ്ടെന്നാണല്ലോ.. വന്നതാണ്‌ കത്തനാര്മാരുടെ സമയം. ഒരു വൈദികന്‍ പോലും ചുമ്മാഇരുന്നില്ല. എല്ലാവരും പള്ളികളില്‍ പൊയി പറഞ്ഞു. "കമ്മ്യൂണിസ്റ്റുകള്‍ വേണ്ടേ വേണ്ട. വേഗം എല്ലാരും തിരിച്ച്ചൈനേലോട്ടും റഷ്യേലോട്ടും വിട്ടോളൂ" പിണര്ര്റായി ഞെട്ടി - അച്ചുമാമയും ഞെട്ടി - മാര്‍ക്സിസ്റ്റ് പാര്ട്ടി മുഴുവന്‍ഞെട്ടി. മെത്രാനച്ചന്മാര്‍ ഗിന്നസ്ബുക്കില്‍ കയറാനെന്ന മട്ടില്‍ തുരുതുരാ ഇടയലേഖനം ഇറക്കിത്തുടങ്ങി. ഇക്കഴിഞ്ഞവര്ഷം ആണെന്നു തോന്നുന്നു കേരള കത്തോലിക്കാ സഭ ഏറ്റവും കൂടുതല്‍ ഇട യലേഖനങ്ങള്‍ ഇറക്കിയത്. പാര്ട്ടിയും വെറുതേ ഇരുന്നില്ല. സംഗതി എന്താണെന്ന് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും പാര്ട്ടിയും ഇറക്കി രണ്ട്ഇടയലേഖനങ്ങള്. ഇരിക്കട്ടെ നമ്മുടെവകയും രണ്ടെണ്ണം..

വല്ലവിധേനയും കത്തനാര്മാരെ പറഞ്ഞ് പറ്റിച്ച് കുറേ വോട്ട് തട്ടാം എന്നുകരുതി എല്ലാ മന്ത്രിമാരുംപരസ്യപ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തിവരുമ്പോഴാണ്‌ ഒരു കാലമാടന്‍ പണി ഒപ്പിച്ചത്. ദേകൊണ്ടുവന്നിരിക്കുന്നു മുറിവ് എന്ന പേരില്‍ ഒരു സീഡി. ഒരു പയ്യന്റെ ആടിനെ ഒരു മെത്രാന്‍ തല്ലിക്കൊന്ന്തിന്നുന്നതാണ്‌ ഉള്ളടക്കം. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി.. ഇതുണ്ടാക്കിയവനെ പാര്ട്ടിതല്ലിക്കൊന്നില്ല എന്നേ ഉള്ളൂ. സടകുടഞ്ഞെഴുന്നേറ്റ ക്രൈസ്തവ സമൂഹം വീണ്ടും പാര്ട്ടിക്കെതിരേ തലയുയര്ത്തിപ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസമിലാത്ത കുറേ പഴയ വിദ്യാര്ഥികളും കൂടെക്കൂടി .

ഇനിയാണ്‌ സാമാന്യ ബുദ്ധിപോലുമില്ലാത്ത പാര്ട്ടിയുടെ ഒരു വനിതാ സ്ഥാനാര്ത്തിയുടെ ഇലക്‌ഷന്‍ സ്പെഷ്യല്‍ഐറ്റം നമ്പര്‍. കോട്ടയത്തായിരുന്നപ്പോള്‍ എല്ലാ പള്ളികളേയും പള്ളിക്കാരേയും പെറ്റി ബൂര്ഷ്വാകള്‍ എന്ന് വിളിച്ച്നടന്നിരുന്ന കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാന നേതാവ് സിന്ധു ജോയി, എറണാകുളത്തെത്തിയപ്പോള്‍ തന്റെസ്പെ്‌ഷ്യല്‍ പ്രചാരണ തന്ത്രങ്ങള്‍ ഒന്നു പയറ്റി നോക്കി. ആദ്യം പരിശുദ്ധ കന്യകാമറിയത്തിന്റെ കുറച്ചു ഭക്തിഗാനങ്ങള്‍ പാടി ഒന്നു പ്രാര്ഥിച്ചു നോക്കി. പാര്ട്ടിക്കാരിയാണെങ്കിലും കാര്യം കാണാന്‍ വേളാങ്കണ്ണി മുത്തിയമ്മതന്നെ കനിയണമല്ലോ.. മുത്തിയമ്മ കനിഞ്ഞില്ല. എങ്ങനെ കനിയാനാണ്? ഇതു കൊടുങ്ങല്ലൂര്‍ ഭരണി ഒന്നുംഅല്ലല്ലോ. ഇത്രയും നാള്‍ തെറിയും പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ ഇലക്‌ഷന്‍ ജയിക്കാന്‍ അനുഗ്രഹം വേണമത്രേഅനുഗ്രഹം !!.

എന്താലും പബ്ളിസിറ്റിക്ക് ഒരു കുറവും സംഭവിച്ചില്ല. എല്ലാ ടെലിവിഷന്‍ ചാനലുകാരും സിന്ധുവിന്റെ ചട്ടയും മുണ്ടുംഇട്ടുകൊണ്ട് ഭക്തിഗാനം പാടുന്ന രംഗങ്ങള്‍ കാണിച്ചു. നാണമില്ലാത്തവര്ക്ക് ഒന്നും ഒരു പ്രശ്നമല്ലല്ലോ.. ഇതുകൊണ്ടൊന്നും നേതാവ് നിര്ത്തിയില്ല. നേരേ അരമനയില്‍ ചെന്ന് മെത്രാനോട് അതിവിനയത്തില്‍ ചോദിച്ചു, തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ? പട്ടിയെ ആട്ടും പോലെ കത്തനാര്‍ പ്രതിനിധി സിന്ധുവിനെആട്ടിയിറക്കി. മേലാല്‍ പടി ചവിട്ടിയാല്‍ മുട്ടുകാല്‌ തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവള്ക്കൊക്കെ ഇതിന്റെ വെല്ല കാര്യവും ഉണ്ടായിരുന്നോ? അതുമാത്രമല്ല, രംഗങ്ങള്‍ എല്ലാ ചാനലിലുംലൈവായിട്ട് കാണിക്കുകയും ചെയ്തു. ലോകം മുഴുവന്‍ അറിഞ്ഞു നാറ്റക്കേസ്. പാവം ഗോര്ബച്ചോവ് പോലുംനാണിച്ചു പോയി.

പക്ഷേ സിന്ധു മാത്രം കുലുങ്ങിയില്ല. അവര്‌ പറയുന്നത്, സഭ വഴിതെറ്റിപ്പോയ കുഞ്ഞാടിന്‌ വോട്ട് തരുംഎന്നാണ്‌. എന്തായാലും ഒരു സിനിമയില്‍ പറയുന്നതുപോലെ തോല്ക്കാന്‍ പോകുന്നതിനു മുന്പുള്ള ആത്മവിശ്വാസം വളരേ നല്ലതാണ്‌.

"ഇനിയിപ്പോള്‍ പിണറായി സഖാവ് പറയുന്നതു പോലെ എല്ലാം മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്‌ടിയാണെന്നങ്ങ്പറയാം. അല്ലേ സഖാക്കളേ? "

Saturday, March 21, 2009

0010. പടമെടുത്താല്‍ അടിതരാം

നട്ടാശ്ശേരി School of Legal Thought ഇലാണു സംഭവം. പെണ്പിള്ളാരുടെ ഫോട്ടോ മൊബൈല്‍ഫോണിലെടുത്ത ഇതേ കോളേജിലേ തന്നെ കുറച്ചു പതിവ് വായിനോക്കി ആശാന്മാരാണു താരങ്ങള്‍ . ഫോട്ടോഎടുത്തതിനു്‌ പെണ്കുട്ടികള്‍ അദ്ധ്യാപകര്ക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ താരങ്ങള്‍ ഒട്ടുംമോശമാക്കന്‍ പോയില്ല. നേരേപോയി പെണ്പിള്ളാരെ എടുത്തങ്ങു പെരുമാറി. ചുമ്മാ ഒന്നു പേടിപ്പിക്കാന്‍നോക്കിയതേ ഉള്ളെങ്കിലും ഒരു പാവം പെണ്കുട്ടിക്ക് ഒരു ചവിട്ടു കിട്ടി. പോരേ പൂരം. സംഗതി പുലിവാലാകുകയുംചെയ്തു. തൊഴി കിട്ടിയ വിദ്ധ്യാര്ഥിനി തളര്ന്നു വീണെന്നു പത്രങ്ങളും പ്രസിദ്ധീകരിച്ചു. പാവം നമ്മുടെവായില്നോക്കി പയ്യന്മാര്, കൂടുതല്‍ കളിച്ചാല്‍ നിന്റെയൊക്കെ പടം മോര്ഫ് ചെയ്ത് തുണിയില്ലാതെ ഇന്റര്നെറ്റിലിടും എന്ന് ഒന്ന് വിരട്ടിയും പോയി. തൊഴി കിട്ടിയ കുട്ടിക്കൊഴിച്ച് എല്ലാവര്ക്കും സന്തോഷം. എന്തായാലുംകോളേജ് കുറച്ചു ദിവസത്തേയ്ക്ക് പൂട്ടിക്കിട്ടിയല്ലോ.

ഇതു വരെ പരാതിയൊന്നും കിട്ടിയില്ലെന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍ . എന്തിനാ ഡയറക്‌ടറേ പരാതി. ഇനി ബാക്കിയൊക്കെ നമ്മുടെ പത്രക്കാരു നോക്കിക്കോളത്തില്ലേ?. പഴയ SME കേസു മറക്കാറായിട്ടില്ലല്ലോ.. ബാക്കിയോക്കെ പുറകേ വന്നോളും.

ഞാന്‍ പറഞ്ഞില്ലേ ബാക്കിയൊക്കെ പുറകെ വരുമെന്ന്. ദേ വന്നൂ. വെറും 24 മണിക്കൂറിനകം എത്തിക്കഴിഞ്ഞു അടുത്ത് വാര്ത്ത. നമ്മുടെ തൊഴികിട്ടിയ നാലാംവര്ഷ വിദ്യാര്ഥിനി, തൊഴിച്ച മുഴുവന്‍ നാലാംവര്ഷ (ആണ്‍)വിദ്യാര്ഥികള്ക്കും എതിരെ പൊലീസില്‍ കേസ് കൊടുത്തു. പക്ഷേ ഫോട്ടോ ഏടുത്തതില്‍ അവര്ക്ക് പ്രശ്നം ഒന്നും ഇല്ലത്രേ. പെണ്കുട്ടികളും ഒട്ടും മോശമല്ലല്ലോ ഇവിടെ. അവര്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്സലര്ക്കും കൊടുത്തു ഒരു പരാതി. ഇരിക്കട്ടെ ഒരെണ്ണം അയാള്ക്കും.

എടാ മണ്ടന്മാര്‍ സീനിയേഴ്സേ.. പിള്ളാരെ വെരട്ടുമ്പം ഇങ്ങനെയൊക്ക പറഞ്ഞ് വെരട്ടാവോ? മോര്ഫിങ്ങ് എന്ന് പരസ്യമായി പറഞ്ഞാല്‍ തന്നെ അടി കിട്ടുന്ന കാലമാ ഇത്. നിനക്കൊക്കെ വേറേ വല്ലതും പറഞ്ഞ് വിരട്ടാന്‍ പാടില്ലായിരുന്നോ? ചോക്കളേറ്റ് സിനിമയിലേ പ്രഥ്വീരാജിന്റെ ഡയലോഗ് എല്ലാം തീര്ന്നുപോയാരുന്നോ? ഇനിയിപ്പോ അനുഭവിച്ചോ. തന്നേ ഉണ്ടാക്കിവച്ചതല്ലേ നന്നായി അനുഭവിക്ക്. എല്ലാ വിധ ആശംസകളും നേരുന്നു..

0009. എന്റെ തിരിച്ചറിയല്‍ കാര്ഡ് താടീ ഭാര്യേ!!

പാവം മീനടംകാരന്‍ വോട്ടറ്. എന്നാലും അവളെന്നോടിതു ചെയ്തല്ലോ എന്നാണ്‌ ആശാന്റെ വിഷമം. താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഒരു കാമുകനേയും ഒപ്പിച്ച് ഭാര്യ സ്ഥലം കാലിയാക്കി.

ചുമ്മാ അങ്ങ് ഇറങ്ങിപ്പോകുവല്ലായിരുന്നു. നല്ല അന്തസായിത്തന്നെ ഇറങ്ങി. പോയപ്പോള്‍ നൊന്തു പെറ്റ കുഞ്ഞിനേയും അവരു കൊണ്ടുപോയി. എന്നാപ്പിന്നെ ഒരു സേഫ്റ്റിയ്ക്ക് ഇതും കൂടെ ഇരിക്കട്ടെ എന്നു കരുതി ഭര്ത്താവിന്റെ തിരിച്ചറിയല്‍ കാര്ഡും പെമ്പ്രന്നോത്തി കൊണ്ടുപോയി.

നമ്മുടെ വോട്ടറിനു പ്രശ്നം ഇതൊന്നുമല്ല. തന്റെ വിലയേറിയ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ഇത്തവണ എന്തുചെയ്യും എന്നതാണ്‌ അദ്ദേഹത്തെ അലട്ടുന്ന പ്രശ്നം. ഇതു വെറുതെ അങ്ങനെ വിടാനോന്നും ആശാന്‍ തീരുമാനിച്ചിട്ടില്ല.

തന്റെ തിരിച്ചറിയല്‍ കാര്ഡും കൊണ്ട് ഒളിച്ചോടിയ പൂതനയെ വെറുതെ വിടരുതെന്നും പറഞ്ഞ് മണര്കാട് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരിക്കുകയാണ്‌ ഇദ്ദേഹം. ഭാര്യയും കുഞ്ഞും പോകുന്നെങ്കില്‍ പോട്ടെ.. ജനാധിപത്യമാണ്‌ പ്രധാനമെന്ന്‌ അദ്ദേഹത്തിന്റെ ഭാഷ്യം.

"സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി "